തെരഞ്ഞെടുപ്പ് ചൂടിൽ കാട്ടായിക്കോണം മാസ്റ്റർപ്ലാനിൽ ബിജെപി-സിപിഐ(എം) സംഘർഷം; തെരുവിലെ ഏറ്റുമുട്ടലിൽ ഒറ്റ രാത്രിയിൽ നാടിന് നഷ്ടം കോടികൾ; ജനങ്ങളെ വലയ്ക്കാൻ തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താലും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ. കാട്ടായിക്കോണത്തെ ബിജെപി-സിപിഐ(എം) സംഘർത്തെത്തുടർന്നാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. കഴക്കൂട്ടം-കാട്ടായിക്കോണം മേഖലയിൽ സിപിഎമ്മും ഹർത്താൽ ആചരിക്കുന്നുണ്ട്.
കാട്ടായിക്കോണത്ത് ബിജെപി-സിപിഐ(എം) പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അക്രമികൾ കത്തിച്ചു. നിരവധി കടകളും തകർത്തു. 10 പൊലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ. പരീക്ഷകളും ഉൽസവങ്ങളും നടക്കുന്ന സാഹചര്യത്തിൽ വാഹനം തടയാതെയും സ്കൂൾ കോളേജ് പരീക്ഷകൾക്ക് തടസമുണ്ടാകാതെയും സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബിജെപി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. അവശ്യ മേഖലകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കാട്ടായിക്കോണം മാസ്റ്റർപ്ലാൻ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനമാണ് സംധർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. രാത്രി വൈകിയും സംഘർഷം തുടർന്നു. മുന്മേയറുടെ കോലംകത്തിച്ചാണ് അക്രമങ്ങൾക്ക് കാരണമായത്. നാലു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ചേങ്കോട്ടുകോണം സ്വദേശി സതീശൻ (48), ലക്ഷംവീട് കോളനി അനീഷ് (31) എന്നിവരുടെ നില അതീവഗുരുതരമാണ്. 15 ഓളം ബിജെപി പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റു. സംഘടിച്ചെത്തിയ ബിജെപി ആർഎസ്എസ് പ്രവർത്തകരും തിരിച്ചടിച്ചു. ഇതോടെ സംഘർഷം ശക്തമായി. ഇതാണ് രണ്ട് കോടി രൂപയുടെ നഷ്ടം സംഘർഷത്തിൽ ഉണ്ടായെന്നാണ് കണക്ക്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. സിപിഎമ്മിനായി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും. ഈ സാഹചര്യത്തിൽ ഇവിടെ ശക്തമായ പ്രചരണമാണ് ഇരു പാർട്ടികളും നടത്തുന്നത്. അതിനിടെയാണ് സംഘർഷവും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടത്തെ പ്രചരണ ചൂടിന്റെ യഥാർത്ഥ ചിത്രം കൂടിയാണ് സംഘർഷം.
കാട്ടായിക്കോണം മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നേരത്തേയും ഈ മേഖലയിൽ സംഘർഷം ഉണ്ടായിരുന്നു. സിപിഐ(എം) നിയന്ത്രണത്തിലുള്ള കോർപ്പറേഷനാണ് പദ്ധതിക്ക് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ എല്ലാത്തിനും പിന്നിൽ കോൺഗ്രസും സംസ്ഥാന സർക്കാരും ആണെന്ന് സിപിഎമ്മും പറയുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടേയും സിപിഎമ്മിന്റേയും തീരുമാനം. ഈ സാഹചര്യത്തിലാണ് ഈ വിഷയമുയർത്തി പ്രതിഷേധവും ഈ മേഖലയിൽ സജീവമാകുന്നത്. ഈ പ്രശ്നം സിപിഎമ്മിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുമെന്നാണ് സിപിഐ(എം) നിലപാട്.
ബിജെപി നേതാവും ഞാണ്ടൂർക്കോണം വാർഡ് കൗൺസിലറുമായ പ്രദീപ്, മാങ്ങാട്ടുകോണം അശോക് തുടങ്ങിയവരുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകർക്കും ആറ്റിങ്ങൽ ഡി.വൈ.എസ്പി. ചന്ദ്രശേഖരപിള്ള, കഴക്കൂട്ടം സിഐപ്രമോദ് കൃഷ്ണ, പോത്തൻകോട് എസ്.ഐ. പ്രശാന്ത് , സ്പെഷ്യൽബ്രാഞ്ചിലെ നിസാർ എന്നിവരുൾപ്പെടെ ആറോളം പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവർത്തകരായ അമൽകൃഷ്ണ, അർജ്ജുൻഗോപാൽ എന്നിവരെ മെഡിക്കൽ കോളേജിൽ നിന്ന്കിംസിലേക്ക് മാറ്റി. സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് ബിജെപി നേതാവ് വി. മുരളീധരന് കല്ലേറിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നേതാക്കളെ ആക്രമിച്ചതറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ ക്ഷുഭിതരായി നഗരത്തിൽ അക്രമം അഴിച്ചുവിട്ടു. ഇതിനെതിരെ പ്രതികരിക്കാനെത്തിയ സിപിഐ(എം) പ്രവർത്തകരും റോഡിലെത്തി കണ്ണിൽകണ്ടതെല്ലാം അടിച്ചുതകർത്തു. അക്രമത്തിൽ നിരവധി വാഹനങ്ങളും കടകളും വീടുകളും നശിപ്പിക്കപ്പെട്ടു.കഴക്കൂട്ടം പോത്തൻകോട് റോഡിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ബിജെപി അക്രമത്തിൽ സി.പി. എം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
വികസനത്തിനായി സ്ഥലങ്ങളേറ്റെടുക്കാനിടയുണ്ടാക്കുന്ന നഗരത്തിന്റെ മാസ്റ്റർപ്ളാൻ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാരോപിച്ച് സിപിഎമ്മും സർക്കാർ നീക്കത്തിന് സിപിഐ(എം) നേതൃത്വത്തിലുള്ള നഗരസഭ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് ബിജെപിയും സമരത്തിനിറങ്ങിയതാണ് സംഘർഷത്തിനിടയാക്കിയത്. മാസ്റ്റർപ്ളാൻ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐ(എം) ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തിയിരുന്നു. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും നഗരസഭ മാസ്റ്റർ പ്ളാൻ നടപ്പാക്കാൻ ഒരുക്കം നടത്തുകയാണെന്നും ആരോപിച്ച് കാട്ടായിക്കോണത്ത് പ്രകടനം നടത്തിയ ബിജെപിക്കാർ മേയറുടെ കോലം കത്തിക്കാൻ ശ്രമിച്ചു. ഇതിനെ സിപിഐ(എം) പ്രവർത്തകർ ബലംപ്രയോഗിച്ച് തടയാൻ ശ്രമിച്ചതോടെ രാത്രി ഏഴുമണിക്കാണ് സംഘർഷം തുടങ്ങിയത്.
സമരത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് ഞാണ്ടൂർകോണം കൗൺസിലർ പ്രദീപിന് സംഘർഷത്തിൽ പരിക്കേറ്റു. ഇതോടെ പ്രകോപിതരായ ബിജെപിക്കാൻ കൂടുതൽ സംഘടിച്ച് മരങ്ങാട്ടുകോണം, കഴക്കൂട്ടം മേഖലകളിൽ സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ കല്ലേറ് നടത്തി. ഏതാനും പൊലീസ് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കാട്ടായികോണം, മരങ്ങാട്ടുകോണം ഭാഗങ്ങളിൽ പലയിടത്തുവച്ചും സി.പി. എം, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.
സംഘർഷം നിയന്ത്രിക്കാൻ കഴക്കൂട്ടം, പോത്തൻകോട് ഭാഗങ്ങളിൽ നിന്നും എ. ആർ.പി.ക്യാമ്പ്,ദ്രുതകർമ്മ സേന തുടങ്ങി വിഭാഗങ്ങളിൽ നിന്നും കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മേയർ വി. കെ. പ്രശാന്തും സ്ഥലം സന്ദർശിച്ചു. സംഘർഷം അനാവശ്യമാണെന്നും മാസ്റ്റർപ്ളാൻ വീണ്ടും കൊണ്ടുവരാനുള്ളഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍