സൂരജിനെ എല്ലാവരും കൈയൊഴിയുന്നു; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പൊതുമരാമത്ത് സെക്രട്ടറിയെ കുടുക്കിയത് റിലയൻസിനോടുള്ള താൽപ്പര്യം? ആക്ഷേപത്തെ തള്ളിക്കളയാതെ മന്ത്രി; എല്ലാം നിഷേധിച്ച് സൂരജും
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സെക്രട്ടരി ടി.ഒ. സൂരജിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ആരോപണങ്ങളെല്ലാം സൂരജ് നിഷേധിച്ചു. വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെ സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് സൂരജ് നടത്തിയിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിജിലൻസ് വിശദമായ പരിശോധന നടത്തും. 10 അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ബാക്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇതിനുള്ള കത്ത് ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളുടെ മൂല്യ നിർണ്ണയത്തിന് പ്രത്യേക സംഘത്തേയും വിജിലൻസ് നിയോഗിച്ചിട്ടുണ്ട്.
പൊതുമരാമത്ത് സെക്രട്ടറിയായ സൂരജുമായി ചുരുങ്ങിയ കാലത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും അയാളെ വ്യക്തിപരമായി അറിയില്ലെന്നും വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാൽ സൂരജിന്റെ സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണമായി വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഫോർജി കേബിൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിക്കാൻ റിലയൻസിന് നൽകിയ അനുമതിയുമായി ബന്ധപ്പെട്ട വാർത്തകൾ മന്ത്രി നിഷേധിച്ചിട്ടുമില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കൾ കുറഞ്ഞ നിരക്കിലാണ് റിലയൻസിന് കരാർ നൽകിയിരിക്കുന്നത്. രണ്ടാംഘട്ട കരാറിന് റിലയൻസിന് അനുമതി നൽകാനുള്ള കരാർ ശ്രദ്ധയിൽപെട്ട മന്ത്രി ഇടപാട് റദ്ദാക്കുകയായിരുന്നു. ക്രമക്കേടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു മന്ത്രിയുടെ നടപടി. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ നിഷ്കളങ്കരായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. സൂരജിനെതിരെ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നൂം മന്ത്രി അറിയിച്ചു.
എന്നാൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അനധികൃതസ്വത്തു സമ്പാദനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. അന്വേഷണം നടക്കട്ടെ, ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തരവകുപ്പിന്റെ നടപടി സ്വാഗതാർഹമാണെന്നും പൂർണ പിന്തുണയുണ്ടെന്നും വി എം. സുധീരൻ പറഞ്ഞു.
അതേസമയം പൊതുമരാമത്ത് സെക്രട്ടറി സൂരജ് അനധികൃത സ്വത്ത് സമ്പാദന ആരോപണം നിഷേധിച്ചു. തനിക്ക് കണക്കിൽ കവിഞ്ഞ സ്വത്തുക്കളില്ലെന്ന് സൂരജ് പറഞ്ഞു. സർക്കാരിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തത് സഹോദരിയുടെ സ്ഥലം വിറ്റ പണമാണ്. കേരളത്തിന് പുറത്ത് നിക്ഷേപമില്ലെന്നും റിലയൻസിൽ നിക്ഷേപമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ടി.ഒ. സൂരജ് പറഞ്ഞു.
തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ടെന്നും സൂരജ് സമ്മതിക്കുന്നു. വിജിലൻസ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെത്തിയ പണം സഹോദരിയുടേതാണെന്നും സഹോദരിയുടെ മകളുടെ വിവാഹാവശ്യങ്ങൾക്കുള്ള പണമായിരുന്നു പിടിച്ചെടുത്തതെന്നും ടി ഒ സൂരജ് പറഞ്ഞു. അനധികൃതമായ നിക്ഷേപങ്ങൾ തനിക്ക് ഇല്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കി. എല്ലാ രേഖകളും വിജിലൻസ് ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നും കോയമ്പത്തൂരിൽ തനിക്ക് ഫൽറ്റില്ലെന്നും സൂരജ് പ്രതികരിച്ചു.
കേരളത്തിന് പുറത്ത് വസ്തുക്കൾ ഇല്ല. കേരളത്തിൽ ഉള്ളത് തന്നെ ലോൺ എടുത്ത് വാങ്ങിയവയാണ് എന്നും സൂരജ് പറഞ്ഞു. അനധികൃത വിദേശ യാത്രകൾ നടത്തിയിട്ടില്ല. 1986 ൽ വാങ്ങിയ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ട്. റിലയൻസിന് കേബിൾ വലിക്കാനുള്ള ഫയൽ മന്ത്രി കാണാതെയാണ് തയ്യാറാക്കിയത്. മന്ത്രി ഇടപെട്ട് റിലയൻസിന്റെ ഫയൽ തടഞ്ഞു എന്നത് ശരിയാണ്. പക്ഷെ റിലയൻസ് ഇപ്പോഴും റോഡിലൂടെ കേബിൾ വലിക്കുന്നത് മറക്കരുതെന്നും ടി ഒ സൂരജ് പറഞ്ഞു.
അതിനിടെ സൂരജിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. കേസിൽപ്പെട്ട സൂരജിനെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടണം. രാഹുൽ ആർ നായർക്കെതിരായ നടപടി ടിഒ സൂരജിന്റെ കാര്യത്തിലും വേണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷി സൂരജിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ ആരോപിച്ചു.
വിജിലൻസ് പരിശോധനയിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഓഫീസുകളിലടക്കം കൈക്കൂലി ഇടപാടുകൾ നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടെയാണ് ഒരു ഐ.എ.എസ് ഓഫീസറുടെ ഞെട്ടിക്കുന്ന അവിഹിത സ്വത്ത് ഇടപാടുകൾ പുറത്തു വന്നിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ സൂരജ് ഇരുപതു കോടിയുടെ അഴിമതി നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും ഈ അഴിമതിക്കു പിന്നിൽ പ്രവർത്തിച്ച കൂട്ടുപങ്കാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
സൂരജ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തലിൽ നിന്ന് മുസ്ലിം ലീഗിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആരോപണമുയർത്തി. മാണിക്ക് പിന്നാലെ കോണിയും അഴിമതി ആരോപണത്തിൽ വന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറിഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയതിൽ നിന്ന് മുസ്ലിം ലീഗിന് കൈകഴുകാൻ കഴിയില്ല. വർഷങ്ങളായി ലീഗ് മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിലാണ് സൂരജ് പ്രവർത്തിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സർക്കാർ നടത്തുന്ന അഴിമതിയിൽ ഇടനിലക്കാരനാണ് പൊതുമരാമത്ത് സെക്രട്ടറി സൂരജെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും അഴിമതിയിൽ പങ്കുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന അഴിമതിക്ക് സൂരജിനും പണം സമ്മാനിക്കുന്നു. റിയലൻസുമായുള്ള ഇടപാടിൽ പണം നൽകുന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയും, ടി.ഒ. സൂരജും തമ്മിൽ തർക്കമുണ്ടായിരുന്നു. ദേശീയപാതയിലെ എല്ലാ ജോലികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നു പറഞ്ഞതിലും അഴിമതിയുണ്ട്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
സൂരജിനെ സസ്പെൻഡു ചെയ്ത് സ്വത്തുവകകൾ സർക്കാരിലേക്കു കണ്ടു കെട്ടണം. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നിലപാട് വ്യക്തമാക്കണം. മാറാട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സൂരജിനെക്കുറിച്ച് പരാമർശിച്ചതെല്ലാം ഇപ്പോൾ സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്. സൂരജിനെതിരെയുള്ള വിജിലൻസ് അന്വേഷണം ഗൗരവത്തോടെ മുന്നോട്ടു പോകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍