Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ഹർജി തള്ളി; ശിക്ഷ ഇളവ് ചെയ്ത് മോചനം ആവശ്യപ്പെട്ടുള്ള നിവേദനം തള്ളിയത് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ ഹർജി തള്ളി; ശിക്ഷ ഇളവ് ചെയ്ത് മോചനം ആവശ്യപ്പെട്ടുള്ള നിവേദനം തള്ളിയത് സുപ്രീം കോടതി

ന്യൂഡൽഹി: ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി നിരാകരിച്ചത്.

നളിനിയുൾപ്പെടെ ആറുപേർ തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിലാണ് തടവിൽ കഴിയുന്നത്. നളിനിക്ക് നേരത്തെ വധശിക്ഷയാണ് വിധിച്ചതെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പുനൽകിയതിനെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

23 വർഷമായി നളിനി ജയിലിലാണ്. 1991 മെയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ഫെബ്രുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ദയാഹർജിയിൽ തീരുമാനം കൈക്കൊള്ളാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഇത്.

ശിക്ഷ കുറച്ചെങ്കിലും ആർക്കും പുറത്തിറങ്ങാനായിട്ടില്ല. ശിക്ഷ ഇളവ് ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനെ തുടർന്നാണ് ജയിൽ മോചനം ആവശ്യപ്പെട്ട് നളിനിയും കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ മോചിപ്പിക്കാൻ തയ്യാറാണെങ്കിലും അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ഇത് ചോദ്യം ചെയ്താണ് നളി കോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടിൽ 15 വർഷത്തിനിടെ 2200 ജീവപര്യന്തം തടവുകാരുടെ ശിക്ഷ ഇളവ് ചെയ്ത് നൽകിയിട്ടുണ്ടെന്നും നളിനി വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

സിബിഐ അന്വേഷിച്ച കേസാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി തന്റെ മോചനം തടയുകയാണെന്നും സിആർപിസിയിലെ 435-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രോഗാവസ്ഥയിൽ കഴിയുന്ന പിതാവ് ശങ്കരനാരായണനെ പരിചരിക്കുന്നതിന് ഒരു മാസം പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. അത് ചെന്നൈ ഹൈക്കോടതി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP