Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; ചിട്ടിപ്പണം നൽകാത്തത് ചോദ്യം ചെയ്തതിന് തീകൊളുത്തിയെന്ന ദമ്പതികളുടെ മരണമൊഴി തള്ളി പൊലീസ്; ചിട്ടിക്കമ്പനിക്കാരനെ അറസ്റ്റുചെയ്തത് ആത്മഹത്യാ പ്രേരണ കുറ്റത്തിന്

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; ചിട്ടിപ്പണം നൽകാത്തത് ചോദ്യം ചെയ്തതിന് തീകൊളുത്തിയെന്ന ദമ്പതികളുടെ മരണമൊഴി തള്ളി പൊലീസ്; ചിട്ടിക്കമ്പനിക്കാരനെ അറസ്റ്റുചെയ്തത് ആത്മഹത്യാ പ്രേരണ കുറ്റത്തിന്

ആലപ്പുഴ: അമ്പലപ്പുഴയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ. ബി ആൻഡ് ബി ചിട്ടിക്കമ്പനിയുടെ ഉടമ അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ തങ്ങളുടെ മേൽ പെട്രോളൊഴിച്ച് ഇയാൾ തീകൊളുത്തുകയായിരുന്നു എന്നാണ് ദമ്പതികൾ നൽകിയ മരണമൊഴി. ഇതോടെ സംഭവം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു (54), സുമ (50) എന്നിവരാണ് മരിച്ചത്. ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ച് തീവച്ചുവെന്നാണ് ദമ്പതിമാരുടെ മരണമൊഴിയെങ്കിലും ചിട്ടിയുടെ പണം ലഭിക്കാത്തതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.

ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് സംഭവം നടന്ന ദിവസം ചിട്ടിക്കമ്പനി ഉടമ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ദമ്പതിമാർ ബന്ധുക്കളെ ഫോണിൽ വിലിച്ചതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

ഗുരുതരമായി പൊള്ളലേറ്റ രാജാക്കാട് സ്വദേശി കെകെ വേണു, ഭാര്യ സുമ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം ഭർത്താവും പിന്നീട് ഭാര്യയും മരണത്തിന് കീഴടങ്ങി. മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ചിട്ടിപ്പണമായി സുരേഷ് നൽകാനുണ്ടെന്നാണ് ദമ്പതികൾ വ്യക്തമാക്കിയിരുന്നത്. 2013ലാണ് ചിട്ടി പിടിച്ചത്.

ഇത്രയും പണം അടച്ചിട്ടും അത് തിരികെ കിട്ടിയില്ല. നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി പണം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രാജാക്കാടുനിന്ന് സുരേഷിനെ കാണാൻ എത്തിയതായിരുന്നു ദമ്പതികൾ.

ഇരുവരും ഇന്നു രാവിലെ സുരേഷിനെ വീട്ടിലെത്തി കണ്ടെങ്കിലും പണം നൽകാനാവില്ലെന്ന നിലപാടാണെടുത്തതെന്ന് നാട്ടുകാരും പറയുന്നു. തുടർന്ന് ഇവർ സുരേഷിന്റെ വീട്ടിനു മുന്നിൽ കുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിക്രമം ഉണ്ടായതെന്നാണ് ആരോപണം ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP