Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎം ഏരിയ കമ്മിറ്റിയെക്കൊണ്ട് നാടുകടത്താൻ പൊലീസ് സ്റ്റേഷൻ മാർച്ചും എടാട്ട് പ്രദേശങ്ങളിൽ വേശ്യ എന്നു പറഞ്ഞു പോസ്റ്റർ ഒട്ടിച്ച സഖാക്കളാണ് എന്റെ ചരിത്രം നോക്കാൻ പറയുന്നത്; ജയരാജന്റെ ചരിത്രം ഞങ്ങൾക്കറിയാം; അതുകൊണ്ട് സഖാവേ ഭീഷണി വേണ്ട; പി ജയരാജന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രലേഖ

സിപിഎം ഏരിയ കമ്മിറ്റിയെക്കൊണ്ട് നാടുകടത്താൻ പൊലീസ് സ്റ്റേഷൻ മാർച്ചും എടാട്ട് പ്രദേശങ്ങളിൽ വേശ്യ എന്നു പറഞ്ഞു പോസ്റ്റർ ഒട്ടിച്ച സഖാക്കളാണ് എന്റെ ചരിത്രം നോക്കാൻ പറയുന്നത്; ജയരാജന്റെ ചരിത്രം ഞങ്ങൾക്കറിയാം; അതുകൊണ്ട് സഖാവേ ഭീഷണി വേണ്ട; പി ജയരാജന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രലേഖ

കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ തനിക്കെതിരെ കള്ളപ്രചാരണം നടത്തുകയും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയുമാണെന്നു ചിത്രലേഖ. സഖാവേ എന്റെ ഈ ചോദ്യത്തിന് മറുപടി പറയണം... താങ്കൾക്കൊക്കെ ഇരട്ട ചങ്കല്ലേ.. നമ്മൾക്കൊക്കെ ഒറ്റ ചങ്കേ ഉള്ളൂ...-ഇതാണ് ജയരാജനോടുള്ള ചിത്രലേഖയുടെ വെല്ലവിളി. സിപിഎം ശക്തികേന്ദ്രത്തിലെ ജാതിവിവേചനത്തിനെതിരായ സമരത്തിലൂടെ ശ്രദ്ധേയയായ ചിത്രലേഖയ്ക്ക് യുഡിഎഫ് സർക്കാർ വീടുവയ്ക്കാൻ ഭൂമി അനുവദിച്ചിരുന്നു. സ്വന്തം സ്ഥലത്ത് താമസിക്കുന്നതിന് സിപിഎമ്മുകാരുടെ ഭീഷണിയുള്ളതിനാലായിരുന്നു ഇത്. എന്നാൽ പിണറായി സർക്കാർ കൊടുത്ത ഭൂമി തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങി. ഇതോടെയാണ് വീണ്ടും വിവാദങ്ങൾ തുടങ്ങുന്നത്.

കഴിഞ്ഞ ദിവസം ജയരാജൻ പ്രസംഗത്തിൽ ചിത്രലേഖയെ രൂക്ഷമായി വിമർശിച്ചിരുന്നു. ചിത്രലേഖയുടെ ചരിത്രം പരിശോധിക്കണമെന്നും അയൽക്കാരായ പട്ടികജാതി കുടുംബങ്ങൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തയാളാണു ചിത്രലേഖ എന്നുമായിരുന്നു പ്രസംഗം. ഇതിനെ അതിശക്തമായി തന്നെ ചിത്രലേഖ നേരിട്ടു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇത്. സിപിഎം ഏരിയ കമ്മിറ്റിയെക്കൊണ്ട് എന്നെ നാടുകടത്താൻ പൊലീസ് സ്റ്റേഷൻ മാർച്ചും എടാട്ട് പ്രദേശങ്ങളിൽ ഞാൻ വേശ്യ എന്നുപറഞ്ഞു പോസ്റ്റർ ഒട്ടിച്ച സഖാക്കളാണ് എന്റെ ചരിത്രം നോക്കാൻ പറയുന്നത്... ജയരാജന്റെ ചരിത്രം ഞങ്ങൾക്കറിയാം... അതുകൊണ്ട് സഖാവേ ഭീഷണി വേണ്ട...-ഇതായിരുന്നു ചിത്രലേഖയ്ക്ക് പറയാനുള്ളത്.

തന്റെ ചരിത്രം ചികയുന്ന ജയരാജൻ, തനിക്കെതിരെ പയ്യന്നൂർ എടാട്ട് സിപിഎം നടത്തിയ ഹീനമായ പ്രവൃത്തികളുടെ ചരിത്രവും പറയണംചിത്രലേഖ ആവശ്യപ്പെട്ടു. ' എന്തിനാണു പാർട്ടി എനിക്കെതിരെ ഏരിയ, ബ്രാഞ്ച്, കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചു പ്രചാരണം നടത്തിയത്? എന്തിനാണ് എന്നെ നാടുകടത്തണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷൻ മാർച്ചും കുടുംബയോഗവും നടത്തിയത്? എന്നെയും, എന്നെ സഹായിക്കാൻ വന്ന സ്ത്രീകളെയും വേശ്യയെന്നും കൂട്ടിക്കൊടുപ്പുകാരിയെന്നും എടാട്ട് പ്രദേശം മുഴുവൻ സിപിഎം പോസ്റ്റർ ഒട്ടിച്ചതിന്റെ ചരിത്രവും സഖാവു പറയണം. താങ്കളുടെ പാർട്ടി അച്ചാരം കൊടുത്ത് അടിമകളാക്കിയ ദലിതരെ ഉപയോഗിച്ച് എന്നെ ആക്രമിക്കുമ്പോൾ നീതി കിട്ടാൻ വേണ്ടി ചിലപ്പോൾ എനിക്കു കേസ് കൊടുക്കേണ്ടി വരും. അതിൽ സഖാവിനു വല്ലാത്ത ദലിത് സ്‌നേഹം തുളുമ്പണ്ട-ഇതാണ് ചിത്രലേഖയുടെ വിശദീകരണം.

എനിക്ക് അഞ്ചു ലക്ഷം രൂപ സർക്കാരിൽനിന്നു കിട്ടി എന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ട് എന്നെ താറടിക്കുന്ന സഖാവെ, പട്ടികജാതിക്കാരെ ആക്രമിച്ചാൽ സർക്കാർ കേസ് നടത്താൻ തരുന്ന പൈസയാണ് അത്. എന്റെ ഓട്ടോ താങ്കളുടെ പാർട്ടിക്കാർ കത്തിച്ചു 11 കൊല്ലത്തിനു ശേഷം പുതിയ ഓട്ടോ വാങ്ങാൻ ഉമ്മൻ ചാണ്ടി സർക്കാർ രണ്ടരലക്ഷം രൂപ തന്നതു ചൂണ്ടിക്കാട്ടി, ഞാൻ ലക്ഷങ്ങൾ സർക്കാരിനെ പറ്റിച്ചു വാങ്ങി എന്നു പ്രചാരണം നടത്താൻ സഖാവിന് ഉളുപ്പില്ലേ? എനിക്കു പണം കിട്ടാതിരിക്കാൻ താങ്കളുടെ പാർട്ടി എന്നെ ആക്രമിക്കാതിരുന്നാൽ പോരേയെന്നും ചിത്രലേഖ ചോദിക്കുന്നു. എന്റെ അമ്മൂമ്മയ്ക്ക് ഇടതുസർക്കാർ എടാട്ട് 10 സെന്റ് കുടികിടപ്പു നൽകിയെന്നു ജയരാജൻ തന്നെ നേരത്തേ ഫേസ്‌ബുക്കിൽ എഴുതിയിട്ടുണ്ട്. ഇപ്പോൾ എടാട്ട് എനിക്ക് ആറു സെന്റ് ഭൂമി സ്വന്തമായുണ്ടെന്നു പറഞ്ഞാണു കാട്ടാമ്പള്ളിയിലെ അഞ്ചു സെന്റ് ഇടതു സർക്കാർ റദ്ദാക്കിയത്. അമ്മൂമ്മയ്ക്കു കുടികിടപ്പു കിട്ടിയതാണെന്നു വ്യക്തമായി അറിഞ്ഞിട്ടും എന്നെ ഭൂവുടമയായി ചിത്രീകരിക്കാനാണു സിപിഎം ശ്രമിക്കുന്നതെന്ന് ചിത്രലേഖ പറയുന്നു.

ചിത്രലേഖയ്ക്കു രണ്ടു വർഷം മുൻപു യുഡിഎഫ് സർക്കാർ കാട്ടാമ്പള്ളിയിൽ അനുവദിച്ച അഞ്ചു സെന്റിൽ വീടു പണി നടന്നു വരുന്നതിനിടെ സ്ഥലം തിരിച്ചു പിടിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു. എങ്കിലും വീടു നിർമ്മാണം നിർത്തിവച്ചിട്ടില്ല. സൺഷേഡ് കോൺക്രീറ്റിങ് കഴിഞ്ഞ ദിവസം നടത്തി. കോൺഗ്രസും ബിജെപിയും ചിത്രലേഖയ്ക്ക് പിന്തുണയുമായി സജീവമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP