ജനസമ്പർക്കത്തിന് നാളെ തുടക്കം; എല്ലാ വിവാദങ്ങളേയും നിർവ്വീര്യമാക്കാൻ ഉതകുന്ന പദ്ധതികൾ പ്ലാൻ ചെയ്ത് ഉമ്മൻ ചാണ്ടി; തടയുന്ന കാര്യം പ്രതിപക്ഷം മറന്നതോടെ ഇക്കറി ആവേശം ഇരട്ടിക്കും
തിരുവനന്തപുരം: വിവാദങ്ങൾക്ക് ഒപ്പമുള്ള യാത്ര ഇനി ഗുണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. ജനങ്ങൾക്ക് നടുവിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായപ്പോഴും അത് തന്നെയാണ് ചെയ്ത് വന്നത്. എന്നാൽ സോളാറും ബാർ കോഴയുമെല്ലാം കാര്യങ്ങൾ മാറ്റി മറിച്ചു. വിവാദങ്ങൾക്ക് മറുപടി പറയുകയായി പ്രധാന ഉത്തരവാദിത്തം. ഇനിയും അങ്ങനെ പോയാൽ ശരിയാവില്ല. അതുകൊണ്ട് തന്നെ വിവാദങ്ങൾക്ക് ഫുൾസ്റ്റോപ്പിടുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. സോളാർ വിഷയം കത്തി നിൽക്കുമ്പോൾ ജനസമ്പർക്കത്തിന് മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ അത് പ്രതിപക്ഷം തടയാനെത്തിയതോടെ ജനോപകാര പദ്ധതിയുടെ നിറം മങ്ങി. ആ പരിപാടിയുടെ പുതിയ പതിപ്പെത്തുമ്പോൾ തടയാൻ പ്രതിപക്ഷമില്ല. അതുകൊണ്ട് തന്നെ ജനങ്ങളുമായി ആശയവിനിമയത്തിന് മുഖ്യമന്ത്രിക്ക് ഇത്തവണ തടസ്സങ്ങളും ഉണ്ടാകില്ല.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി , കരുതൽ2015 ൽ ഇക്കുറി കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലധികം പരാതിാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ പരിപാടി സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ അവസാന വർഷത്തിൽ ജനോപകാര പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഉമ്മൻ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിക്ക് നാളെ രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് തുടക്കമാകുന്നത്. 2004ൽ നടത്തിയ ജനസമ്പർക്ക പരിപാടി കൂടി ചേർത്താൽ ഉമ്മൻ ചാണ്ടിയുടെ നാലാമത്തെ ജനസമ്പർക്ക പരിപാടിയാണിത്്.
മാർച്ച് 16 മുതൽ ഏപ്രിൽ 17 വരെയുള്ള ഒരുമാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ രണ്ടുലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇതിൽ 66083 പരാതികളും ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുള്ളതാണ്. ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയവർക്ക് മാത്രമേ ഇക്കുറി മുഖ്യമന്ത്രിയുടെ സഹായം ലഭിക്കുകയുള്ളു. ഏറ്റവുമധികം പരാതികൾ കൊല്ലത്താണ് 30,133. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9,207, ഇടുക്കി 22,244 എറണാകുളം 7,562, തൃശൂർ 9,124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7,617, കണ്ണൂർ 8,757, കാസർകോട് 12,668 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ലഭിച്ച പരാതികൾ. തിരുവനന്തപുരം ജില്ലയിൽ 16,253 പരാതികൾ ലഭിച്ചു.
ഏപ്രിൽ 23 എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മെയ് നാല് വയനാട്, 11 കൊല്ലം, 14 കാസർകോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂൺ നാല് തൃശൂർ, എട്ട് കണ്ണൂർ, 11 പാലക്കാട് എന്നീ ദിവസങ്ങളിലാണ് മറ്റ് ജില്ലകളിലെ ജനസമ്പർക്ക പരിപാടി. ജില്ലാതലങ്ങളിൽ പരിപാടി നടക്കുന്നതിന്റെ തലേദിവസം വരെ പരാതികൾ കളക്റ്റ്രേറ്റിലോ,താലൂക്ക് ഓഫീസിലോ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി സമർപ്പിക്കുന്നവർ ആധാർ കാർഡ് മാത്രമാണ് കൊണ്ടുവരേണ്ടത്. ആധാർ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോ പതിച്ച കാർഡ് മതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്്. വീടിനു 33,725 അപേക്ഷകരുണ്ട്്. 26,498 പേർ ബിപിഎൽ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വികലാംഗർക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങൾ. ഈ സർക്കാർ 2011 ൽ നടത്തിയ ആദ്യ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച 5.45 ലക്ഷം അപേക്ഷകളിൽ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്്തു. 2013ൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പർക്കം നടത്തിയത്. അതിൽ 3.21 ലക്ഷം അപേക്ഷകൾ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീർപ്പാക്കുകയും ചെയ്്തു. 55.10 കോടി രൂപ വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ സഹായത്തിന് രോഗികളെ നേരിൽക്കണ്ട് സഹായം നൽകുന്ന പദ്ധതിയുമുണ്ട്. രോഗികൾക്ക് ജനസമ്പർക്ക് വേദിയിൽ എത്തേണ്ടി വരില്ല. റിപ്പോർട്ട് ചെയ്യുന്നതിന് നിയമിച്ചിട്ടുള്ള പ്രത്യേക സംഘം വിവിധ താലൂക്കുകളിൽ സന്ദർശനം നടത്തും. തഹസിൽദാർമാരും ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഡോക്ടർമാരും അടങ്ങിയതാണ് സംഘം. ഈമാസം എട്ടുവരെ രോഗികളെ നേരിൽകാണും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ടുതന്നെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കും വിധമാണ് ഇത്തവണത്തെ ക്രമീകരണം. മുൻവർഷത്തെ ജനസമ്പർക്കപരിപാടിയിൽനിന്ന് വ്യത്യസ്തമായി ഇക്കുറി തെരഞ്ഞെടുക്കപ്പെടുന്ന 100 പരാതിക്കാർ ഒഴികെയുള്ള ബാക്കിയെല്ലാ പരാതിക്കാരെയും മുഖ്യമന്ത്രി അവരവരുടെ ഇരിപ്പിടങ്ങൾക്കരികിലത്തെി കാണും.
ഈ വർഷത്തെ ജനസമ്പർക്ക പരിപാടിയിലേക്കു കഴിഞ്ഞ മാർച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാൽ ജനസമ്പർക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ഇനി സ്വീകരിക്കില്ല. ജനസമ്പർക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നൽകാം. എല്ലാ പരാതികളും ഓൺലൈനിൽ രജിസ്റ്റർ ചെയ്തു ഡോക്കറ്റ് നമ്പർ നൽകും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളിൽ അപേക്ഷിച്ചവരിൽ ഏറ്റവും സങ്കീർണ പ്രശ്നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരിൽ കാണുക. മറ്റു പരാതികളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ സ്ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും.
മിക്കവരും ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ബന്ധിപ്പിച്ചതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അർഹരായവർ വില്ലേജ് ഓഫിസിൽനിന്നുള്ള തിരിച്ചറിയൽ രേഖ ഹാജരാക്കണം. ജനങ്ങൾ ഹൃദയത്തിലേറ്റിയ ജനസമ്പർക്ക പരിപാടിയെ ഐക്യരാഷ്്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്നപരിഹാര പരിപാടികളിൽ ഒന്നായി ഇതു വിലയിരുത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍