കാടു വിറപ്പിച്ചു സുന്ദരിയുടെ വന സൈന്യം; നേർക്കുനേർ പോരാട്ടം ഏത് നിമിഷവും; കാടുപിടിച്ചവർ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെ; പെണ്ണും ഭീതിയും കലർത്തി മാവോയിസ്റ്റ് സാഹിത്യം സൃഷ്ടിച്ച് മാദ്ധ്യമങ്ങളുടെ ആഘോഷം തുടങ്ങി
കോഴിക്കോട്: കേരള കൗമുദിയിൽ ഇന്നത്തെ പത്രത്തിൽ അര ഡസൻ വാർത്തകളാണ് മാറ്റി വച്ചിരിക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ജനം വായിക്കും എന്ന തോന്നലാണ് ഇതിന്റെ പിന്നിൽ. ലൗവ് ജിഹാദിന്റെ തുടക്കവും ഇങ്ങനെ ആയിരുന്നു. വാർത്തകൾ ഇല്ലാതെ വലയുന്ന ചാനലുകൾ കേറി പിടിക്കുമെന്നും അതോടെ തങ്ങൾ കൊണ്ടുവന്ന വാർത്ത ചർച്ചയാകുമെന്നുമുള്ള വിശ്വാസമാണ് ഇത്തരം റിപ്പോർട്ടുകളുടെ പിന്നിൽ. സ്ത്രീയുടെ സാന്നിധ്യവും ഭീതിയും കൂടി നന്നായി കൂട്ടിച്ചേർത്താൽ വാർത്ത വായിക്കപ്പെടുമെന്ന വിശ്വാസമാണ് പ്രധാന കാരണം. ഇതുവരെ മാവോയിസ്റ്റ് വാർത്തകൾക്ക് വായനക്കാരുടെ ഇടയിൽ കാര്യമായ സ്വീകരണം ലഭിക്കാതെ വന്നതുകൊണ്ടാണ് ഈ നിറം കലർത്തൽ.
വർഷങ്ങൾക്കുമുമ്പ് തലയ്ക്ക് പത്തുലക്ഷം രൂപ വരെ വിലയിട്ടിട്ടും മാവോയിസ്റ്റുകളുടെ പെൺപുലിയെന്നറിയപ്പെടുന്ന സുന്ദരിയുടെ വനസേനയെ തളയ്ക്കാൻ കഴിയുന്നില്ലെന്നാണ് കേരളകൗമുദിയുടെ കണ്ടെത്തൽ. മാവോയിസ്റ്റുകളുമായുള്ള വാർത്തകൾ സൂക്ഷിച്ച് കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു. കരുതലോടെ വേണം കാര്യങ്ങളെ കാണാണെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. രാജ്യ സുരക്ഷയെ ഓർത്ത് എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നു. ചോദ്യങ്ങൾ അതിരുവിടുമ്പോൾ കുറച്ചൊന്ന് കടുപ്പിച്ച് മറുപടി നൽകിയാണ് ആഭ്യന്തര മന്ത്രി മാദ്ധ്യമങ്ങളെ ഒഴിവാക്കുന്നത്. എന്നാൽ പൊലീസിലെ പ്രമുഖർക്ക് ഇത് ബാധകമല്ലേ എന്ന് കേരള കൗമുദി വായിച്ചാൽ തോന്നും. ആധികാരിക ഉറപ്പിക്കാനായി മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരുടെ പേരു സഹിതം വാർത്ത നൽകുന്നു.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ കമാൻഡോ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തെ വിറപ്പിച്ച് വയനാട്ടിൽ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടിയത് മാവോയിസ്?റ്റുകളുടെ പശ്ചിമഘട്ട സ്പെഷ്യൽ മേഖലാസമിതിയിൽപ്പെട്ടവരാണെന്നാണ് കരുതപ്പെടുന്നത്.
അതിർത്തിമേഖലയിൽ തമ്പടിച്ചിട്ടുള്ള സായുധ മാവോയിസ്റ്റ് സംഘത്തിൽ നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാൻഡർ വിക്രംഗൗഡ (ശ്രീകാന്ത്), സഹകമാൻഡർ സുന്ദരി (ഗീത), ലത, കന്യാകുമാരി, ജയണ്ണ, രവീന്ദ്ര, വേൽമുരുകൻ, സുരേഷ് എന്നിവരും മലയാളിയായ രൂപേഷുമുണ്ടാകുമെന്ന് കർണാടക ദൗത്യസംഘത്തെ നയിക്കുന്ന ദക്ഷിണറേഞ്ച് ഐ.ജി ബി.കെ.സിങ് പറഞ്ഞു. മറ്റ് സ്ക്വാഡുകളുടെ കമാൻഡർമാരായ ബാലാജി, യോഗേഷ്, കൃഷ്ണമൂർത്തി എന്നിവരുമുണ്ടാകാം.
ഝാർഖണ്ഡിൽ ഗറില്ലാ ആർമിയുടെ സായുധ പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത്. കർണാടക നക്സൽ വിരുദ്ധസേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബൽത്തങ്ങാടിയിലെ മുതിർന്ന നക്സൽ നേതാവ് വസന്തിന്റെ സഹോദരിയാണ്. 2006ൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി നേതൃനിരയിലേക്കുയർന്ന വിക്രം ഗൗഡയാണ് സായുധ സ്ക്വാഡിന്റെ കമാൻഡർ. നേത്രാവതി ദളം, കരാവലി ദളം തുടങ്ങി ആറ് സ്ക്വാഡുകളുടെ ചുമതലയും ഗൗഡയ്ക്കാണ്. വർഷങ്ങളായി ഒളിവിലുള്ള മലയാളിദമ്പതികളായ മാവോയിസ്റ്റ് മുൻ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയും ദക്ഷിണമേഖലാ കമ്മി?റ്റിയംഗവുമായ രൂപേഷ് (പ്രവീൺ), ഭാര്യ പി.എ.ഷൈന എന്നിവർക്കും ഈ സംഘവുമായി അടുത്തബന്ധമുണ്ട്. രൂപേഷിന് ആശയപ്രചാരണത്തിനുള്ള ചുമതല നൽകിയിരിക്കുകയാണിപ്പോൾ-ഇങ്ങനെ പോകുന്ന വെളിപ്പെടുത്തൽ
തൃശൂർ സ്വദേശി പി.എ. ഷൈന ആശയപ്രചാരണത്തിനായും യോഗങ്ങൾക്കായും സ്ഥിരമായി നഗരങ്ങളിൽ തങ്ങുകയാണ്. നിലമ്പൂരിൽ ട്രെയിൻ ബ്രേക്ക്പൈപ്പുകൾ മുറിച്ചതടക്കമുള്ള കേസുകളിൽ ഇരുവരെയും സംശയമുണ്ട്. ഷിമോഗ, ദക്ഷിണകന്നഡ ജില്ലകളിലെ വനമേഖലയിൽ രൂപേഷിനെ കണ്ടതായി കർണാടക പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തൃശൂരിലുള്ള മക്കളെ കാണാൻ ഇരുവരും ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ടെന്നും വിവരമുണ്ടെന്നും പത്രം പറയുന്നു. ഇതിനൊപ്പം വെള്ളമുണ്ടയിലെ ആക്രമത്തിൽ മാവോയിസ്റ്റുകളുടെ വിശദീകരണവും നൽകുന്നു. എന്നാൽ വെടിവയ്പ്പ് സ്ഥിരീകരിക്കുന്നുമുണ്ട്. വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസുമായി ഏറ്റുമുട്ടുകയോ ആക്രമണം നടത്തുകയോ ആയിരുന്നില്ലെന്നാണ് മാവോയിസ്റ്റുകൾ തങ്ങളുമായി അടുപ്പമുള്ളവരെ അറിയിച്ചിട്ടുള്ളത്. ചാപ്പ കോളനിയിൽ പൊലീസിൽനിന്ന് രക്ഷപ്പെടാൻ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ 60 റൗണ്ട് വെടിവയ്പുണ്ടായിട്ടില്ലെന്നും പറയുന്നു.
ഇതിനു വിരുദ്ധമായ വാർത്തയും കേരള കൗമുദി നൽകുന്നു. ചാപ്പയിൽ രക്ഷപ്പെടാനുള്ള വെടിവയ്പ്പായിരുന്നു എന്ന് പറയുന്ന പത്രം തന്നെ മറ്റൊരു വാദവും അവതരിപ്പിക്കുന്നു. വയനാട്ടിലെ വനമേഖലയിലും ആദിവാസി കോളനികളിലും ഒളിപ്രവർത്തനം നടത്തിയിരുന്ന മാവോയിസ്റ്റുകൾ പരസ്യമായി ഏറ്റുമുട്ടലിന് തയ്യാറായത് വരുംദിനങ്ങളിലെ ചെറുത്തുനില്പിന്റെ സൂചനയാണെന്ന് പൊലീസിന്റെ നിഗമനം എന്നാണ് അത്. അതുകൊണ്ടുതന്നെ ശക്തമായ പ്രത്യാക്രമണം പൊലീസ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ വനമേഖലയോട് ചേർന്നുള്ള വെള്ളമുണ്ട, തിരുനെല്ലി, പുൽപ്പളി, തലപ്പുഴ, കേണിച്ചിറ, മേപ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകൾക്ക് ശക്തമായ പൊലീസ് കാവലേർപ്പെടുത്തി. പൊലീസ് സ്റ്റേഷനുകൾക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തേതന്നെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
ഇതിനൊപ്പം മാവോയിസ്റ്റ് വേട്ടയിൽ പൊലീസിലുള്ള അസ്വാരസ്യങ്ങളും ആത്മാർത്ഥതയും മറ്റൊരുവാർത്തയിലൂടെ ചോദ്യം ചെയ്യുന്നു. ഐ.ജി സുരേഷ്രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ എസ്പിമാരായ പുട്ടവിമലാദിത്യ, എ.ശ്രീനിവാസ്, മഞ്ജുനാഥ് എന്നിവരെ ഉൾപ്പെടുത്തി മാവോയിസ്റ്റ് വിരുദ്ധസേന രൂപീകരിച്ച് രണ്ടുമാസം കഴിയുംമുൻപ് എസ്പിമാരെ മാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു. ശ്രീനിവാസിനെയും മഞ്ജുനാഥിനെയും പൊലീസ് ആസ്ഥാനത്തേക്കും പുട്ടവിമലാദിത്യയെ വയനാട്ടിലേക്കുമാണ് അന്ന് മാറ്റിയത്. മാവോയിസ്റ്റ് വേട്ട ഏകോപിപ്പിക്കാൻ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചിരുന്ന എ.ശ്രീനിവാസിനെ പിന്നീട് പത്തനംതിട്ടയ്ക്ക് മാറ്റുകയും ചെയ്തു.
യുവ ഐ.പി.എസുകാരെ സ്ഥലംമാറ്റി മാവോയിസ്റ്റ് വിരുദ്ധസേനയെ പൊളിച്ചടുക്കിയതിനെത്തുടർന്ന് ഐ.ജി സുരേഷ്രാജ് സ്ഥാനമൊഴിയാൻ സന്നദ്ധനായി. സർക്കാരുമായി ഉടക്കിയ സുരേഷിനെ പൊലീസ് അക്കാഡമിയിലേക്ക് മാറ്റി പകരം എട്ടുവർഷം പൊലീസിന് പുറത്തായിരുന്ന ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന് കണ്ണൂർ റേഞ്ചിന്റേയും മാവോയിസ്റ്റ് വിരുദ്ധസേനയുടേയും ചുമതല നൽകുകയായിരുന്നു. മാവോയിസ്റ്റ് ഓപ്പറേഷനിൽ തീരെ പരിചയമില്ലാത്ത ഡി.ഐ.ജിയെ സേനയുടെ തലവനാക്കിയതോടെ തണ്ടർബോൾട്ടിന്റെ കാട്ടിലെ തിരച്ചിലും പേരിനു മാത്രമായി. ഇതാണ് മാവോയിസ്റ്റ് സാന്നിധ്യം കൂടുന്നതിനുള്ള കാരണമായി കേരള കൗമുദി അവതരിപ്പിക്കുന്നത്.
പൊലീസിലനെ വെല്ലുന്ന ആയുധങ്ങൾ മാവോയിസ്റ്റുകൾക്കുണ്ടെന്നും ചാപ്പയിലെ ആക്രമണത്തിനിടെ അവർക്ക് പരിക്കേറ്റെന്നുമാണ് മറ്റൊരു കഥ. വെള്ളമുണ്ടയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൂചന. ഇതേതുടർന്ന് കേരളത്തിലേയും തമിഴ്നാട് കർണ്ണാടക അതിർത്തിയിലേയും ആശുപത്രികളിലും ക്ളിനിക്കുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ആക്രമണത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് മാവോയിസ്റ്റ് സംഘം പിൻവാങ്ങിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.
എ.കെ 47 തോക്കും ഇരട്ട ബാരൽ തോക്കുമാണ് മാവോയിസ്റ്റ് സംഘം ഉപയോഗിച്ചത്. ഏതാനും നാൾമുമ്പ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന നിലയിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ എ.കെ 47 തോക്കുകളും കാണാമായിരുന്നു. ഇതോടെ പൊലീസിനോട് കിടപിടിക്കാവുന്ന ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്ന കാര്യം ഉറപ്പായെന്നാണ് റിപ്പോർട്ട്.
കാട് പിടിച്ച മാവോയിസ്റ്റുകൾ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെയാണെന്നാണ് മറ്റൊരു വാദം. സംസ്ഥാനത്തെ കോളേജ് കാമ്പസുകളിൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. വയനാട്, പാലക്കാട്, തൃശൂർ, കാസർകോട്, ഇടുക്കി ജില്ലകളിലെ കാമ്പസുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വയനാട്ടിലെ വനത്തിൽ മാവോയിസ്റ്റ് സായുധസംഘവുമായുള്ള തണ്ടർബോൾട്ടിന്റെ ഏറ്റുമുട്ടലിനു പിറകെ ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ തിരച്ചിലിനിടയിലാണ് കാമ്പസ് ബന്ധത്തിന്റെ സൂചനകൾ ലഭിച്ചത്.
ഈ സാഹചര്യത്തിൽ കോളേജുകളിൽ നിരീക്ഷണം ശക്തമാക്കും. കോളേജ് വിദ്യാർത്ഥികൾക്കായി രഹസ്യ സ്റ്റഡിക്ളാസ് നടത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വൻതുകയും വാഹനവും മറ്റും വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികൾക്കായി വലവീശുന്നത്. മാവോയിസ്റ്റ് സംഘടനകളോട് അനുഭാവമുള്ള യുവജനവേദി, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കാമ്പസുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇവർ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിൽ ചേർന്ന രഹസ്യയോഗത്തിലേക്കു കോളേജ് വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നുവെന്നും കേരള കൗമുദി വിശദീകരിക്കുന്നു.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്