Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ അമ്മയും മഠവും മൗനം വെടിഞ്ഞു; പ്രക്ഷേപണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കൈരളിക്ക് നോട്ടീസ്: കേസ് നടത്തുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനം

ഒടുവിൽ അമ്മയും മഠവും മൗനം വെടിഞ്ഞു; പ്രക്ഷേപണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് കൈരളിക്ക് നോട്ടീസ്: കേസ് നടത്തുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനം

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരായി മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ വെളിപ്പെടുത്തൽ പുറത്തുവിട്ട കൈരളി പീപ്പിൾ ടിവിക്കെതിരെ നിയമനടപടിയുമായി മാതാ അമൃതാനന്ദമയി രംഗത്തെത്തി. ചാനലിന്റെ ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസിന് ഗെയ്ൽ നൽകിയ അഭിമുഖം തുടർന്നും സംപ്രേഷണം ചെയ്യുന്ന പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കാണിച്ച് ചാനലിന് അമ്മ വക്കീൽ നോട്ടീസ് അയച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനമാണ് അമൃതാനന്ദമയിക്ക് വേണ്ടി വക്കീൽ നോട്ടീസ് അയച്ചത്.
കേസ് കൊടുക്കാൻ അമൃതമഠത്തെ വെല്ലുവിളിച്ച് ഗെയ്ൽ; അമ്മയുമായി അവിഹിതമുണ്ടായിരുന്നത് അമൃതാത്മാനന്ദയ്ക്ക്; കൂടുതൽ ആരോപണങ്ങളുമായി ഗെയ്ൽ ഇന്നുരാത്രി വീണ്ടും കൈരളിയിൽ
അമ്മയ്ക്ക് പുറമെ അമൃതാത്മാനന്ദ, അമൃത സ്വരൂപാനന്ദ എന്നിവരുമാണ് ചാനലിനെനതിരെ പരാതി നൽകിയിരിക്കുന്നത്. മൂവരും ഗെയ്‌ലിന്റെ വെളിപ്പെടുത്തലിൽ ആരോപണവിധേയരാണ്. അതേസമയം നിയമ നടപടി സ്വീകരിക്കുമെന്ന വക്കീൽ നോട്ടീസിനെനയും അവഗണിച്ച് പരിപാടി സംപ്രേഷണം ചെയ്യാനാണ് സിപിഐ(എം) തീരുമാനം.

വിവാദമുണ്ടായപ്പോൾ അഭിമുഖത്തിനായി കൈരളി ആദ്യം സമീപിച്ചത് മാതാ അമൃതാനന്ദമയീ മഠത്തെ ആയിരുന്നുവെന്നും ഇനിയും അവരുടെ അഭിമുഖം നൽകാൻ തയ്യാറാണെന്നും ബ്രിട്ടാസ് ഗെയ്ൽ ട്രെഡ്‌വെല്ലുമായള്ള അഭിമുഖത്തിനിടെ രണ്ട് തവണ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇന്നലെ കൈരളി പീപ്പിളിന് നൽകിയ അഭിമുഖത്തിൽ ഗെയ്ൽ ട്രെഡ്‌വെല്ലിനെനതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം ഏഴ് മണിമുതൽ വെളിപ്പെടുത്തലുകളുടെ സൂചനകളും അതേ സംബന്ധിച്ചുള്ള ചർച്ചകളും തുടർന്ന് 9 മുതൽ പത്ത് വരെ അഭിമുഖത്തിന്റെ ഒന്നാം ഭാഗവുമാണ് ചാനൽ സംപ്രേഷണം ചെയ്തത്. തന്റെ പുസ്തകമായ ഹോളിഹെല്ലിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തുന്നതോടൊപ്പം ഓരോ സാഹചര്യവും അക്കമിട്ട് നിരത്തുന്ന അവർ, ബാലു എന്ന അമൃതസ്വരൂപാനന്ദ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തത് വിവരിക്കുന്നത് വിതുമ്പിക്കൊണ്ട് ഇടറിയ ശബ്ദത്തിലാണ്. താൻ ആശ്രമജീവിതത്തിൽ അനുഭവിച്ചതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുസ്തകത്തിലെഴുതിയതെന്ന് ഗെയ്ൽ പറഞ്ഞു. പുസ്തകത്തിൽ ബാലു എന്ന പേരിൽ പറയുന്നത് അമൃതാനന്ദമയി മഠത്തിലെ അധികാര കേന്ദ്രങ്ങളിലൊരാളായ അമൃതസ്വരൂപാനന്ദ തന്നെയാണെന്ന് ഗെയ്ൽ വ്യക്തമാക്കി.

മഠത്തിൽ അമൃതാനന്ദമയിയുടേതുൾപ്പെടെയുള്ള ലൈംഗിക ബന്ധങ്ങൾക്ക് താൻ ദൃക്‌സാക്ഷിയായിരുന്നെന്നും ഗെയ്ൽ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ശിഷ്യനായ റാവു എന്നയാളുടെ കൈയിൽ അമൃതാനന്ദമയിയുടെ മുറിയുടെ താക്കോലുണ്ടായിരുന്നു. രാത്രിയിൽ ഇയാൾ മുറിയിൽ കയറിപ്പോകുന്നത് താൻ കാണാറുണ്ട്. ഇപ്പോഴും ആശ്രമത്തിലുള്ള അമൃതാത്മാനന്ദയാണ് ഇയാളെന്നും ഗെയിൽ വെളിപ്പെടുത്തി. അമൃതാനന്ദമയിയെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം ഗെയിൽ നിഷേധിച്ചു.
ശിഷ്യരുമായി അമ്മയ്ക്ക് ലൈംഗീക ബന്ധം പതിവ്; ബാലു അമൃത സ്വരൂപാനന്ദതന്നെ; അമേരിക്കയിൽ വച്ച് കണ്ടപ്പോൾ അമ്മ നടുങ്ങി: അമൃത മഠത്തിന്റെ അടിത്തറയിളക്കുന്ന വെളിപ്പെടുത്തലുകളുമായി ഗെയ്ൽ-ബ്രിട്ടാസ് അഭിമുഖം
നികുതി ഇളവുതേടി കോടതിയിൽ പോയ അമൃത ആശുപത്രി കുടുങ്ങി; കെട്ടിടങ്ങളിൽ മിക്കതും അനധികൃതമെന്ന് സർക്കാർ; അമ്മപ്പേടി മൂലം നടപടി എടുക്കാതെ അധികൃതരുടെ ഒത്തുകളി
ഒളിക്യാമറയിൽ അമ്മയെ കുടുക്കിയത് എങ്ങനെന? അമൃതാനന്ദമയി സ്വാധീനിക്കാൻ ശ്രമിച്ച സിപിഐ(എം) നേതാവ് വിജേഷ് അനുഭവം പങ്കുവച്ച് മറുനാടൻ മലയാളിയോട്

അമൃത സിംഹാസനം ഇളകുമോ? അമേരിക്കയിൽ എത്തി ബ്രിട്ടാസ് ഗെയിലിനെന കണ്ടു; പുസ്തകങ്ങളിൽ പറയാത്ത വെളിപ്പെടുത്തലുകൾ കാത്ത് കേരളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP