Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത; കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനൊരുതടസ്സവുമില്ലെന്നും പിണറായി വിജയൻ

ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത; കാണാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനൊരുതടസ്സവുമില്ലെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്ത് കാണാതായ ശേഷം മരിച്ച നിലയിൽ കാണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് സോഷ്യൽ മീഡിയിൽ തെറ്റായി പ്രചരിക്കുന്ന ഒരു വാർത്ത മാത്രമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ കടുത്ത അവഗണനയാണ് അവർക്ക് ഉണ്ടായത് എന്ന് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ആരോപിച്ചിരുന്നു. മുൻകൂർ അനുമതി വാങ്ങിയാണ് കഴിഞ്ഞ 23ന് മുഖ്യമന്ത്രിയെ കാണാൻ നിയമസഭയിൽ പോയത്. മൂന്നൂമണിക്കുറോളം കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ല. എന്നാൽ, തങ്ങൾക്ക് മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞെന്നും അശ്വതി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വീശദീകരണം:

നമ്മുടെ രാജ്യത്ത് വന്ന ഒരു വിദേശവനിത ഇവിടെ വച്ച് മരണപ്പെടുക എന്നുള്ളത് ദൗർഭാഗ്യകരമായ സംഭവമാണ്. മരണപ്പെട്ടു എന്നതിന് മുമ്പു തന്നെ അവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. സഹോദരി ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നു എന്നത് ശരിയാണ്. ഓഫീസിൽ വന്നപ്പോൾ അതുമായി ബന്ധപ്പെട്ട എന്തെല്ലാം നടപടികൾ എടുക്കണോ അതുമായി എല്ലാ നടപടികളും എടുത്തു. ആ ദിവസം ഞാൻ ഇവിടെയില്ലായിരുന്നു. അന്ന് എന്നെ കാണാൻ കഴിത്തതുമില്ല, അതുകൊണ്ടു തന്നെ അവർ എന്നെ കാണാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ അന്നു തന്നെ ഡിജിപിയുമായി സംസാരിക്കുകയും ഇവർ താമസിക്കുന്ന സ്ഥലത്ത് സുരക്ഷ പ്രശ്നം മുലം പൊലീസ് ക്ലബിലേക്ക് താമസ സൗകര്യം ഒരുക്കുകയും അങ്ങനെ എല്ലാതരത്തിലുള്ള നടപടികൾ അവർക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന് സ്വീകരിച്ചിട്ടുണ്ട്. ഇവിടെ എന്റെ ഓഫീസിലോ നിയമസഭാ മന്ദിരത്തിലെ ഓഫീസിലോ ഒരു ബന്ധപ്പെടലും നടന്നിട്ടില്ല. അവർ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ കാണുന്നതിന് ഒരു തടസ്സവുമില്ല. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP