നിസാം കേസിൽ പണത്തിന് മേൽ ഇച്ഛാശക്തിക്ക് വിജയം ഉണ്ടാകുമോ? സാക്ഷികൾ കൂറു മാറ്റാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു; രാമൻ പിള്ളയോട് കട്ടയ്ക്ക് പിടിച്ച് ഉദയഭാനു
തൃശൂർ: ചന്ദ്രബോസ് എന്ന സാധാരാക്കാരനെ പണത്തിന്റെ ഹുങ്കിൽ അതിക്രൂരമായി കാർ ഇടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെപ്പെടുത്തി മുഹമ്മദ് നിസാം പണമെറിഞ്ഞ് ശിക്ഷയിൽ നിന്നും രക്ഷപെടുമോ എന്ന ആശങ്ക നിരവധി പേർ പങ്കുവച്ചിരുന്നു. നിസാമിന് വേണ്ടി ഉന്നതരുടെ ഇടപെടലായിരുന്നു ഈ ആശങ്കയ്ക്ക്കാരണം. വിചാരണ തുടങ്ങിയതോടെ ആദ്യദിവസം ഒന്നാം സാക്ഷി കൂറുമാറാൻ നടത്തിയ ശ്രമങ്ങൾ പ്രോസിക്യൂഷന്റെ ഇടപെടൽ കൊണ്ട് പരാജയപ്പെടുത്തി. പണത്തിന്റെ മേൽ ഇച്ഛാശക്തി വിജയിക്കുമെന്ന പ്രതീക്ഷയാണ് വിചാരണ പുരോഗമിക്കുമ്പോൾ എല്ലാവർക്കുമുള്ളത്. സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ അഭിഭാഷകൻ ഉദയഭാനുവിനുള്ള മിടുക്കാണ് കേസിന് ഗുണകരമാകുന്നത്.
ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം സെക്യൂരിറ്റി ക്യാബിനുള്ളിൽ കയറി ക്രൂരമായി മർദിക്കുന്നതും കാറിടിപ്പിച്ചു വീഴ്ത്തുന്നതും നേരിട്ടു കണ്ടുവെന്നു രണ്ടാം സാക്ഷി അജീഷ് കോടതിയിൽ ഇന്നലെ കോടതിയിൽ മൊഴി നൽകി. ജില്ലാ അ!ഡീഷനൽ സെഷൻസ് കോടതിയിലാണ് ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചവരിലൊരാളായ അജീഷ് മൊഴി നൽകിയത്. അജീഷിന്റെ പ്രൊസിക്യൂഷൻ വിസ്താരം പൂർത്തിയായി. അജീഷിന്റെ മൊഴിയിൽ വൈരുധ്യം കണ്ടെത്താനുള്ള ശക്തമായ ശ്രമം പ്രതിഭാഗം വക്കീൽ നടത്തി. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും.
ജനുവരി 29നു പുലർച്ചെ ചന്ദ്രബോസിനെ നിഷാം ആക്രമിച്ചതുമുതലുണ്ടായ സംഭവങ്ങൾ അജീഷ് വിവരിച്ചു. പ്രതിയെ തിരിച്ചറിയാം. ചന്ദ്രബോസിനെ അടിക്കാനുപയോഗിച്ച വടിക്കഷണങ്ങൾ, ചന്ദ്രബോസിന്റെ ഷൂസുകൾ, കണ്ണട, മൊബൈൽ ഫോൺ, ഫോണിന്റെ കവർ എന്നിവ തിരിച്ചറിഞ്ഞു. ചന്ദ്രബോസിനെ ഇടിച്ചു തെറിപ്പിച്ച ഹമ്മർ കാറും തിരിച്ചറിഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴി നൽകിയത്. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്കുപരിയായ വിശദീകരണവും നൽകി. താൻ കണ്ട സത്യങ്ങളാണു മുമ്പും പറഞ്ഞിട്ടുള്ളതെന്നും അജീഷ് പറഞ്ഞു.
'നിഷാം എന്നെയും ചന്ദ്രബോസേട്ടനെയും തല്ലുന്നെന്നും ഓടിവായോ'യെന്നും ഒന്നാംസാക്ഷി ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണു സംഭവസ്ഥലത്തെത്തിയത്. ഓഫീസിലായിരുന്ന ഞാൻ ഓടിയെത്തുമ്പോൾ ഔട്ടർ ഗേറ്റിലൂടെ കമ്പനിയുടെ പിക്കപ് വാൻ വരുന്നുണ്ടായിരുന്നു. വാഹനത്തിൽ സഹപ്രവർത്തകരായ കിങ്സിലിയും ഹസനാരുമുണ്ടായിരുന്നു. രണ്ടു വടികൾകൊണ്ട് സെക്യൂരിറ്റി ക്യാബിന്റെ ജനൽ അടിച്ചുപൊളിച്ച് പൊട്ടിയ ജനലിലൂടെ നൂഴ്ന്നുകടന്ന് നിഷാം അകത്തുണ്ടായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി മർദിച്ചു. ക്യാബിന്റെ ഉള്ളിലെ വസ്തുക്കൾ നശിപ്പിച്ചു. നിഷാം ചന്ദ്രബോസിനെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. ചില്ലുകൊണ്ട് പോറി വരച്ചു. ജനലിലൂടെ പുറത്തേക്കു വന്ന നിഷാം, ഹമ്മർ കാറിനടുത്തേക്ക് പോയി. ഇതു ശോഭാ സിറ്റിയുടെ അകത്തേക്കു പോകാനുള്ള ഇരുമ്പുഗേറ്റിന്റെ അടുത്താണു കിടന്നത്.
ഈസമയം 'ചന്ദ്രബോസേട്ടാ വേഗം രക്ഷപ്പെടൂ, നിഷാം കാറിനടുത്തേക്ക് പോയിട്ടുണ്ട്' എന്ന് അനൂപ് വിളിച്ചു പറഞ്ഞു. ബോസേട്ടൻ ജനലിലൂടെ പുറത്തുവന്നു ഫൗണ്ടന്റെ അരികിലേക്ക് പോയി. ഇതു കണ്ട് ഓടിവന്ന നിഷാം തന്നെയും അസനാരെയും കണ്ടു 'പിടിക്കെടാ അവനെ' എന്നു ഞങ്ങളോടായി പറഞ്ഞു. 'നിന്നെ ശരിയാക്കിത്തരാമെടാ, നിന്നെ വണ്ടിയിടിപ്പിച്ചു കൊല്ലുമെന്നു' ബോസേട്ടനോട് പറഞ്ഞ് കാറിനടുത്തേക്ക് ഓടി. ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു ഹമ്മർ കാർ വേഗത്തിൽ പിന്നോട്ടെടുത്തു. ചന്ദ്രബോസേട്ടൻ പോയ വഴിയിലൂടെ അതിവേഗം മുന്നോട്ടെടുത്തു. രണ്ടു സെക്കൻഡ് നിർത്തി, ചന്ദ്രബോസേട്ടൻ പോയ സ്ഥലം ലക്ഷ്യമാക്കി കാർ ഇടിച്ചുകയറ്റി.
ബോസേട്ടൻ ഫൗണ്ടന്റെ കർവിൽ നിന്നിരുന്നു. തുടർന്ന് ചന്ദ്രബോസേട്ടനെ കാറിടിപ്പിച്ചു തെറിപ്പിക്കുന്നതും കണ്ടു. പിന്നീട് ബോസേട്ടനെ രക്ഷപ്പെടുത്താൻവേണ്ടി ആംബുലൻസ് എടുക്കാൻപോയി. ആംബുലൻസിൽ കമ്പനിയിലെ ഓട്ടോ ഇലക്ട്രീഷ്യനായ കിങ്സിലിയും ഉണ്ടായിരുന്നു. ഞങ്ങൾ ഔട്ടർ ഗേറ്റിലൂടെ പോകുന്നതിനിടയിൽ അവിടെ വെളുത്ത ജഗ്വാർ കാർ നിന്നിരുന്നു. അതിൽനിന്ന് ഒരു സ്ത്രീ ഇറങ്ങി.
ഇതേസമയം ഇന്നർ ഗേറ്റിലൂടെ ഹമ്മർ കാർ ഭയങ്കരശബ്ദത്തോടുകൂടി വരുന്നുണ്ടായിരുന്നു. നിഷാമാണ് ഓടിച്ചിരുന്നത്. നിഷാമിന്റെ ഭാര്യയായ അമൽ എന്ന സ്ത്രീ ഹമ്മറിനടുത്തെത്തി എന്തോ സംസാരിച്ചു.
നിഷാമിനോട് ചേർന്നു കാറിന്റെ ഇടതുഭാഗത്ത് കയറി. കാർ ഫ്ളാറ്റ് ലക്ഷ്യമാക്കി പാഞ്ഞു. ബോസേട്ടൻ ഫൗണ്ടനരികിൽ ഉണ്ടാകുമെന്നു കരുതി അവിടേക്ക് പോയി. ബോസേട്ടനെ നിഷാം കാറിൽ കയറ്റി കൊണ്ടുപോയതായി അവിടെയുണ്ടായിരുന്നഅനൂപ് പറഞ്ഞു. പിന്നീട് പാർക്കിങ് ഏരിയയിൽവച്ചാണു ഗുരുതരമായ പരുക്കേറ്റ നിലയിൽ ബോസേട്ടനെ കണ്ടത്. തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയതും പൊലീസെത്തി വിവരങ്ങൾ തിരക്കിയതും സ്റ്റേഷനിലും മജിസ്ട്രേറ്റിനു മുന്നിലും നൽകിയ മൊഴികളും മറ്റും വിശദീകരിച്ചു.
പൊലീസിനും മജിസ്ട്രേറ്റിനു മുന്നിലും നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും പൊലീസിന്റെ പ്രേരണ പ്രകാരം കളവായി കാര്യങ്ങൾ പറയുന്നതല്ലെന്നായിരുന്നു ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിച്ചത്. എന്നാൽ താൻ കണ്ടതും സത്യവുമായ കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും അജീഷ് പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.പി. ഉദയഭാനുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. രാമൻ പിള്ളയും കോടതിയിൽ ഹാജരായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍