Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജുവിനെ മകൾ മീനാക്ഷിയെന്ന ദൗർബല്യം ഉപയോഗിച്ച് ദിലീപ് സ്വാധീനിച്ചേക്കും; ദിലീപിന്റെ വിദേശയാത്ര കേരളാ പൊലീസ് മഷിയിട്ട് നോക്കിയിട്ടും കിട്ടാത്ത ആ സുപ്രധാന തെളിവ് നശിപ്പിക്കാൻ; പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാതെ വാട്ട്സാപ്പ് വഴി താരം എന്തിന് ഡിജിപിക്ക് പരാതി നൽകി? ചോദ്യങ്ങളും സന്ദേഹങ്ങളുമായി ബൈജു കൊട്ടാരക്കര രംഗത്ത്

മഞ്ജുവിനെ മകൾ മീനാക്ഷിയെന്ന ദൗർബല്യം ഉപയോഗിച്ച് ദിലീപ് സ്വാധീനിച്ചേക്കും; ദിലീപിന്റെ വിദേശയാത്ര കേരളാ പൊലീസ് മഷിയിട്ട് നോക്കിയിട്ടും കിട്ടാത്ത ആ സുപ്രധാന തെളിവ് നശിപ്പിക്കാൻ; പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാതെ വാട്ട്സാപ്പ് വഴി താരം എന്തിന് ഡിജിപിക്ക് പരാതി നൽകി? ചോദ്യങ്ങളും സന്ദേഹങ്ങളുമായി ബൈജു കൊട്ടാരക്കര രംഗത്ത്

തിരുവനന്തപുരം: നടൻ ദിലീപിന്റെ പെട്ടന്നുള്ള വിദേശയാത്രക്ക് പിന്നിൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാനെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിലെ ആ സുപ്രധാന തെളിവും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും ഇതിനോടകം കടൽ കടന്നുവെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.

ആ സുപ്രധാന തെളിവ് കേരളാ പൊലീസ് മഷിയിട്ട് നോക്കിയാൽ പോലും കണ്ടെത്താൽ കഴിയില്ല. ദിലീപിന്റെ തിരക്കിട്ട വിദേശ സന്ദർശനം ഒഴിവാക്കാൻ കേരളാ പൊലീസിന് കഴിഞ്ഞില്ലെന്നും ആ യാത്രയ്ക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും ബൈജു ആരോപിക്കുന്നു.

കേരളത്തിലിരുന്ന് തെളിവ് നശിപ്പിക്കാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ വിദേശത്തിരുന്ന് തെളിവ് നശിപ്പിക്കാൻ കഴിയുമെന്നും അവിടെ ദിലീപിന് അത്ര സ്വാധീനമുണ്ടെന്നും എന്ത് നീച തന്ത്രം വേണമെങ്കിലും അതിനു വേണ്ടി ഉപയോഗിക്കപ്പെടാമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു. കേസിലെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപിന് അതിവേഗം സാധിക്കും. അതിനുള്ള ശ്രമങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. കേരളാ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അനാസ്ഥയാണ് ദിലീപിന് ജാമ്യത്തിൽ ഇളവ് ലഭിക്കാൻ ഇടയാക്കിയതെന്നും ബൈജു പറയുന്നു.

കേസിൽ സത്യത്തിന് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പക്ഷേ നിർണായക തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ ദിലീപിന്റെ ദുബായ് യാത്ര സഹായിക്കൂ എന്നും ബൈജു കൊട്ടാരക്കര പ്രതികരിച്ചു.

മഞ്ജുവിനെ മകളെന്ന ദൗർബല്യം ഉപയോഗിച്ച് ദിലീപ് സ്വാധീനിച്ചേക്കുമെന്നും കാലങ്ങളായി അകന്നു കഴിയുന്ന മകൾ ദിലീപിനെതിരെ സാക്ഷിമൊഴി നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അതാണ് കേസിന്റെ ആരംഭഘട്ടത്തിൽ ആക്രമിക്കപ്പെട്ട നടിയോടൊപ്പം കേസിൽ സജീവമായുണ്ടായിരുന്ന മഞ്ജു അവസാന ഘട്ടത്തിൽ മാറി നിൽക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇത്രയും വലിയ കേസിൽ വാട്ട്സാപ്പ് വഴിയാണോ ഡി.ജി.പിക്ക് പരാതി കൊടുക്കുന്നത്. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്നല്ലെ നമ്മൾ പരാതി കൊടുക്കുകയെനന്ും അദ്ദേഹം ചോദിച്ചു. ഇത്രയും പ്രമാദമായ കേസിൽ ദിലീപിനെ വെറുതെ വിടുകയാണെങ്കിൽ കേരള പൊലീസ് തൊപ്പിവച്ച് നടന്നിട്ട് എന്ത് കാര്യം? സർക്കാരിനും നാണക്കേടാണ്. കുറ്റമറ്റരീതിയിൽ എല്ലാ തെളിവുകളും ഉൾപ്പെടുത്തിയായിരിക്കും ഈ കുറ്റപത്രം സമർപ്പിക്കുക.

ഓരോ ദിവസവും ദിലീപിന്റെ ചീട്ടുകീറുകയാണ്. എത്ര വലിയ താരമായാലും കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം. ആ പെൺകുട്ടിയുടെ ഭാഗത്താണ് ഞങ്ങളെല്ലാവരും. അവരെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്. പണമുള്ളവരുടെ കൂടെ മാത്രം നിന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നിന്നാൽ അത് കേരളത്തിൽ വിലപ്പോകില്ല. മലയാളസിനിമയിൽ പുട്ടുകച്ചവടം നടത്തിയതാണ് ഇവരെല്ലാം. ആ പുട്ടുകച്ചവടമൊന്നും കേരളത്തിലെ ജനങ്ങളിൽ അടിച്ചേൽപിക്കാൻ നിൽക്കണ്ട.

ജാമ്യം കിട്ടിയപ്പോൾ ദിലീപിനെ കാണാൻ ജയിലിന് മുന്നിൽവന്നവരെല്ലാം ജൂനിയർ ആർടിസ്റ്റുകളാണ്. 500 രൂപയ്ക്കും ആയിരം രൂപയ്ക്കും ഒരുനേരത്തെ ഭക്ഷണം മേടിച്ച് തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നതാണ്. അവരുടെ പേര് സഹിതമുള്ള വിവരങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഇങ്ങനെയൊക്കെ എത്ര തന്ത്രങ്ങൾ കളിച്ചാലും വിലപ്പോകില്ല. സിനിമയ്ക്ക് അകത്ത് ഇതുപോലുള്ള പ്രവണതകൾ ഇനിയുംവച്ച് പുലർത്താൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് ദിലീപിനെതിരെ ഒരുകൂട്ടം തന്നെ ഉയർന്നുകഴിഞ്ഞു. ഇവർ പറയുന്നതുപോലെ എല്ലാ സിനിമാക്കാരും കേരളത്തിന്റെ മനസാക്ഷിയുമൊന്നും ദിലീപിന്റെ കൂടെ ഇല്ലെന്നും ബൈജു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP