വിഴിഞ്ഞത്തിന്റെ പേരിൽ സിപിഎമ്മിനെ കല്ലെറിഞ്ഞ കോൺഗ്രസുകാർ ഇനിയെങ്കിലും ക്ഷമ പറയുമോ? മോദിയുടെ അടുപ്പക്കാരനായ അദാനിയുമായി ഒരു ഇടപാടും വേണ്ടെന്ന് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം; ധാരണാപത്രം ഒപ്പിടാൻ പേടിച്ച് ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ കോടാനുകോടി രൂപ വില വരുന്ന ഭൂമി അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരൻ ഗൗതം അദാനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ ആദ്യം പ്രതികരിച്ചത് സിപിഎമ്മിയാരുന്നു. പദ്ധതി തീർത്തും സ്വകാര്യ പദ്ധതിയായി മാറുമെന്നും സംസ്ഥാന സർക്കാറിന് നഷ്ടം മാത്രമേ ഇതുവഴി ഉണ്ടാകൂവെന്ന് സിപിഐ(എം) പറഞ്ഞപ്പോൾ അവരെ വികസന വിരോധികൾ എന്ന് വിളിക്കുകയായിരുന്നു കോൺഗ്രസുകാർ. എന്നാൽ, പദ്ധതി നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടിയും ബാബുവും അടക്കമുള്ളവർ ഏതുവിധേനയും ശ്രമിക്കുമ്പോൾ തന്നെ വി എം സുധീരൻ അടക്കമുള്ളവർ ചില ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തെത്തിയതോടെ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലായി.
വിഴഞ്ഞത്ത് അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള നീക്കം നടത്തിയത് ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രി കെ ബാബുവും ചേർന്നാണ്. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ എംപിയും പ്രത്യേക താൽപ്പര്യമെടുത്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിഴിഞ്ഞത്തിനെ ഉയർത്തിക്കാട്ടിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രധാന പ്രചരണം. എന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും വിഴിഞ്ഞം അദാനിക്ക് കൊടുക്കുന്നതിന് എതിരായിരുന്നു. ഹൈക്കമാണ്ടിനെ ഇരുവരും നേരത്തെ തന്നെ നിലപാട് അറിയിക്കുകയും ചെയ്തു. അദാനിയോട് കോൺഗ്രസ് ഹൈക്കമാണ്ടിനുള്ള എതിർപ്പ് മനസ്സിലാക്കിയാണ് ആ ഗ്രൂപ്പ കരുക്കൾ നീക്കിയത്. അരുവിക്കര തെരഞ്ഞെടുപ്പിനിടെ തന്നെ ഇതിന്റെ സൂചനകൾ മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സമ്മത പത്രത്തിലൊപ്പിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് അനുമതി നൽകിയിരുന്നു. എന്നാൽ ഹൈക്കമാണ്ട് തടസ്സമായതോടെ അത് നീട്ടിവച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാണ്ടിനെ കാര്യങ്ങൾ ധരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലാകുന്നത്. അരുവിക്കരയിൽ വിഴിഞ്ഞം ഉയർത്തിക്കാട്ടി വോട്ട് നേടിയതു കൊണ്ട് തന്നെ പദ്ധതി നടന്നില്ലെങ്കിൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയക്ക് അറിയാം. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നഷ്ടം കോൺഗ്രസിനുണ്ടാക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിർപ്പ് മാറ്റി അദാനിയെ പദ്ധതി ഏൽപ്പിക്കാനുള്ള കരുനീക്കങ്ങൾ മുഖ്യമന്ത്രി നടത്തുന്നുണ്ട്. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു നീക്കം. അതിനാണ് പുതിയ വിവാദത്തോടെ വിരാമമാകുന്നത്.
അദാനി ഗ്രൂപ്പിന് പദ്ധതി കൈമാറുന്നതിനുള്ള സമ്മതപത്രം (മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിങ്) വൈകിയത് ഹൈക്കമാൻഡിൽ നിന്നുള്ള എതിർപ്പ് മൂലമാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ തുറമുഖവകുപ്പ് മന്ത്രി കെ ബാബു പറഞ്ഞിരുന്നത് വെള്ളിയാഴ്ച സമ്മതപത്രം പുറത്തിറക്കുമെന്നായിരുന്നു. അന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡൽഹിയിലേക്ക് പോയത്. സോണിയാ ഗാന്ധിയേയും രാഹുൽഗാന്ധിയേയും കണ്ട് സമ്മതം വാങ്ങിയ ശേഷം സമ്മതപത്രം പുറത്തിറക്കാനായിരുന്നു ഇത്. എന്നാൽ വെള്ളിയാഴ്ച രാത്രി വരെ കാത്തിരുന്നിട്ടും സോണിയയെ കാണാനായില്ല. രാഹുൽഗാന്ധിയെ കണ്ടെങ്കിലും സമ്മതിച്ചതുമില്ല. ഇതേത്തുടർന്നാണ് സമ്മതപത്രം പുറത്തിറക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
ശനിയാഴ്ചയും ധാരണാപത്രത്തിൽ ഒപ്പിടുന്നത് നടന്നില്ല. തിങ്കളാഴ്ച പുറത്തിറക്കുമെന്ന് പറഞ്ഞു കേട്ടെങ്കിലും അതും ഉണ്ടായില്ല. ഇതോടെയാണ് കോൺഗര്സ് ഹൈക്കമാൻഡിൽ നിന്നുള്ള എതിർപ്പാണ് കാരണമെന്ന് വ്യക്തമായത്. നരേന്ദ്ര മോദിയുടെ വലംകയ്യും ഫണ്ട് സ്രോതസും പ്രചാരകനുമായ ഗൗതം അദാനിയുടേതാണ് അദാനി ഗ്രൂപ്പ്. മോദി-ഗൗതം കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സംസ്ഥാന സർക്കാർ തന്നെ വഴിവിട്ട രീതിയിൽ അദാനിയെ സഹായിക്കുന്നതെന്തിനെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ ചോദിക്കുന്നത്.
ഒരു ടെണ്ടർ മാത്രം വരികയും ആ ടെണ്ടറിലെ വ്യവസ്ഥകൾ അപ്പടി അംഗീകരിക്കുകയും ചെയ്തത് ശരിയല്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. മാത്രമല്ല, ബിഒടി വ്യവസഥയിലുള്ള പദ്ധതിയിൽ സർക്കാർ വിഹിതത്തേക്കാൾ മൂന്നിലൊന്നിലും കുറവ് മാത്രം നിക്ഷേപം നടത്തുന്ന കമ്പനിക്ക് എന്തിന് ഇത്രയധികം ഇളവുകൾ നൽകുന്ന കാര്യം സംസ്ഥാനത്തെ ഐ ഗ്രൂപ്പ് നേതാക്കൾ തന്നെ കേന്ദ്ര നേതൃത്വത്തത്തോട് കത്തെഴുതി അറിയിച്ചിരുന്നു. വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോൾ തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാൻഡിന്റെ സമ്മതം വേണമെന്നും രമേശ് ആവശ്യപ്പെട്ടു.
തുടർന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഡൽഹിയിൽ പോയി ഹൈക്കമാൻഡുമായി ആശയ വിനിമയം നടത്തിയത്. എന്നാൽ അവർ സമ്മതം അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞാണ് ഹൈക്കമാൻഡ് സമ്മതമായെന്ന വാർത്ത പ്രചരിപ്പിക്കുകയും കരാർ തത്വത്തിൽ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തതത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ആയതിനാൽ അപ്പോൾ അരും ഒന്നും മിണ്ടിയില്ല. വിഴിഞ്ഞം പ്രചാരണായുധമാക്കുകയും ചെയ്തു. ഇനിയെന്ത് എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് സമ്മതിച്ചില്ലെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും.
പരോക്ഷമായി ഒരു ഏറ്റുമുട്ടലിനുള്ള ശക്തിയും ഉപതെരഞ്ഞെടുപ്പോടെ ഉമ്മൻ ചാണ്ടി ആർജിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് അരുവിക്കരയല്ല, കേരളമെന്ന് വി എം സുധീരൻ പറഞ്ഞത്. വർഗീയ ശക്തികളുടെ വളർച്ച കാണാതിരുന്നുകൂട എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ഈ അർഥത്തിൽ വേണം വായിക്കാൻ. എന്തൊക്കെയായാലും വർഷങ്ങളായി മലയാളി മനസിൽ കൊണ്ടു നടക്കുന്ന വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന് നങ്കൂരമിടുമോ എന്ന ചോദ്യം ഉയരുകയാണ്. നേരത്തെ എൽഡിഎഫ് ഭരണകാലത്ത് ഒരു കമ്പനിഏതാണ്ട് കരാറിന്റെ വക്കിലെത്തിയിരുന്നു. അന്ന് ഇന്നത്തെ ഭരണപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതോടെ അന്ന് പദ്ധതി നടപ്പിലവാകാതെ പോയി.
നാഥനില്ലാത്ത വാർത്തയെന്നു മുഖ്യമന്ത്രി
അതിനിടെ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ നാഥനില്ലാത്തതാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു. പദ്ധതി കക്ഷി രാഷ്ട്രീയത്തിനതീതമായി കാണണമെന്നും തടസ്സമുണ്ടായാൽ ജനകീയ സമരം നയിക്കുമെന്നും രാജഗോപാൽ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികം മാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍