നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കും ജാമ്യം. സ്വന്തം ജാമ്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്.
കേസിൽ സത്യം പുറത്തുവരുമെന്ന് ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. കേന്ദ്രം സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ എതിരാളികളെ സർക്കാർ വേട്ടയാടുകയാണ്. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്ന് മോദി കരുതേണ്ടെന്നും സോണിയ പറഞ്ഞു.
കോൺഗ്രസിനെ തകർക്കാമെന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി രാഷ്ട്രീയ വിരോധം തുടരട്ടെ. നിയമത്തെയും കോടതിയെയും ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കേസിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു.
ഉപാധികളേതുമില്ലാതെ 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്നു പേർക്കും കോടതി ജാമ്യം അനുവദിച്ചു. സുമൻ ദുബെ, ഓസ്കാർ ഫെർണാണ്ടസ്, മോത്തിലാൽ വോറ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും.
വെറും പത്തു മിനിറ്റിനുള്ളിൽ കോടതി നടപടികൾ അവസാനിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, പ്രിയങ്ക ഗാന്ധി, എ കെ ആന്റണി എന്നിവർ സോണിയക്കും രാഹുൽ ഗാന്ധിക്കും ജാമ്യം നിൽക്കാനായി കോടതിയിൽ എത്തിയിരുന്നു.
ഇരുവർക്കും ജാമ്യം നൽകരുതെന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചെങ്കിലും ഇക്കാര്യം കോടതി പരിഗണിച്ചില്ല. വിദേശയാത്രകൾ നിയന്ത്രിക്കണമെന്നു സ്വാമിയുടെ ആവശ്യവും കോടതി തള്ളി. കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകരുമായ കപിൽ സിബൽ. അഭിഷേക് സിങ്വി എന്നിവർ സോണിയക്കും രാഹുലിനും വേണ്ടി ഹാജരായി. കേസുമായി ബന്ധപ്പെട്ട് എപ്പോൾ വിളിപ്പിച്ചാലും ഹാജരാകാമെന്നും ഇരുവരും കോടതിയെ അറിയിച്ചു.
എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളൊക്കെ കോടതിവളപ്പിൽ എത്തിച്ചേർന്നിരുന്നു. നേരത്ത ജാമ്യാപേക്ഷ നൽകേണ്ടെന്ന നിലപാടായിരുന്നു സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പാർട്ടി തീരുമാനം. നേരത്തെ സോണിയയുടെ വസതിയായ 10 ജനപഥിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. ഇവിടെ നിന്നുമാണ് രാഹുലും സോണിയയും കോടതിയിലേക്ക് വന്നത്. ഇരുവർക്കുമായി മുൻപ്രധാനമന്ത്രി മന്മോഹൻ സിങും അഹമ്മദ് പട്ടേലുമാണ് ജാമ്യം നിൽക്കുകയെന്നായിരുന്നു സൂചന. സോണിയയുടെ മകൾ പ്രിയങ്ക ഗാന്ധിയും മരുമകൻ റോബർട്ട് വാധ്രയും കോടതിയിൽ എത്തിയിരുന്നു.
വൻ സുരക്ഷസന്നാഹത്തിലൂടെ വൈകിട്ട് മൂന്നോടെയാണ് സോണിയയും രാഹുലും കോടതിയിൽ ഹാജരായത്. ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളണമെന്ന് ഹർജിക്കാരാനായ സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിനെ ഭയപ്പെടുന്നില്ലെന്നും കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കേസിൽ ഹർജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഭാര്യയും നേരത്തെ കോടതിയിലെത്തിയിരുന്നു.
രാജ്യം ഉറ്റുനോക്കുന്ന കേസ് പരിഗണിക്കുന്ന പട്യാല ഹൗസ് കോടതിപരിസരത്തും കോൺഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരുന്നു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി.ജി) മുതിർന്ന ഉദ്യോഗസ്ഥർ കോടതി പരിസരം പരിശോധിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം പുതുതായി 16 സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. എസ്പി.ജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ജില്ലാ ജഡ്ജിയുമായും ചർച്ച നടത്തി. കോടതിക്കകത്തുള്ള കടകളും കേസ് പരിഗണിക്കുന്ന കോടതിയുടെ രണ്ടാം ഗേറ്റും അടച്ചിടുകയും ചെയ്തു. രണ്ടാം നമ്പർ ഗേറ്റിലൂടെയാണ് സോണിയയും രാഹുലും കോടതിയിലെത്തിയത്.
ജാമ്യം ലഭിച്ചതിനു ശേഷം സോണിയയും രാഹുലും 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തേക്കു പോയി. ഭാവി പരിപാടികളെക്കുറിച്ചു മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. എ.ഐ.സി.സി ഭാരവാഹികളോടും നേതാക്കളോടും അവിടെ കാത്തിരിക്കാനാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നത്.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് ബിജെപി. നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസിലാണ് ഇരുവരോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കൾ ഗുലാം അലി ആസാദിന്റെ വീട്ടിൽ നേരത്തെ യോഗം ചേർന്നിരുന്നു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് നാഷണൽ ഹെറാൾഡ് കേസെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് മുക്ത് ഭാരതമല്ല ബിജെപിയുടെ ലക്ഷ്യം, പ്രതിപക്ഷ മുക്ത് ഭാരതമാണെന്നും കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് കേസിനെ ഭയക്കുന്നുവെന്നാണു സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് കേസ് കൊടുത്തതെന്നും സ്വാമി പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണ നൽകുന്നുവെന്ന് റോബർട്ട് വാധ്ര പ്രതികരിച്ചു. പ്രതികാര രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്. സത്യം ജയിക്കുമെന്നും വാധ്ര പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിനെത്തിയ എംപിമാരോടും മുതിർന്ന നേതാക്കളോടും തലസ്ഥാനത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതിക്കു മുന്നിൽ ശക്തിപ്രകടനം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതിനു വിപരീതമായാണു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ കോടതിയിൽ എത്തിയത്്. സംസ്ഥാനങ്ങളിൽ നിന്നു നേതാക്കളാരും തലസ്ഥാനത്തേക്കു വരേണ്ടതില്ലെന്നു നിർദ്ദേശം നൽകിയിരുന്നു. ജാമ്യം നേടേണ്ട സാഹചര്യമുണ്ടായാൽ അതിനു മുതിരാതെ ജയിലിൽ പോകാൻ സോണിയയും രാഹുലും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതു പാടില്ലെന്ന ഉപദേശമാണ് അഭിഭാഷകരും മുതിർന്ന നേതാക്കളും നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍