Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറ്റൂർ ഭൂമി ഇടപാടിൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് ഇ കെ ഭരത് ഭൂഷൺ; ഉപസമിതി റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും മുൻ ചീഫ് സെക്രട്ടറി

പാറ്റൂർ ഭൂമി ഇടപാടിൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് ഇ കെ ഭരത് ഭൂഷൺ; ഉപസമിതി റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും മുൻ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാടിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ. ഉപസമിതി റിപ്പോർട്ട് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ചെയ്തത്. പാറ്റൂർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം താൻ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഭരത് ഭൂഷൻ പറഞ്ഞു.

ഇടപാടിൽ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തിനെ കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോർട്ട് കൈമാറുക മാത്രമെ താൻ ചെയ്തിട്ടുള്ളൂ. മറ്റ് എല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷൺ.

ഉപ സമിതി റിപ്പോർട്ടിൽ സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു. ആ റിപ്പോർട്ടിന്മേൽ നടപടി എടുത്തതും മുഖ്യമന്ത്രിയാണ്. കേസ് ഇപ്പോൾ ലോകായുക്തയിലാണെന്നും മറ്റ് വിശദാംശങ്ങൾ അവിടെ തെളിയട്ടെയെന്നും ഭരത് ഭൂഷൺ പറഞ്ഞു. പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഭരണത്തിലെ ഏറ്റവും ഉന്നതരുടെ ഇടപെടൽ ഭൂമി ഇടപാടിൽ ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസ് എഡിജിപി ജേക്കബ് തോമസും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊതുമുതൽ റിയൽ എസ്റ്റേറ്റ് മുതലാളിക്ക് മറിച്ചുകൊടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയാണെന്ന് റിപ്പോർട്ടിലെ രേഖകൾ വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് ഭൂഷന്റെ വെളിപ്പെടുത്തൽ.

റവന്യു സെക്രട്ടറിനടത്തിയ അന്വേഷണത്തിലും സർക്കാർ പുറമ്പോക്ക് ഭൂമിയും വാട്ടർ അഥോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫ്‌ളാറ്റ് നിർമ്മാണമെന്ന് കണ്ടെത്തി. എന്നാൽ പിന്നീട് സർക്കാർ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടിൽ അധികൃതർ എത്തുകയായിരുന്നു. എന്നാൽ തുടർന്ന് നടന്ന വിജിലൻസ് അന്വേഷണത്തിൽ കൈയേറ്റം ശരിവയ്ക്കുന്നതായിരുന്നു റിപ്പോർട്ട്. സർക്കാരിന്റെ ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. 31 സെന്റ് ഭൂമിയാണ് ഇവിടെ കൈയേറിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP