Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറിനോടുള്ള പ്രതികാരം അടങ്ങാതെ പിണറായി സർക്കാർ; വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന ആരോപണത്തിൽ മുൻ ഡിജിപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി വിജിലൻസ് അന്വേഷിച്ച് കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കേസിൽ; അന്വേഷണ ചുമതല കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക്

സെൻകുമാറിനോടുള്ള പ്രതികാരം അടങ്ങാതെ പിണറായി സർക്കാർ; വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന ആരോപണത്തിൽ മുൻ ഡിജിപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി വിജിലൻസ് അന്വേഷിച്ച് കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കേസിൽ; അന്വേഷണ ചുമതല കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക്

തിരുവനന്തപുരം: മുൻ ഡിജിപി സെൻകുമാറിനെതിരെ കലിയടങ്ങാതെ പിണറായി സർക്കാർ. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വിജിലൻസ് അന്വേഷിച്ചകേസിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയൽ മടക്കുകയായിരുന്നു.

വിജിലൻസിന്റെ അധികാര പരിധിയിൽ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലിൽ കുറിച്ചത്. എന്നാൽ വ്യാജരേഖ ചമച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. അർദ്ധ ശമ്പള വ്യവസ്ഥയിൽ സെൻകുമാർ എടുത്ത ലീവ് പിന്നീട് സർട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവൻ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.

ടി.പി.സെൻകുമാർ എട്ടു മാസത്തെ അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിർദ്ദേശം നൽകിയിരുന്നു. കോർപറേഷനിലെ മുൻ കൗൺസിലർ എ.ജെ.സുക്കാർനോ നൽകിയ പരാതിയിലാണു നടപടി. മതസ്പർധ വളർത്തുന്ന പരാമർശത്തിൽ സെൻകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിനു കത്തു നൽകി.

ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. തുടർന്നു വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്‌പി: ഇ.എസ്.ബിജിമോൻ പ്രാഥമിക അന്വേഷണം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP