Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത് ഒന്നേകാൽ ലക്ഷം രൂപയ്ക്ക്; ആശുപത്രി വിട്ടു വീട്ടിലെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും ഭർത്താവും ഭർതൃമാതാവും പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി; കുഞ്ഞിനെ കൂടാതെ തിരിച്ചെത്തിയപ്പോൾ അയൽക്കാർ ശ്രദ്ധിച്ചത് നിർണായകമായി: കുഞ്ഞിനെ വിറ്റ സംഭവത്തിൽ കുറ്റക്കാരെല്ലാം വലയിലായത് ഇങ്ങനെ

നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത് ഒന്നേകാൽ ലക്ഷം രൂപയ്ക്ക്; ആശുപത്രി വിട്ടു വീട്ടിലെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും ഭർത്താവും ഭർതൃമാതാവും പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി; കുഞ്ഞിനെ കൂടാതെ തിരിച്ചെത്തിയപ്പോൾ അയൽക്കാർ ശ്രദ്ധിച്ചത് നിർണായകമായി: കുഞ്ഞിനെ വിറ്റ സംഭവത്തിൽ കുറ്റക്കാരെല്ലാം വലയിലായത് ഇങ്ങനെ

ആലത്തൂർ: ജനിച്ചു നാലുദിവസമായ പെൺകുഞ്ഞിനെ ഒരുമാസം മുമ്പു തമിഴ്‌നാട്ടിലെത്തിച്ചു വിറ്റ സംഭവത്തിൽ അച്ഛനും അമ്മയും മുത്തശ്ശിയുമടക്കം അഞ്ചുപേർ അറസ്റ്റിലായി. കുഞ്ഞിനെ ഈറോഡ് നിന്നു വെള്ളിയാഴ്ച രാത്രി കണ്ടെത്തിയതിന് പിന്നാലെയാണ് കുറ്റക്കാരായവർക്കെതിരെ പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. കുഞ്ഞിനെ വിറ്റത് ഒന്നേകാൽ ലക്ഷം രൂപയ്ക്കാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മുത്തശ്ശി പൊള്ളാച്ചി ഒറ്റക്കാൽ മണ്ഡപം കിണത്തുക്കടവ് ജോൺസന്റെ ഭാര്യ വിജി (48), അച്ഛൻ കുനിശ്ശേരി കണിയാർകോട് കുന്നമ്പാറയിൽ താമസിക്കുന്ന പൊള്ളാച്ചി ഒറ്റക്കാൽ മണ്ഡപം കിണത്തുക്കടവ് ജോൺസന്റെ മകൻ രാജൻ (32), അമ്മ ബിന്ദു (30), പ്രധാന സൂത്രധാരൻ ഈറോഡ് കൃഷ്ണപാളയം കക്കൻനഗർ നിത്യയിൽ ദുെരെസ്വാമി മകൻ ജനാർദ്ദനൻ (ജന 33), ഇടനിലക്കാരി ഈറോഡ് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് കല്ല്യാണ സുന്ദരത്തിന്റെ മകൾ സുമതി (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.

ജനാർദ്ദനൻ, രാജൻ എന്നിവരെ സബ് ജയിലിലും സുമതി, വിജി, ബിന്ദു എന്നിവരെ പാലക്കാട് സബ് ജയിലിലേക്കും മാറ്റി. മനുഷ്യക്കടത്ത്, ബാലപീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെന്ന് ഡിവൈ.എസ്‌പി. പി. ശശികുമാർ പറഞ്ഞു. സംഭവത്തിൽ വൻ റാക്കറ്റുകൾക്കു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.ജില്ലാ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയ പെൺകുഞ്ഞിനെ മലമ്പുഴ ആനന്ദഭവന്റെ സംരക്ഷണത്തിലാക്കി. രാജന്റെയും ബിന്ദുവിന്റെയും മറ്റു മക്കളായ ശിവകുമാർ (9), കൃഷ്ണകുമാർ (8), ധനലക്ഷ്മി (5) എന്നിവരെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പേഴുങ്കര അനാഥാലയത്തിലേക്കു മാറ്റി. ഏറ്റവും ഇളയ മകൻ മണികണ്ഠ (3) നെ ബിന്ദുവിന്റെ പിതാവ് വേലായുധനൊപ്പം വിട്ടു.

ഡിസംബർ 25 ന് പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അഞ്ചാമത്തെ കുഞ്ഞിനെ ബിന്ദു പ്രസവിച്ചത്. ആശുപത്രിവിട്ടു വീട്ടിലെത്തിയ ബിന്ദുവിനെയും കുഞ്ഞിനെയും ഭർത്താവും ഭർതൃമാതാവും പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. ഒരാഴ്ച കഴിഞ്ഞ് കുഞ്ഞിനെ കൂടാതെ ബിന്ദു തിരിച്ചെത്തി. അയൽവാസികൾ ചോദിച്ചപ്പോൾ ഭർത്താവിന്റെ സുഹൃത്തിന് വളർത്താൻ കൊടുത്തെന്നായിരുന്നു മറുപടി. കുട്ടിയെ വിറ്റതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരാണ് വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചത്.

തണൽ കോർഡിനേറ്ററുടെ പരാതി പ്രകാരം 20ന് പൊലീസ് കേസെടുത്തു. തന്റെ സമ്മതമില്ലാതെ ഭർത്താവും ഭർതൃമാതാവും കുഞ്ഞിനെ ഭർത്താവിന്റെ സുഹൃത്തിനു വളർത്താൻ ഏൽപ്പിച്ചെന്നായിരുന്നു പൊലീസിനോടു ബിന്ദു പറഞ്ഞത്. തുടർന്ന് ചൊവ്വാഴ്ച രാത്രി വിജിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ വിറ്റതാണെന്ന് ഉറപ്പായതോടെ ഇടനിലക്കാരി സുമതിയെ പരിചയപ്പെടുത്തിയ ഡിണ്ടിക്കൽ സ്വദേശിനി കസ്തൂരി (കമലി) യുടെ സഹായത്തോടെയായിരുന്നു തുടരന്വേഷണം. രാജനെ പൊള്ളാച്ചിയിൽ നിന്നു വ്യാഴാഴ്ച രാത്രി പിടികൂടി. സുമതിയെക്കൊണ്ട് മുഖ്യ സൂത്രധാരൻ ജനാർദ്ദനനെ വിളിപ്പിച്ച് ഒരു കുട്ടിയെ കൂടി വിൽക്കാനുണ്ടെന്നു പറയിച്ചു.

കവിതയെന്നയാൾ മുഖേന ഭാഗ്യലക്ഷ്മിയെന്ന സ്ത്രീയ്ക്കാണ് ഒന്നേകാൽ ലക്ഷത്തിന് ഇയാൾ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് ഇതിനകം മനസിലാക്കി. പൊലീസ് വലയിൽ അകപ്പെട്ടുവെന്നു മനസിലാക്കിയ ജനാർദ്ദനൻ കുഞ്ഞുമായി എത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP