യുവാവിനെ പട്ടാപ്പകൽ തല്ലിച്ചതച്ച സംഭവത്തിൽ ഒന്നാം പ്രതി അനന്ദുവിനെ പൊലീസ് പിന്തുടർന്നു പൊക്കിയത് പാലോടുള്ള വനാതിർത്തിയിലെ ചെല്ലഞ്ചിയിൽ നിന്ന്; ഒളിവിൽ പോയ പ്രതി പൊലീസുകാരന്റെ വീട് ആക്രമിച്ച കേസിലും പ്രതി; വിദേശത്തേയ്ക്കു കടന്നെങ്കിലും ഓണമാഘോഷിക്കാൻ നാട്ടിലെത്തി ഗുണ്ടായിസം കാട്ടി അകത്തായി; നടുറോഡിൽ യുവാവിനെ തല്ലിച്ചതച്ച കേസിൽ രണ്ടാം പ്രതി ശ്രീജിത്തിനായി തിരച്ചിൽ ഊർജ്ജിതം
തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി അനന്ദുവിനെ പൊക്കിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയിൽ നിന്ന്. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായതോടെ ഒളിവിൽ പോയതായിരുന്നു ഇയാൾ. പാലോട്ട് ഇയാളെ കൊണ്ടു പോയ സുഹൃത്തുക്കളും സഹായം ചെയ്തവരുമാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്.
ക്ൃത്യത്തിൽ പങ്കെടുത്ത രണ്ടാം പ്രതി ശ്രീജിത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ചിറയിൻകീഴിനെയാകെ പിടിച്ച് കുലുക്കിയ സംഭവത്തിലാണ് ഇപ്പോൾ മുഖ്യ അറസ്റ്റുണ്ടായിരിക്കുന്നത്. ഒന്നാം പ്രതി അനന്ദു, ഇവരെ സഹായിച്ച വിഷ്ണു, ഷിനോജി, സുധീഷ്, പ്രദീപ്, എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ സി ഐ അനിൽകുമാറിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയത്.
ചിറയിൻകീഴിലെ മുടപുരം എസ്എൻ ജംഗ്ഷനിൽ വക്കത്തുവിള സ്വദേശി സുധീറിനെ മർദ്ദിച്ച സംഭവത്തിലാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്. സെപ്റ്റംബർ 13ന് ബൈക്കിലെത്തിയ ആദ്യ രണ്ടു പ്രതികൾ സുധീറുമായി വാക്കു തർക്കത്തിലേർപ്പടുകയും തുടർന്ന് മൃഗീയമായി മർദ്ദിക്കുകയുമായിരുന്നു. ഇതേക്കുറിച്ചുള്ള പരാതി ചിറയിൻകീഴ് പൊലീസ് സ്റ്റഷനിൽ നല്‍കിയെങ്കിലും തുടരന്വേഷണം നടന്നില്ല. തുടർന്ന് വാദിയും പ്രതികളും ഒത്തുതീർപ്പിലെത്തിയെന്നറിയിച്ചതിനെ തുടർന്ന് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ യുവാക്കളുടെ ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയാകളിൽ എത്തിയതോടെ വ്യാപക പ്രതിഷേധമുയർന്നു. ഇതേ തുടർന്ന് റൂറൽ എസ്പി അന്വേഷണം ആറ്റിങ്ങൽ സി ഐ യെ ഏൽപ്പിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അനന്ദു പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള വനാതിർത്തിയിൽ ഉൾപ്പെട്ട ഗ്രാമമായ ചെല്ലഞ്ചിയിൽ നിന്നാണ് അനന്ദുവിനെ പൊക്കുന്നത്. ഇയാൾ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായതോടെ അറസ്റ്റു ഭീഷണി ഭയന്ന് ഇയാൾ കടക്കുകയായിരുന്നു. അനന്തുവിന്റേയും കൂട്ടാളികളുടേയും മൊബൈൽ പിന്തുടർന്നാണ് പൊലീസ് വലയിലാക്കുന്നതത്. ദൃശ്യങ്ങളിലൂടെ അനന്തുവിനെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാളുടൈ മൊബൈൽ സ്വച്ച് ഓഫ് ചെയ്തിരുന്നു. അനന്തുവുമായി അടുപ്പുമുള്ളവരെ ചുറ്റിയായി അന്വേഷണം. ഇതിൽ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വഷണം നടത്തിയപ്പോൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ ഒരു ക്വാളിസ് വാനിൽ കണ്ടതായി വിവരം കിട്ടി. ഈ ക്വാളിസ് ഉടമയെ തിരിച്ചറിഞ്ഞതോടെ പൊലീസിന് പിടിവള്ളിയായി. ഇവരുടെ ടവർ ലൊക്കഷൻ പാലോടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവാകുന്നത്.
അനന്ദുവിന്റ ഒപ്പം ക്വാളിസിൽ കണ്ടവരെ ചുറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികൂടാൻ സഹായിച്ചത്. ക്വാളിസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇവർ അനന്ദുവിനെ പാലോടിനടുത്തുള്ള ചെല്ലഞ്ചിയിൽ എത്തിച്ചു എന്നു സമ്മതിച്ചു. ഇയാളെ പാലോടെത്തിച്ചെങ്കിലും പക്ഷേ എവിടെയാണ് അനന്ദു എന്നതിനെ പറ്റി രൂപമുണ്ടായില്ല. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചു പെറുക്കിയാണ് ഒളിവു സ്ഥലത്തുനിന്ന് അനന്ദുവിനെ പൊലീസ് പൊക്കുന്നത്. രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം പൂട്ടിയ പൊലീസിന്റെ തന്ത്രം വിജയിച്ചു.
ഇയാളെ ആറ്റിങ്ങൽ സ്ിഐ ഓഫീസിലെത്തിച്ച് അറസ്ററു രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ മൊഴി അനുസരിച്ച് ഒളിവിൽ പോകാൻ സഹായിച്ചവരേയും പിടികൂടി. ഇവരെല്ലാം മുടപുരം പരിസരത്തു താമസിക്കുന്നവരാണ്. അക്രമമുണ്ടായ സ്ഥലത്തിനടുത്തുള്ള അനന്ദു രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇതിലൊന്ന് ഒരു പൊലീസുകാരന്റെ വീട്ടിൽ കയറി ആക്രമിച്ചതാണ്. പ്രൈവറ്റ് ബസ് ആക്രമിച്ച് തകർത്ത കേസാണ് മറ്റൊന്ന്. ഇതിൽ രണ്ടിലും ജാമ്യം നേടിയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. ഓണത്തിന് അവധിയ്ക്കെത്തിയപ്പോഴാണ് ഈ പരാക്രമം നടത്തിയതും ഇപ്പോൾ പിടിയിലായതും.
മുടപുരം ജംഗ്ഷനിൽ ഒരു പ്രകോപനവുമില്ലാതെ യുവാവിനെ മൃഗീയമായി തല്ലിച്ചതച്ച സംഭവം കേരളമെമ്പാടും പ്രതിഷേധമുണ്ടാക്കി. ഇതിൽ ഉൾപ്പെട്ട രണ്ടാം പ്രതി ശ്രീജിത്തിനെ ഇനിയും പിടിക്കാനായിട്ടില്ല. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. റൂറൽ ഷാഡോ പൊലീസിലെ എസ്ഐ ഷിജു കെ.എൽ. നായൽ, ചിറയിൻകീഴ് എസ് ഐ. എ.പി ഷാജഹാൻ, എസ്.ഐ പ്രസാദ് ചന്ദ്രൻ, ഷാഡോ എ.എസ് ഐ, ഫിറോസ്, ബിജു. എ.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ. ബി ദിലീപ്, ബിജുകുമാർ, ജ്യോതിഷ് വി.വി, ദിനോർ, ശരത്, സുൾഫി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അനന്ദുവിനെയും കൂട്ടാളികളയും പിടികൂടിയത്.
വഴി തടസ്സപ്പെടുത്തി റോഡിനു കുറുകെ ബൈക്കോടിച്ചത് ചോദ്യം ചെയ്തതിനാണ് കൊല്ലം കൊച്ചാലും മൂട് സ്വദേശി എ സുധീറിന് മർദ്ദനമേറ്റത്. രണ്ടു പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയാകളിലൂടെയാണ് പ്രചരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തുള്ള ഫാൻസി സ്റ്റോർ സ്ഥാപിച്ച ക്യാമറയിലാണ് പതിഞ്ഞത്.
ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രണ്ടംഗ സംഘം യുവാവിനെ മർദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം സംഭവത്തിൽ ആരും പരാതി നൽകാത്തതിനെ തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്് കേസന്വേഷണത്തിന് സഹായകമായി.
ബൈക്കിലെത്തിയ രണ്ട് പേർ ജംഗ്ഷനിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഗതാഗത തടസ്സമുണ്ടാക്കി ഇവർ് ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കിൽ ഇതുവഴിയെത്തിയ രണ്ട് പേരുമായി തർക്കമുണ്ടാകുന്നു. ഇവർ തർക്കം നിർത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതർക്കത്തിന് പിന്നാലെ രണ്ടംഗ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുന്നത് കാണാം. നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ആരും ഇടപെടുന്നില്ല. സംഭവ സമയത്ത് പൊലീസ് സാന്നിധ്യവും ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍