Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാസ്യപ്പണി വിവാദത്തിൽ പദവി നഷ്ടപ്പെട്ട സുദേഷ് കുമാറിന് കോസ്റ്റൽ എഡിജിപിയായി പുനർ നിയമനം; ഡിഐജി സപർജൻകുമാറിനെ ബെവ്‌കോ എഡിയാക്കി; വിജിലൻസ് ഐജിയായി എച്ച് വെങ്കിടേഷിനും നിയമനം

ദാസ്യപ്പണി വിവാദത്തിൽ പദവി നഷ്ടപ്പെട്ട സുദേഷ് കുമാറിന് കോസ്റ്റൽ എഡിജിപിയായി പുനർ നിയമനം; ഡിഐജി സപർജൻകുമാറിനെ ബെവ്‌കോ എഡിയാക്കി; വിജിലൻസ് ഐജിയായി എച്ച് വെങ്കിടേഷിനും നിയമനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് പുനർ നിയമനം നൽകിക്കൊണ്ട് വീണ്ടും പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി. സുദേഷ് കുമാറിനെ കോസ്റ്റൽ സുരക്ഷാ എഡിജിപിയായി നിയമിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിട്ടുള്ളത്. ഇതൊടൊപ്പം ഡിഐജി സ്പർജൻകുമാറിനെ ബിവറേജസ് കോർപ്പറേഷൻ എംഡിയായും എച്ച് വെങ്കിടേഷിനെ വിജിലൻസ് ഐജിയായും നിയമിച്ചിട്ടുണ്ട്.

സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദ്ദിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ പരാതി ഉയർന്നതോടെ ബറ്റാലിയൻ എഡിജിപി ആയിരുന്ന സുദേഷ് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന ഘട്ടത്തിൽ തന്നെ ഇപ്പോൾ സുദേഷ് കുമാറിനെ കോസ്റ്റൽ എഡിജിപിയായി നിയമിച്ചത് ചർച്ചയായി.

പൊലീസ് ഡ്രൈവർ ഗവാസ്‌കറിനു മർദനമേറ്റ വിഷയത്തിൽ എല്ലാവരും തന്നെ കൈവിട്ടുവെന്ന് ഇന്നലെ ഐപിഎസ് അസോസിയേഷൻ യോഗത്തിൽ എഡിജിപി സുദേഷ് കുമാർ പരാതിപ്പെട്ടിരുന്നു. ഗവാസ്‌കറെ സന്ദർശിക്കാനും ഫോണിൽ വിളിക്കാനും തയാറായ ഉന്നത ഉദ്യോഗസ്ഥരടക്കം ആരും തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ലെന്നായിരുന്നു സുദേഷ് കുമാറിന്റെ ആക്ഷേപം. സുദേഷിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെ മർദിച്ചതു വിവാദമായതോടെയാണ് പദവി നഷ്ടമായത്.

ഇതിന് പിന്നാലെ ചേർന്ന യോഗത്തിൽ സുദേഷ് കുമാർ പങ്കെടുത്തിരുന്നില്ല. ഐപിഎസ് അസോസിയേഷനിലെ അംഗങ്ങൾ പോലും തന്നെ ഫോണിൽ വിളിച്ചില്ലെന്നും ആപത്തു വന്നപ്പോൾ സംരക്ഷിക്കാത്ത അസോസിയേഷനെ തനിക്ക് ആവശ്യമില്ലെന്നും സുദേഷ് കുമാർ പറഞ്ഞു. സുദേഷിന്റെ വികാരം ഉൾക്കൊള്ളുന്നുവെന്നും വിഷയത്തിൽ സംഘടനയ്ക്കു പാളിച്ച സംഭവിച്ചെങ്കിൽ പരിശോധിക്കാമെന്നും യോഗത്തിൽ അധ്യക്ഷനായ അഗ്‌നിശമനസേനാ മേധാവി എ.ഹേമചന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുനർനിയമനം ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP