കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജിലെ രണ്ടും മൂന്നും വർഷ ബാച്ചുകൾക്ക് സസ്പെൻഷൻ; ഭിന്നിപ്പിച്ച് നേടാനുള്ള കത്തോലിക്കാ മാനേജ്മെന്റിന്റെ പിടിവാശിയിൽ ഭാവി അടഞ്ഞ് വിദ്യാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജ് അടച്ച് പൂട്ടിയിട്ട് ഒരാഴ്ച തികയുന്നു. കത്തോലിക്കാ സഭയുടെ മാനേജ്മെന്റിന് കീഴിലുള്ള കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജാണ് മാനേജ്മെന്റിന്റെ പിടിവാശിയെ തുടർന്ന് കഴിഞ്ഞ ആഴ്ച മുഴുവൻ അടഞ്ഞ് കിടന്നത്. നാളെ കോളേജ് വീണ്ടും തുറക്കുമ്പോൾ മാനേജ്മെന്റിന്റെ വൈരാഗ്യത്തിന് ഇരയായ രണ്ടും മൂന്നും വർഷ ബാച്ചുകൾക്കെല്ലാം സസ്പെൻഷനും.
ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിക്കൊണ്ട് മാനേജ്മെന്റ് വൈരാഗ്യം തീർക്കുമ്പോൾ വാർത്ത പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങളോ ഇടപെടാൻ രാഷ്ട്രീയക്കാരോ ഇല്ല എന്നതാണ് ഏറെ നിരാശാജനകം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിന്റെ പേരിലാണ് മാനേജ്മെന്റിന്റെ ഈ പകവീട്ടൽ.
സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ്.കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് വരുത്തി തീർത്ത് മാതാപിതാക്കളെ ഭിന്നിപ്പിച്ചാണ് മാനേജ്മെന്റ് അഹന്ത കാട്ടുന്നത്. സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റ്. ഇതോടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിലായതിന്റെ നിരാശയിലാണ് അനേകം മാതാപിതാക്കൾ.
കേരളത്തിലെ ഏറ്റവും വലുതും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്നതുമായ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജാണ് കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഈ കത്തോലിക്കാ മാനേജ്മെന്റ് സ്ഥാപനം. കർക്കശക്കാരായ മാനേജ്മെന്റിനെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ടെങ്കിലും അതൊരു സമരമായി മാറുന്നത് ആദ്യമായാണ്.
ഈ സമരം അടിച്ചൊതുക്കാൻ മാനേജ്മെന്റ് സ്വീകരിച്ചത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ്. അകാരണമായി രണ്ടും മൂന്നും ബാച്ചുകാരെ സസ്പെന്റ് ചെയ്യുകയും ഒന്നും നാലും ബാച്ചുകൾക്ക് ക്ലാസ് ആരംഭിക്കുകയും ചെയ്തത് ഈ ഭിന്നിപ്പിക്കലിന്റെ ഭാഗമായാണ്. ക്ലാസ് ആരംഭിച്ച ബാച്ചുകളുടെ സംരക്ഷണത്തിനായി മാതാപിതാക്കളെ കോളേജിൽ എത്തിച്ച് കാവലിരുത്താനാണ് മാനേജ്മെന്റ് തീരുമാനം, ഇതോടെ രണ്ടും മൂന്നും ബാച്ചുകാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അവരെ പാഠം പഠിപ്പിച്ച് ഇനിയൊരിക്കലും സമരം നടത്തില്ലെന്ന് ഉറപ്പ് വരുത്തി മാത്രം തിരിച്ചെടുക്കണമെന്നാണ് മാനേജ്മെന്റിന്റെ ശ്രമം.
രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചില്ല. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്.കുട്ടികൾക്കെതിരെ കോളേജ് മാനേജ്മെന്റ് കാട്ടുന്ന അനീതിക്ക് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങൾ പ്രക്ഷോഭമായി പുറത്തുവന്നത് സെപ്റ്റംബർ അവസാനവാരം നടന്ന കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ്.
ഫെസ്റ്റിൽ രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചിരുന്നില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്. വിവിധ കാരണങ്ങളിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ കോളേജ് അധികൃതർ പിന്നെയും തങ്ങളോട് കാട്ടുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിന്റെ നടത്തിപ്പിനെതിരെയും ക്യാന്റീൻ ഭക്ഷണത്തിനെതിരെയും പരാതിയുണ്ട്. ഹോസ്റ്റൽ വാർഡനെതിരെയും ആക്ഷേപം നിലവിലുണ്ട്. കുട്ടികളോട് സഭ്യമല്ലാത്ത വാക്കുകളാണ് വാർഡൻ ഉപയോഗിക്കുന്നത്. ചില വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. ലാപ്ടോപ്പ് ഉപയോഗിക്കാനും ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ല. ആദ്യ വർഷത്തെ പരീക്ഷകളിൽ തോറ്റെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥികളെ ശിക്ഷിക്കുന്നു എന്ന പരാതിയും വിദ്യാർത്ഥികൾക്കുണ്ട്.
ഫീസിനത്തിലും മറ്റും ലക്ഷങ്ങൾ വാങ്ങിയിട്ടും കോളേജ് ക്യാന്റീനിൽ നിന്നും കുട്ടികൾക്ക് നൽകുന്ന ഭക്ഷണംപോലും തീരെ നിലവാരമില്ലാത്തതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രുചികരമല്ലാത്ത ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പുന്നത്. കടുത്ത അനീതിയാണ് ഹോസ്റ്റലിലെ കാര്യങ്ങളിലും. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിന്റെ കാര്യവും പറയാതിരിക്കുന്നതാണ് ഭേദം. അടുത്തിടെ മെസ് ഫീസും വർധിപ്പിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ പണം വാങ്ങുന്നു എന്നും കുട്ടികൾ പറയുന്നു.
ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്. ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്.
വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഹോസ്റ്റലിൽ അനുവദിക്കുന്നില്ല. ഹോസ്റ്റലിൽ നിന്ന് എന്തെങ്കിലും കാര്യത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികളെയും പീഡിപ്പിക്കുകയാണ് വാർഡനും സെക്യൂരിറ്റി ജീവനക്കാരും. ഔട്ട്പാസിൽ രേഖപ്പെടുത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിന്റെ പേരിൽ വീട്ടുകാരെയുൾപ്പെടെ തെറിവിളിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം, ആയിരത്തോളം വിദ്യാർത്ഥികൾ നടത്തുന്ന സമരം അനാവശ്യമെന്ന തരത്തിലാണ് മാനേജ്മെന്റിന്റെ പ്രചാരണം. ചെറിയ കാര്യങ്ങൾക്ക് വേണ്ടിയാണ് കുട്ടികൾ വാശിപിടിക്കുന്നതെന്ന മട്ടിൽ നടത്തുന്ന പ്രചാരണത്തിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കുട്ടികളുടെ സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് സ്വീകരിച്ച നയത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ രണ്ടും മൂന്നും വർഷ ബാച്ചുകളെ ഒഴിവാക്കി. ഒന്നും നാലും ബാച്ചിന് മാത്രം ക്ലാസ് തുടങ്ങി രക്ഷിതാക്കളെയുൾപ്പെടെ സമ്മർദത്തിലാക്കിയുള്ള നീക്കമാണ് മാനേജ്മെന്റിന്റേത്. നന്മക്ക് എന്നു വ്യാജേന ചെയ്തുകൂട്ടുന്ന കോളേജ് അധികൃതരുടെ പൈശാചികമായ നയങ്ങൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കോളേജ് മാനേജ്മെന്റിനെതിരെ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ആയിരത്തിലേറെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ അടിമകളായി കുട്ടികളെ അടിച്ചമർത്താനുള്ള ശ്രമമാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നെന്ന് പൂർവ വിദ്യാർത്ഥികൾ പറയുന്നു. കോളേജ് മാനേജ്മെന്റിന്റെ ഭീകരത അനുഭവിച്ചവരാണ് തങ്ങളെന്നും ഇവർ പറയുന്നു. ഒറ്റമനസോടെ തങ്ങൾ ഹോസ്റ്റലിനും ക്യാന്റീനിലും മറ്റും നടക്കുന്ന കിരാത നടപടികൾക്കെതിരെ പോരാടിയിട്ടും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് മാനേജ്മെന്റെന്നും വിദ്യാർത്ഥികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്