ഒറ്റനോട്ടത്തിൽ നല്ല പച്ചമീൻ; പാചകംചെയ്തു കഴിച്ചാലുടൻ ഛർദ്ദിയും വയറിളക്കവും; രാസവസ്തു കലർത്തിയ മീൻ വൻതോതിൽ കേരളത്തിലേക്ക്; റംസാൻ വിപണിയും ട്രോളിങ് നിരോധനവും മുതലെടുക്കൽ ലക്ഷ്യം
എം പി റാഫി
കോഴിക്കോട് : ട്രോളിങ് നിരോധനവും റംസാൻ വിപണിയും ലക്ഷ്യമിട്ട് വിഷം കലർത്തിയ മത്സ്യം കേരളത്തിലേക്ക് വൻതോതിൽ കടത്തുന്നു. മാരകമായ വിഷാംശമടങ്ങിയ രാസപദാർത്ഥങ്ങള്ൾ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സ്യമാണ് വ്യാപകമായി ഇങ്ങോട്ടെത്തുന്നത്. ട്രോളിങ് നിരോധനത്തോടെ മത്സ്യ ലഭ്യതയുടെ കുറവ് കണക്കിലെടുത്താണ് മാസങ്ങൾക്കു മുമ്പ് സ്റ്റോക്ക് ചെയ്ത മത്സ്യങ്ങൾ വിപണിയിലിറക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ ഫോർമലിൻ, അമോണിയ എന്നീ രാസവസ്തുക്കളാണ് മത്സ്യം മാസങ്ങളോളം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിനാണ് വ്യാപകമായി മത്സ്യങ്ങളിൽ ഉപയോഗിക്കുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന മാരകശേഷിയുള്ള രാസപദാർഥമാണിത്. മത്സ്യം ഫോർമലിൻ ലായനിയിട്ട് സൂക്ഷിച്ചാൽ വർഷങ്ങൾ തന്നെ രൂപമാറ്റം സംഭവിക്കാതെ സൂക്ഷിക്കാമെന്ന് വിദഗ്ദർ പറയുന്നു. വലിപ്പവും ആകർഷണീയതയും ഉണ്ടാവാൻ അമോണിയവും ഉപയോഗിക്കുന്നു.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗങ്ങളിലെ മത്സ്യമർക്കറ്റുകളെല്ലാം അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന രാസപദാർത്ഥങ്ങൾ കലർത്തിയ മീനുകളാൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മംഗലാപുരം, ചെന്നൈ, കടലൂർ, തൂത്തുകുടി എന്നിവിടങ്ങളിൽ നിന്നും വലിയ ലോറികളിലും ട്രെയിനുകളിലുമാണ് ഇവിടേക്ക് മത്സ്യമെത്തുന്നത്. കേരളത്തിലുടനീളം വ്യാപകമായി ഇത്തരം മത്സ്യങ്ങൾ വിപണിയിലെത്തുന്നതായാണ് അറിയുന്നത്. വലിയ കണ്ടൈനറുകളിൽ എത്തിച്ച ശേഷം മാർക്കറ്റുകളിലും ചെറിയ ഗൂഡ്സ് വാഹനങ്ങളിലുമാണ് വിൽപ്പന പൊടിപൊടിക്കുന്നത്. നാട്ടിൻപുറങ്ങളിലെ മത്സ്യ മാർക്കറ്റുകളേക്കാൾ റോഡരികിലും വഴിയോരങ്ങളിലുമായി വാഹനങ്ങളിൽ കൊണ്ടുവന്നാണ് വിഷം കലർത്തിയ മത്സ്യം കൂടുതലായും വിറ്റൊഴിക്കുന്നത്.
പച്ച മീനാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. പുതിയ മത്സ്യമാണെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ ഇവർ പറഞ്ഞു പറ്റിക്കുന്നതും വിറ്റൊഴിവാക്കുന്നതുമെല്ലാം. ഏതാനും മത്സ്യ ഏജൻസികളുടേയോ കുത്തക മുതലാളുമാരുടേതോ ആയിരിക്കും വാഹനങ്ങളിൽ മത്സ്യ വിപണനം നടത്തുന്നവയിൽ അധികവും. നൂറുകണക്കിന് വാഹനങ്ങൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓരോ മുതലാണിമാർക്കും മത്രം ഉണ്ട്. പരസ്പരം മത്സരം കൂടിയുള്ള ഈ രംഗത്ത് വിഷം നിറച്ചതാണെങ്കിലും നിശ്ചിത ടാർജറ്റ് വിറ്റൊഴിക്കണമെന്നാണ് തൊഴിലാളികൾക്കുള്ള നിർദ്ദേശം.
ഇത്തരം മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്നും വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. മാരകമായ വിഷപദാത്ഥങ്ങളടങ്ങിയ മത്സ്യങ്ങൾ കഴിച്ച് വിട്ടൊഴിയാത്ത ഛർദിയും വയറിളക്കവും ദേഹാസ്വാസ്ത്യവും പിടിപെട്ട് ചികിത്സ തേടിയവരുടെ എണ്ണവും നിരവധിയാണ്. ഈ വർഷത്തെ ട്രോളിംങ് നിരോധന കാലയളവിലാണ് മത്സ്യം കഴിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നത്. തുടർച്ചയായി ഈ മത്സ്യം ഉപയോഗിക്കുന്നവർക്ക് ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫോർമാലിൻ സാന്നിധ്യം കുടലുകളെയും കരളിനെയും പ്രവർത്തന രഹിതമാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിക്കുകയും ചെയ്യും.
ഇത്തരം മത്സ്യങ്ങൾ എത്ര കഴുകിയെടുത്താലും വേവിച്ചാലും ഫോർമാലിന്റെ അംശം നഷ്ടപ്പെടുന്നില്ല. ആരോഗ്യത്തിന് ഹാനികരായ അമോണിയ ആയിരുന്നു മത്സ്യങ്ങൾ അഴുകാതിരിക്കാൻ മുൻപ് ഉപയോഗിച്ചിരുന്നത്. അമോണിയ മത്സ്യങ്ങളിൽ വിതറുകയായിയിരുന്നു ആദ്യം പിന്നീട് അമോണിയ ചേർത്ത വെള്ളം ഐസാക്കി മത്സ്യത്തിൽ ഉപയോഗിച്ചു.ഇത്തരത്തിൽ അമോണിയ ചേർത്ത ഐസ് ഉപയോഗിച്ചാലും മത്സ്യം ഒരാഴ്ച്ചയിൽ കൂടുതൽ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാറില്ല. ഇതിനാൽ മത്സ്യം കൂടുതൽ സൂക്ഷിക്കാൻ പറ്റാതെ വരുന്നു. ഇതോടെയാണ് ഫോർമാലിൻ ലായനിയി ഉപയോഗിച്ച് മാസങ്ങളോളം മത്സ്യം ഗോഡൗണുകളിൽ സൂക്ഷിച്ച് വിൽപ്പന നടത്തുകയാണ് ചെയ്തു വരുന്നത്.
ട്രോളിങ് നിരോധനവും റംസാൻ മാസത്തിൽ മത്സ്യത്തിനുള്ള ഡിമാന്റും മുതലെടുത്താണ് വിഷം കലർത്തിയ മത്സ്യം അതിർത്തി കടന്നെത്തുന്നത്. യാതൊരു പരിശോധനയും കൂടാതെ മത്സ്യങ്ങൾ അതിർത്തികടെന്നെത്തുമ്പോഴും അധികൃതരുടെ ഭാത്തുനിന്ന് ഒരു ശ്രദ്ധയും ഉണ്ടാകുന്നില്ല. മത്സ്യങ്ങൾ കഴിച്ച് അസ്വസ്ഥത അനുഭവിക്കുന്നവർ അവരവർ തന്നെ ആശുപത്രികളിൽ ചെന്ന് പരിഹാരം കാണുകയാണ്. ഇതിനാൽ സംഭവം പുറം ലോകം അറിയുന്നുമില്ല.
രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്തുന്നത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അറിയുന്നുണ്ടെങ്കിലും നടപടിയെടുക്കാറില്ല. ചെക്കുപോസ്റ്റുകളിലും പരിശോധന കാര്യക്ഷമല്ല. മത്സ്യം എത്തിക്കുന്ന ഏജൻസികളുമായി ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടപടിയെടുക്കാത്തതിന് പിന്നിലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ചില ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ കുറവുമൂലമാണ് പരിശോധന കാര്യക്ഷമമാക്കാൻ സാധിക്കാത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
മാത്രമല്ല, ഇത്തരത്തിൽ പിടികൂടുന്ന മത്സ്യങ്ങൾ പരിശോധിക്കാനായി മലബാറിലെ ലാബുകളിൽ സൗകര്യവുമില്ല. നിലവിലുള്ള ലബോറട്ടറികളിൽ മത്സ്യ പരിശോധന നടത്താനും സാധിക്കില്ല. ഇത്തരത്തിൽ പിടിക്കപ്പെടുന്ന മത്സ്യങ്ങൾ എറണാകുളത്തെ ലാബിൽ നിന്നുമാണ് പരിശോധിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ മത്സ്യത്തൊഴിലാളികൾ ഒരു വർഷം പിടിക്കുന്നത് ശരാശരി ആറു ടൺ മത്സ്യമാണ്. എന്നാൽ ട്രോളിൽ നിരോധന കാലയളവായ ഇപ്പോൾ ഇതിലും കൂടുതൽ മത്സ്യമാണ് വിപണിയിലെത്തുന്നത്. വിഷം വിറ്റ് സാധാരണക്കാരെ ചൂഷണം ചെയ്ത് മുതലാളിമാർ കോടികൾ കൊയ്യുന്നുണ്ട്. വിഷം മുക്കിയ മത്സ്യം യഥേഷ്ടം വിൽക്കുന്നതുമൂലം വലിയ ദുരന്തവും വിദൂരമല്ല. സർക്കാറും ആരോഗ്യ വകുപ്പും കണ്ണുതുറക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍