വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നടത്തിപ്പ് ചുമതല അദാനി പോർട്സിന് നൽകികൊണ്ടുള്ള കരാർ ചിങ്ങം ഒന്നിന് ഒപ്പുവെയ്ക്കും; നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്; നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കരൺ അദാനിയുടെ ഉറപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കുള്ള തടസങ്ങളെല്ലാം നീക്കാൻ ഇന്ന് തിരുവനന്തപുരത്ത് അദാനി പോർട്ട്സ് അധികൃതരുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് പദ്ധതിയുടെ കരാർ ഒപ്പിടുന്നതിനുള്ള തീയ്യതിയും നിർമ്മാണോദ്ഘാടനത്തിന്റെ തീയ്യതിയും പ്രഖ്യാപിച്ചത്. ചിങ്ങം ഒന്നിനാണ് സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയുടെ കരാർ ഒപ്പുവെയ്ക്കുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിർമ്മാണ ഉദ്ഘാടനവും നടക്കും. ഇക്കാര്യം തുറമുഖ മന്ത്രി കെ ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തുറമുഖ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് 90 ശതമാനവും പൂർത്തിയായതായും ബാബു മാദ്ധ്യമങ്ങളെ അറിയിച്ചു. എടുക്കാനുള്ള ബാക്കി പത്ത് ശതമാനം ഭൂമി ഏറ്റെടുപ്പ് എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ മാത്രമാണ് അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കബോട്ടാഷ് നിയമത്തിൽ ഇളവു വേണമെന്ന ആവശ്യം നേടിയെടുക്കാൻ കേന്ദ്ര സർക്കാറുമായി കൂടുതൽ ചർച്ച നടത്താൻ സംസ്ഥാന സർക്കാൻ മുൻകൈയെടുക്കും. കബോട്ടാഷ് നിയമത്തിൽ ഇളവു ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും.
തുറമുഖ നിർമ്മാണത്തിനായി കല്ല് തമിഴ്നാടിൽ നിന്നും കൊണ്ടുവരാൻ നിയമപരമായ തടസമുള്ളതിനാൽ കേരളത്തിൽ നിന്ന് തന്നെ കല്ല് എടുക്കാനുള്ള ക്വാറി സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് അദാനി ഗ്രൂപ്പ് യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ അതിനുള്ള സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ.ബാബു അറിയിച്ചു.
പദ്ധതി നാല് വർഷത്തിനകം യാഥാർത്ഥ്യമാക്കുമെന്നും ചർച്ചകൾക്ക് ശേഷം അദാനി ഗ്രൂപ്പ് എക്സിക്യൂട്ടി ഡയറക്ടറും ഗൗതം അദാനിയുടെ മകൻ കരൺ അദാനി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ കാര്യങ്ങളെല്ലാം വളരെ സുതാര്യമാണെന്നും പദ്ധതിക്ക് കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായും കരൺ അദാനി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പത്തുലക്ഷത്തോളം കണ്ടെയിനറുകൾ ഇവിടെ കൈകാര്യം ചെയ്യാൻ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന എതിർപ്പുകൾക്കൊന്നും ഇനി സ്ഥാനമില്ലെന്നും കേരളത്തിലെ മൊത്തം വികസനത്തിനും പ്രാദേശികമായ ഉന്നമനത്തിനും വഴിവെക്കുന്ന പദ്ധതിയാണിതെന്നും കരൺ അദാനി പറഞ്ഞു. മുഖ്യമന്ത്രിയെയും കരൺ അദാനിയെയും കൂടാതെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി ശിവകുമാർ, എംപി ശശിതരൂർ, ചീഫ് സെക്രട്ടറി ജിജി തോംസൺ, തുറമുഖ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനുള്ള അവസാന വട്ട ചർച്ചകൾക്കാണ് കരൺ അദാനിയും സംഘവും തിരുവനന്തപുരത്തെത്തിയത്. ശശി തരൂർ എംപിയോടൊപ്പം പ്രാതൽ ചർച്ച കഴിഞ്ഞ ശേഷമാണ് കരൺ അദാനി മാദ്ധ്യമങ്ങളെ കണ്ടത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരാർ ഏറ്റെടുക്കാൻ, അദാനി പോർട്സിനെ ക്ഷണിച്ചുകൊണ്ടുള്ള അനുമതിക്കത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയിരുന്നു. നടപടിക്രമമനുസരിച്ച് ഒരാഴ്ചയ്ക്കകം അദാനി ഗ്രൂപ്പ് മറുപടി നൽകുകയും 45 ദിവസത്തിനകം കരാറിൽ ഏർപ്പെടുകയും വേണമെന്നായിരുന്നു സർക്കാർ നിർദ്ദേശം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരൺ അദാനി ഇന്ന് തിരുവനന്തപുരത്തെത്തിയതും പദ്ധതിയുടെ തീയ്യതി പ്രഖ്യാപിച്ചതും.
തുടക്കത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉയർന്ന എതിർപ്പും കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നും ഉണ്ടായ എതിർപ്പും മറികടന്നാണ് വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർത്ഥ്യമാകുന്നത്. തുറമുഖ നിർമ്മാണത്തിന് ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് അവശേഷിക്കുന്നത്. സ്പെഷൽ പർപ്പസ് വെഹിക്ക്ൾ രൂപവത്കരിക്കാൻ അദാനി ഗ്രൂപ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ അപേക്ഷ സമർപ്പിക്കുകയും തുടർന്ന് അവരുമായുള്ള വ്യവസ്ഥകൾ അടങ്ങിയ നിർമ്മാണ ഉടമ്പടി ഒപ്പുവെക്കുകയും വേണം. കൂടാതെ പെർഫോമൻസ് സെക്യൂരിറ്റിയായി 120 കോടി കെട്ടിവെക്കുകയും വേണം.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: കരൺ അദാനി
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. പദ്ധതി നടത്തിപ്പിന് കേരളസർക്കാരും മറ്റും നൽകുന്ന പിന്തുണയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കരൺ അദാനി.
പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ല. സുതാര്യമായാണ് സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ പദ്ധതിയോട് നല്ല രീതിയിലാണ് സഹകരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കുക എന്നതാണ് കന്പനിയുടെ ലക്ഷ്യമെന്നും കരൺ പറഞ്ഞു.
നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്: മന്ത്രി ബാബു
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ ചിങ്ങം ഒന്നിന് ഒപ്പിടുമെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. നവംബർ ഒന്നിന് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തുമെന്നും അദാനി ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരൺ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചു.
നാലു വർഷത്തിനുള്ളിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ പദ്ധതി നടന്നില്ലെങ്കിൽ ഇനി ഒരു കാലത്തും നടക്കില്ലെന്നും ബാബു പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ഒരാൾ മാത്രമാണ് സമ്മതപത്രം നൽകാനുള്ളത്.
അത് പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കായി വേണ്ടിവരുന്ന കല്ലുകൾ പുറത്ത് നിന്ന് കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുണ്ട്. കന്യാകുമാരിയിൽ നിന്ന് കല്ലുകൾ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലേക്ക് കല്ലുകൾ കൊണ്ടുപോകാൻ തമിഴ്നാട് സർക്കാർ അനുവദിക്കില്ല. അതിനാൽ, ഇവിടെത്തന്നെ ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്വാറികൾ സംബന്ധിച്ച് നിലവിലെ നിയമങ്ങൾ പാലിച്ച് ക്വാറികൾ പ്രവർത്തിപ്പിക്കുമെന്നും ബാബു അറിയിച്ചു. പദ്ധതിക്ക് കബോട്ടാഷ് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍