Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര മന്ത്രിക്ക് മുമ്പിൽ മകന്റെ വേർപാടിന്റെ നഷ്ടം തൊഴുകൈയോടെ പങ്കുവച്ച് അച്ഛനും അമ്മയും; അമിത് ഷായുടെ നിർദ്ദേശ പ്രകാരം എത്തിയ അരുൺ ജെയ്റ്റ്‌ലി ശ്രീകാര്യത്തുകൊല്ലപ്പെട്ട രാജേഷിന്റെ വീട്ടിൽ; മോദി മന്ത്രിസഭയിലെ പ്രധാനിയ്‌ക്കൊപ്പം കുമ്മനവും മുരളീധരനും; മറുനാടൻ തൽസമയം

കേന്ദ്ര മന്ത്രിക്ക് മുമ്പിൽ മകന്റെ വേർപാടിന്റെ നഷ്ടം തൊഴുകൈയോടെ പങ്കുവച്ച് അച്ഛനും അമ്മയും; അമിത് ഷായുടെ നിർദ്ദേശ പ്രകാരം എത്തിയ അരുൺ ജെയ്റ്റ്‌ലി ശ്രീകാര്യത്തുകൊല്ലപ്പെട്ട രാജേഷിന്റെ വീട്ടിൽ; മോദി മന്ത്രിസഭയിലെ പ്രധാനിയ്‌ക്കൊപ്പം കുമ്മനവും മുരളീധരനും; മറുനാടൻ തൽസമയം

തിരുവനന്തപുരം: രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്ത് എത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് ജെയ്റ്റ്‌ലി എത്തിയത്. ശ്രീകാര്യത്തുകൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് പ്രവർത്തകന്റെ വീട് സന്ദർശനം ജെയ്റ്റ്‌ലി പൂർത്തിയാക്കി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം തങ്ങളുടെ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന പ്രചരണം ശക്തമാക്കാനാണ് ബിജെപി നീക്കം.

അരുൺ ജയ്റ്റ്ലി കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തൻ രാജേഷിന്റെ വീട്ടിലെത്തി. രാജേഷ് അനുസ്മരണ സമ്മേളനത്തിലും അരുൺ ജയ്റ്റ്ലി പങ്കെടുക്കും. എംഎൽഎ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ തുടങ്ങി ബിജെപിയുടെ നേതാക്കൾ അരുൺ ജയ്റ്റ്ലിക്കൊപ്പം രാജേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജേഷിന്റെ വീടിന് സമീപം ബിജെപി നടത്തുന്ന രാജേഷ് അനുസ്മരണ സമ്മേളനത്തിൽ ജയ്റ്റ്ലി സംസാരിക്കും.

കേരളത്തിൽ നടക്കുന്ന സി.പി.എം-ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭരണം നടത്തണമെന്നു വരെയുള്ള ആവശ്യങ്ങൾ ആർഎസ്എസ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജയ്റ്റ്ലിയുടെ സന്ദർശനം എന്നതും ശ്രദ്ധയമാകുന്നു. കേരളത്തിലെ സംഘർഷങ്ങൾ ദേശീയ പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കാനാണ് ബിജെപി ഈ സന്ദർശനത്തോടെ ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളുൾപ്പെടെ ജയ്റ്റ്ലിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകി കേരളത്തിലെത്തിയിട്ടുണ്ട്. ഇടതു ഭരണം ആക്രമണം നിറഞ്ഞതാണെന്ന വാദം ശക്തമായി ഉയർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

രാവിലെ 11.15-ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്ത് എത്തിയ ജയ്റ്റ്ലി 11.45-ന് കൊല്ലപ്പെട്ട ആർ.എസ്സ്.എസ്സ് ബസ്തികാര്യവാഹ് രാജേഷിന്റെ വീട് സന്ദർശിച്ചു. തുടർന്നാണ് ശ്രീകാര്യത്ത് നടക്കുന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ചത്. ശേഷം എട്ടുമാസം മുമ്പ് നടന്ന ബിജെപി-സി.പി.എം സംഘർഷത്തിനിടെ ഗുരുതര പരുക്കേറ്റ ആർഎസ്എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സി.പി.എം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്ലി പങ്കെടുക്കും. നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക.

ഇടതു സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിയെത്തുമ്പോൾ മറുപടിയായി രാജ് ഭവനു മുന്നിൽ സി.പി.എം പ്രവർത്തകരുടെ കുടുംബങ്ങൾ സത്യഗ്രഹം നടത്തി. കന്ദ്രമന്ത്രി തങ്ങളേയും സന്ദർശിക്കണമെന്നാവശ്യപ്പെട്ടാണ് ആർ.എസ്.എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹം നടത്തുന്നത്.

നടത്തവെയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തുന്നത്. വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആർ.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയപ്രധാന്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP