Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ പെൺകുട്ടി മരിച്ചനിലയിൽ; പൂജാ സാകേതിന്റെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ കിണറ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ പെൺകുട്ടി മരിച്ചനിലയിൽ; പൂജാ സാകേതിന്റെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ കിണറ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മഹാരാഷ്ട്ര: ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കലാപകാരികൾക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിക്ക് മേൽ സമ്മർദ്ദങ്ങൾ ശക്തമായിരുന്നെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പുരുഷന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പൂജാ സാകേത് എന്ന യുവതിയുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ജനുവരിയിൽ ദളിതുകൾക്ക് എതിരായി നടന്ന കലാപത്തിൽ പൂജയുടെ വീടും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. കലാപത്തെത്തുടർന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവർ താമസിക്കുന്നതിന് സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. വീട് തീവച്ച് നശിപ്പിച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് മേൽ ഭീഷണിയും സമ്മർദ്ദവും ശക്തമായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൂജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി വീട്ടുകാർ മുമ്പ് അറിയിച്ചിട്ടില്ലെന്ന് പൊലീസുകാരനായ സുവേസ് ഹഖ് പറഞ്ഞു. വൈരാഗ്യമുള്ളവരെ കുടുക്കാൻ പെൺകുട്ടിയുടെ മരണം വീട്ടുകാർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ രണ്ട് യുവാക്കളും പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെച്ചൊല്ലി അവരുമായി തർക്കത്തിലേർപ്പെട്ടിരുന്നവരാണ്. കലാപകാരികൾ നശിപ്പിച്ച വീട് പുനർനിർമ്മിക്കാൻ സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം കാത്തിരിക്കുകയാണ് പൂജയുടെ കുടുംബം. ഈ തുക ലഭിക്കുന്നതിന് വന്ന കാലതാമസമാണോ പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിൽ ദളിത് സൈനികരുമുണ്ടായിരുന്നു. ഉന്നത ജാതിക്കാർ അടങ്ങിയ മറാത്ത സൈന്യത്തിനു മേൽ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. ഈ വിജയമാഘോഷിക്കാൻ എല്ലാവർഷവും ജനുവരി ഒന്നിന് ദളിതർ ഒത്തുകൂടുക പതിവാണ്. ഈ വർഷം ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടാവുകയായിരുന്നു. മറാത്താ വിഭാഗക്കാരാണ് ദളിതർക്ക് നേരെ ആക്രണം അഴിച്ചുവിട്ടത്. സമുദായികസംഘർഷം പിന്നീട് കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP