വിലക്കുറവും ഡിസ്കൗണ്ടുമേളയും പ്രഖ്യാപിച്ച് ബാറുകൾ പരമാവധി മദ്യം വിറ്റു; 11 മണിയോടെ എക്സൈസുകാർ സീലിങ്ങ് ആരംഭിച്ചു; തർക്കങ്ങൾക്ക് ഇട നൽകാതെ വിധി വന്ന ഉടൻ തന്നെ ബാറുകൾക്ക് താഴു വീണു; പലതവണ ആഘോഷപൂർവ്വം വിട ചൊല്ലിയ കുടിയന്മാർക്ക് ഇന്നലെ ആ ആശ്വാസവും നഷ്ടമായി
തിരുവനന്തപുരം: ഹൈക്കോടതിവിധിയോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊഴികെ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും താഴുവീണു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൂട്ടിയ ബാറുകൾ ഇന്നലെ രാത്രി തന്നെ എക്സൈസ് അധികൃതർ സീൽ ചെയ്തു. സ്റ്റോക്കുണ്ടായിരുന്ന മിച്ചം മദ്യം സ്റ്റോറിലാക്കി. രാത്രി 11 ഓടെ സി.ഐ മാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ എത്തിയാണ് ബാർപൂട്ടിയത്. ഇന്ന് ബിവറേജസ് കോർപ്പറേഷന് സ്റ്റോക്കെടുപ്പു ദിവസമാണ്. അതിനാൽ നാളെയോ അടുത്ത ദിവസങ്ങളിലോ മിച്ചമുള്ള മദ്യത്തിന്റെ കണക്ക് തിട്ടപ്പെടുത്തി ബിവറേജസ് ഗോഡൗണിലേക്കു മാറ്റും. ബാറുടമകൾക്ക് ഇതിന്റെ വില കിട്ടുമെങ്കിലും തിരിച്ചെടുത്ത മദ്യം എങ്ങനെ ഉപയോഗിക്കുമെന്ന കാര്യം പിന്നീട് സർക്കാർ തലത്തിൽ തീരുമാനിക്കും. ബാർ പൂട്ടൽ കേസിൽ നിയമപോരാട്ടം തുടരുമെന്നും ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബാർ ഹോട്ടൽ ഉടമാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു.
ആഘോഷം പോലുമാക്കാതെയാണ് ബാറു പൂട്ടലിനോട് കുടിയന്മാർക്ക് പ്രതികരിക്കേണ്ടി വന്നത്. മുമ്പ് മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ പൂട്ടുമെന്ന് അറിഞ്ഞപ്പോൾ ആ ദിവസം അവർ ആഘോഷമാക്കി. പിന്നീട് കോടതി സ്റ്റേയിലൂടെ ബാർ തുറന്നപ്പോഴും അത് തന്നെ സംഭവിച്ചു. എന്നാൽ ഇന്നലെ അതിനും സമയം കിട്ടിയില്ല. കോടതി വിധി അവസാന നിമിഷമാണ് എത്തിയത്. വിധി ബാറുകൾക്ക് അനുകൂലമാകുമെന്നാണ് കരുതിയത്. ഹൈക്കോടതിയെ സ്വാധീനിച്ചു എന്ന തരത്തിൽ ബാറുടമകൾ തന്നെ കഥകളും ഇറക്കി. അതുകൊണ്ട് തന്നെ ബാറു പൂട്ടില്ലെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ ത്രിസ്റ്റാർ ബാറുകളിലെ അവസാന ദിവസം ആഘോഷമാക്കാൻ അവർക്കായില്ല. അപ്രതീക്ഷിതമായെത്തിയ വിധിയെ ഞെട്ടലോടെ കേൾക്കാനെ അവർക്കായുള്ളൂ.
ചൊവ്വാഴ്ച രാത്രി 10.30ന് ശേഷമാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി മദ്യശേഖരം തിട്ടപ്പെടുത്തി മുദ്രെവച്ചത്. ഡെപ്യൂട്ടി കമ്മീഷണർമാരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരും ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകി. 300 ബാറുകളാണ് പൂട്ടേണ്ടിയിരുന്നത്.
അബ്കാരി ചട്ടത്തിലെ ഭേദഗതിപ്രകാരം പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോർപ്പറേഷനോ മറ്റ് ലൈസൻസികൾക്കോ കൈമാറാം. 24 പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമാണ് ബാർ ലൈസൻസുള്ളത്. ഇവർ മറ്റു ബാറുകളിലെ മദ്യശേഖരം ഏറ്റെടുക്കാനിടയില്ല. അതിനാൽ, ബിവറേജസ് കോർപ്പറേഷന് നൽകും. സർക്കാരിൽ മദ്യമെത്തുന്നത് പരമാവധി കുറയ്ക്കാൻ ബാറുടമകളും ശ്രമിച്ചു. ഹൈക്കോടതി വിധി എതിരായതോടെ മദ്യം മുഴുവൻ വിൽക്കാനും ശ്രമം നടന്നു. വിലകുറച്ചും ഡിസ്കൗണ്ടിലും പരമാവധി മദ്യം പലരും വിറ്റു തീർത്തു.
അതുകൊണ്ട് തന്നെ വലിയ അളവിൽ മദ്യം എക്സൈസുകാർ പിടിച്ചെടുത്തിട്ടില്ല. ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാൽ, പ്രവർത്തിച്ചിരുന്ന 300 ബാറുകളിലും കാര്യമായ മദ്യശേഖരമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മാർച്ച് 31നാണ് ലൈസൻസ് കാലാവധി അവസാനിക്കുന്നത്. കോടതിവിധി അനുകൂലമായിരുന്നാൽപ്പോലും ലൈസൻസ് പുതുക്കി ലഭിക്കാൻ കാലതാമസമുണ്ടാകുമായിരുന്നു. ഏപ്രിൽ ഒന്നിന് ഡ്രൈ ഡേയാണ്. അതുകഴിഞ്ഞേ ലൈസൻസ് പുതുക്കൽ നടപടികൾ ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് കണക്കിലെടുത്ത് ബാർ ലൈസൻസികൾ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നില്ല.
ആദ്യഘട്ടത്തിൽ പൂട്ടിയ 418 ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോർപ്പറേഷന് കൈമാറിയിരുന്നു. പൂട്ടിയ ബാറുകളിൽനിന്ന് തിരിച്ചെടുത്ത മദ്യം വിൽക്കാൻ ബിവറേജസ് കോർപ്പറേഷൻ തയ്യാറായില്ല. ഈ മദ്യശേഖരം ബിവറേജസിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്കാരി ചട്ടപ്രകാരം ബിവറേജസ് കോർപ്പറേഷനും ലൈസൻസിയാണ്. ഒരു ലൈസൻസ് റദ്ദാക്കേണ്ടിവരുമ്പോൾ അതിലെ മദ്യശേഖരം മറ്റൊരു ലൈസൻസിക്ക് നൽക്കാൻ വ്യവസ്ഥയുണ്ട്. ഇതു പ്രകാരമാണ് ബിവറേജസ് കോർപ്പറേഷന് മദ്യം കൈമാറുന്നത്.
നിലവാരമില്ലെന്ന പേരിൽ 2014 മാർച്ച് 31ന് 418 ബാറുകൾക്കു പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. സംസ്ഥാനത്ത് പകുതിയോളം ബാറുകൾ അടച്ചുപൂട്ടിയതും മറ്റുള്ളവയ്ക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്തതു കോളിളക്കം സൃഷ്ടിച്ചു. കോൺഗ്രസിലും യു.ഡി.എഫിലും നേതാക്കൾക്കിടയിൽ ഇതേച്ചൊല്ലി ശക്തമായ അഭിപ്രായഭിന്നത ഉടലെടുത്തു. തർക്കം രൂക്ഷമായതോടെ ഫൈവ് സ്റ്റാറുകൾ ഒഴികെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 24 ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകൾ ഒഴികെയുള്ളവയ്ക്ക് ലൈസൻസ് നിഷേധിച്ചു.
ഒരു വിഭാഗം ബാറുടമകളുടെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചതോടെ മുന്നൂറോളം ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഹെറിറ്റേജ് ബാറുകൾക്കു കൂടി പ്രവർത്തനാനുമതി ലഭിച്ചു. ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെ ഇവയ്ക്കും ഇന്നലെ താഴ് വീണു. നേരത്തേ അടച്ചുപൂട്ടിയ 418 ബാറുകളിൽ ഭൂരിപക്ഷവും പിന്നീട് ബിയർ ആൻഡ് വൈൻ പാർലറുകളായി മാറി. പുതിയ ഉത്തരവ് ഇവയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ഇന്നലെ അടച്ചുപൂട്ടിയ ബാറുകൾക്കും ആവശ്യമെങ്കിൽ ബിയർ ആൻഡ് വൈൻ പാർലർ ലൈസൻസ് ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍