പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി; മരിച്ചവരിൽ 78 പേരെ തിരിച്ചറിഞ്ഞു; ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവന്നേക്കും: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാറിന്റെ ധനസഹായം
കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരം ആയതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. 23 പേരുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ടുകൾ. 400 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതര പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവർക്ക് 50000 രൂപയും നൽകും. പരുക്കേറ്റവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
ശനിയാഴ്ച അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച വെടിക്കെട്ട് അപകടത്തിലേക്ക് നീങ്ങിയത് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയോടെയാണ്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന സമയമായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്ഫോടനത്തിൽ കോൺക്രീറ്റും ഓടും ശരീരത്തിൽ തറച്ചുകയറിയാണ് പലർക്കും പരിക്കേറ്റത്.
വെടിക്കെട്ട് നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.
രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. വെടിക്കെട്ട് അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. വൈദ്യുതി നിലക്കുകയും ദേവസ്വം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഫയർ സർവീസ് എത്തി വെള്ളം ചീറ്റി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവർത്തനം തുടങ്ങിയത്.
മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. സജി സെബാസ്റ്റ്യൻ എന്ന പൊലീസുകാരനാണ് മരിച്ചത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോടും ചേർന്നു നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി.
മരിച്ചവരിൽ 78 തോളം പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ ആവശ്യമാണ്. ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരേ സമയം അഞ്ച് മൃതദേഹങ്ങൾ വരെ പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Centre Govt has already offered medical assistance, but at present we are fully equipped: Oommen Chandy in #Kollam pic.twitter.com/2Ki0cd3VCE
— ANI (@ANI_news) April 10, 2016
വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CORRECTED caption: Unexploded fire crackers found in Puttingal temple, #Kollam pic.twitter.com/lm4e9nfDyH
— ANI (@ANI_news) April 10, 2016
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വസ ധനസഹായം അനുവദിക്കുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി അനുശോഛനമറിയിച്ചതായും ദുഃഖം രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Fire at temple in Kollam is heart-rending & shocking beyond words. My thoughts are with families of the deceased & prayers with the injured.
— Narendra Modi (@narendramodi) April 10, 2016
വെടിക്കെട്ടപകടത്തിൽ കരാറുകാർക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ പൊലീസ് കേസെടുത്തു. രണ്ടു കരാറുകാരാണ് ഉണ്ടായിരുന്നത്. കരാറുകാരിൽ ഒരാൾ കഴക്കൂട്ടം സ്വദേശി ഉമേഷാണ്. ഇയാൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പരവൂർ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അദ്ദഹേത്തിന് ഒപ്പമുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് അമിത് ഷാ കേരളത്തിലെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥൻ സജി സെബാസ്റ്റ്യനും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ദുരന്തം. ശനിയാഴ്ച അർദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന ഘട്ടമാകാറായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കമ്പപ്പുരയാണ് കത്തിയത്.
വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സരകമ്പക്കെട്ടിന് കളക്ടർ അനുമതി നൽകിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഒരാൾക്കു മാത്രം അനുമതി ലഭിച്ചു.പക്ഷെ അനുമതി ലഭിക്കാതെ തന്നെ നിരവധി പേർ മ്ത്സരകമ്പക്കെട്ടിൽ പങ്കെടുത്തതാണ് അപകടത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കൊല്ലത്തേയും തിരുവനന്തപുരത്തേയും ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നത്. മരിച്ചവരെ തിരിച്ചറിയാനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
ഹെൽപ്ലൈൻ നമ്പർ: 04742512344 കൺട്രോൾ റൂം നമ്പർ: 9497960778, 9497930889 ടോൾ ഫ്രീ നമ്പർ: 1077. കലക്ടറേറ്റ് കൺട്രോൾ റൂം: 0474 2794002
കൊല്ലം ജില്ലയിൽ ചികിത്സയിലുള്ള പരിക്കേറ്റവർ
1. ഉമേഷ് (35) കഴക്കൂട്ടം
2. രഞ്ജി (22) പ്രശാന്ത് നഗർ
3. ചന്ദ്രബോസ് (35) തലയ്ക്കോട്
4. ശബരി (14) വാരിയച്ചിറ
5. അജിത്ത് (27) ചടയമംഗലം
6. വിഷ്ണു (24) പുന്നക്കുളം
7. അനി (47) പരവൂർ
8. വിനോദ് (34) പള്ളിപ്പുറം
9. വേണു (56) പരവൂർ
10. അമ്പാടി (21) മെഡിക്കൽ കോളേജ്
11. വിഷ്ണു (21) ഉള്ളൂർ
12. രമേശൻ (42) കഴക്കൂട്ടം
13. രാജേന്ദ്രൻ (50) പരവൂർ
14. രാജേന്ദ്രൻ (52) ഒഴുകുപാറ
15. ഭാസ്കരൻ (65) പരവൂർ
16. സത്യൻ (55) കഴക്കൂട്ടം
17. സതീശൻ (50) കോലിയക്കോട്
18. ജോയ് (35) ആറ്റിങ്ങൽ
19. സുരേന്ദ്രൻ (67) കഴക്കൂട്ടം
20. രാജു (38) നാവായിക്കുളം
21. രാജു (28) നാവായിക്കുളം
22. അച്ചു (14) ചിറക്കര
23. രാജേഷ് (33) പരവൂർ
24. മണികണ്ഠൻ (40) വാളത്തുങ്കൽ
25. വിഷ്ണു (18) ചിറക്കര
26. സത്യ (40) പരവൂർ
27. ഷാജി (50) പരവൂർ
28. ശരത്ത് (21) മുറിഞ്ഞപാലം
29. കണ്ണൻ (27) കഴക്കൂട്ടം
30. സജീർ (27) പരവൂർ
31. കുമാർ (37) കൊട്ടിയം
32. ബാബു (47) കൊണേ്്ടാടി
33. ഗോപു (48) കൊണേ്്ടാടി
34. സുനിൽ (33) വർക്കല
35. മനോജ് (28) നെടുങ്ങോലം
36. വൈശാഖ് (17) ചിറയിൻകീഴ്
37. നൗഷാദ് (36) പള്ളിപ്പുറം
38. രാജൻ (50) ആറ്റിങ്ങൽ
39. അനിൽകുമാർ (44) ഇടവ
40. സജീവ് (38) ആനാട്
41. അശോകൻ (48) പരവൂർ
42. ചിന്നു (18) ശീമാട്ടി
43. മുരളീധരൻ (58) കല്ലുവാതിൽക്കൽ
44. ശശിധരൻ (48) കല്ലുവാതിൽക്കൽ
45. അനുഷ് ബാബു (28) കാവനാട്
46. മണിലാൽ (34) കല്ലമ്പലം
47. സനൽകുമാർ (29) കല്ലമ്പലം
48. സജീർ (40) കണിയാപുരം
49. അഖിൽ (21) കല്ലമ്പലം
50. അമൽ ചന്ദ്രൻ (23) കല്ലമ്പലം
51. നിജു (19) കല്ലമ്പലം
52. സുരേന്ദ്രൻ (53) കുമാരപുരം
53. മധു (47) താന്നിപ്പാറ
54. രാഹൽ (18) മരുതമ്പള്ളി
55. രാജൻ (40) മരുതപ്പള്ളി
56. വിജയൻ (50) കോവൂർ
57. അനിൽ (30) പേരൂർക്കട
58. അഖിലേഷ് (24) മുടപുരം
59. സുരേഷ് (50) നെടുങ്ങോലം
60. ജ്യോതി (46) പോങ്ങുംമൂട്
61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ
62. വസന്ത (30) പരവൂർ
63. പ്രസാദ് (58) ഊട്ടിക്കട
64. മധു (47) നെല്ലേറ്റ്
65. രാജീവ്
66. അമ്പിളി (33) ചെമ്പുക്കുഴി
67. സുദർശനൻ (47) വെഞ്ഞാറമൂട്
68. സുധീർ (35) ആറ്റിങ്ങൽ
69. രാജു (43) ആറ്റിങ്ങൽ
70. സുരേന്ദ്രൻ (55) മുളവന
71. അനന്തു (18) പരവൂർ
72. വനജാക്ഷി (70)് ഇടവ
73. ബിനുു (37) നിലമേൽ
74. രതീഷ് (29) കല്ലമ്പലം
75. അജിത്ത് (16) നാവായിക്കുളം
76. മഹേഷ് (21) നാവായിക്കുളം
77. മുഹമ്മദ് ഷാ (20) ചടയമംഗലം
78. ഷഹീർ (36) കൊട്ടിയം
79. ആദർശ് (16) കൊല്ലം
80. ഇന്ദിര (48) കല്ലുവാതിൽക്കൽ
81. ദിലീപ്കുമാർ (50) ചിതറ
82. ശ്രീഹരി (17) ചിറയിൻകീഴ്
തിരുവനന്തപുരത്ത് ചികിത്സയിലുള്ളവർ
1. അരുൺ (38)
2. സുഭാഷ്(24) കോല
3. നന്ദു (40) കഴക്കൂട്ടം
4. കൃഷ്ണനുണ്ണി (32) പരവൂർ
5. വിവേക് (32) ഇരവിപുരം
6. രാജേഷ് (34) പരവൂർ
7. സജിത്ത് (33) പരവൂർ
8. ഗാനി (43)പരവൂർ
9. അനീഷ് (37) നെടുങ്ങോല
10. ആകാശ്(19) പരവൂർ
11. ജോയ്സ് (35) ആറ്റിങ്ങൽ
12. ആകാശ് (24) കൊല്ലം
13. സലീഷ് (32) ആറ്റിങ്ങൽ
14. കൃഷ്ണകുമാർ (33) കുമാരപുരം
15. വിനീത് ലാൽ (26) കുമാരപുരം
16. പുഷ്പരാജൻ (50) കൊല്ലം
17. അരുൺ (34) പരവൂർ
18. സൂരജ് (11) ഇടവ
19. ചന്ദ്രപ്രസാദ് (41) കൊല്ലം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്