കൺസ്യൂമർ പ്രസിഡന്റായി തന്നെ നിയമിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ജോയ് തോമസ്; തച്ചങ്കരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് തട്ടിപ്പ്; തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന് കേരളത്തിന് അറിയാം: കസേര തെറിക്കാതിരിക്കാൻ ആഭ്യന്തര മന്ത്രിയെ കൂട്ടുപിടിച്ച് ജോയ് തോമസിന്റെ ഒരു മുഴം മുന്നെയുള്ള ഏറ്
തിരുവനന്തപുരം: ഗുരുതര അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കൺസ്യൂമർഫെഡ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം നടക്കില്ലെന്ന് പറയാതെ പറഞ്ഞാണ് ജോയ് തോമസ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ പ്രസിഡന്റാക്കിയത് രമേശ് ചെന്നിത്തലയാണ്. സഹകരണപ്രസ്ഥാനങ്ങളിൽ തനിക്കുള്ള പരിചയം കണക്കിലെടുത്താണ് ചെന്നിത്തല ആസ്ഥാനത്തേക്ക് എന്നെ ക്ഷണിച്ചത്. സതീശൻ പാച്ചേനി കാര്യങ്ങൾ പഠിക്കാതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് 'കൺസ്യൂമർ ഫെഡ് അഴിമതിയുടെ പേരിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എന്നെയും ഭരണസമിതിയിലെ മറ്റു അംഗങ്ങളെയും കരിവാരിതേക്കാനുള്ള തച്ചങ്കരിയുടെ ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് അഴിമതി ആരോപണങ്ങൾ നിറച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയച്ചത്. തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ എന്നെ മാറ്റാനുള്ള ശ്രമം കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും ജോയ് തോമസ് പറയുന്നു.
എന്നാൽ ജോയ് തോമസിന്റെ പ്രസ്താവനയ്ക്കെതിരെ കൺസ്യൂമർഫെഡ് ഭരണസമിതി അംഗം കൂടിയായ സതീശൻ പാച്ചേനി രംഗത്തെത്തി. ' കോടികളുടെ അഴിമതി നടത്തി പിടിക്കപ്പെടുമെന്നായപ്പോൾ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രക്ഷപ്പെടാനാണ് ജോയ് തോമസ് ശ്രമിക്കുകയാണ്. കൺസ്യൂമർഫെഡിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മറ്റിയിലെ അംഗം കൂടിയാണ് സതീശൻ പാച്ചേനി. ഇന്റേണൽ കമ്മറ്റിയും വിജിലൻസും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നുള്ളത് പരമാർഥമാണെന്നും അദ്ദേഹം പറയുന്നു'. അതേസമയം കൺസ്യൂമർഫെഡ് ചെയർമാൻ ജോയ് തോമസിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.മുരളീധരൻ എംഎൽഎ. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളെ പറ്റി ആദ്യം അന്വേഷണം നടക്കട്ടെ. കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ മാത്രം നടപടിയെടുത്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ കൺസ്യൂമർഫെഡിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കം കോൺഗ്രസ് ഗ്രൂപ്പ് കളിയായി മാറുമ്പോൾ ഫെഡിൽ നിന്നും ഒഴുകിയ കോടികൾ ചർച്ചയാവില്ലെന്ന പ്രതീക്ഷയിലാണ് പലരും.
കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്. ' കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനം കാര്യക്ഷമല്ല. അഴിമതിയും ധൂർത്തുമടക്കം പ്രസിഡന്റിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ട്. ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇതേ അഭിപ്രായമാണ്്. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോൾ വിപണിയിടപെടൽ ഫലപ്രദമല്ലെന്നുവരികയും അഴിമതിക്കാരെ സംരക്ഷിച്ചെന്ന ആക്ഷേപം ഉയരുകയും ചെയ്യുമെന്ന്' സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കൺസ്യൂമർഫെഡ് എം.ഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ. തച്ചങ്കരിയെ മാറ്റിയത്. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട തച്ചങ്കരിയെ മാറ്റുന്നതിനോട് സുധീരനും മുഖ്യമന്ത്രിക്കും താത്പര്യമില്ലായിരുന്നു. അതേസമയം, കൺസ്യൂമർഫെഡ് അഴിമതി പലതവണ കെപിസിസി യോഗങ്ങളിൽ ചർച്ചയായിട്ടുണ്ടെങ്കിലും അന്നൊന്നും വ്യക്തമായ നിലപാടെടുക്കാത്ത സുധീരന്റെ ഇപ്പോഴത്തെ ഇടപെടൽ പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് മുന്നിൽ കണ്ടാണെന്ന ആരോപണമാണ് ഐ വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്. കെപിസിസി അദ്ധ്യക്ഷ്യന്റെ ആവശ്യത്തിൽ പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൺസ്യൂമർഫെഡ് എം.ഡി നൽകിയ കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ ആമുഖം ഇങ്ങനെ ' അഴിമതിയുടെ കൂത്തരങ്ങുവകുയും സാമ്പത്തിക കെടുകാര്യസ്ഥതയിൽ തകർച്ചയിലാവുകയും ചെയ്ത സ്ഥാപനത്തിന് പ്രതീക്ഷിക്കാൻ ഏറെയൊന്നുമില്ല '. ഈ റിപ്പോർട്ട് വായിച്ചാൽ പിന്നെ ഒരു നിമിഷം പോലും ഫെഡ് പ്രസിഡന്റ് അഡ്വ.ജോയ് തോമസിനെയോ, റിജി ജി നായരെയോ, സനിൽ കുമാറിനെയോ കസേരയിലെന്നല്ല, കൺസ്യൂമർഫെഡിന്റെ പരിസരത്തു പോലും അടുപ്പിക്കില്ല. ഇതു വായിച്ചതു കൊണ്ടാകും കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ജോയി തോമസിനെ മാറ്റണമെന്നു രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കൺസ്യൂമർഫെഡിലെ അഴിമതിയെ കുറിച്ച് മറുനാടൻ മലയാളി നൽകിയ രേഖകളെ നൂറുശതമാനം ശരിവയ്ക്കുന്ന തരത്തിലാണ് പ്രവർത്തന റിപ്പോർട്ട്. 2011 മുതൽ കൺസ്യൂർഫെഡിൽ നടന്നു വന്ന കോടികളുടെ ധൂർത്തിനും സാമ്പത്തിക അച്ചടക്കമില്ലായ്മയ്ക്കും താൽക്കാലിക ശമനം വന്നത് കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ്.
'ചായച്ചെലവ്' എന്ന പേരിൽ കൺസ്യൂമർഫെഡിൽ നിന്നും ഉദ്യോഗസ്ഥർ തട്ടിയെടുത്തത് കോടികളാണ്. ഒരു വർഷം ഈയിനത്തിൽ മൂന്നു കോടി രൂപയാണ് വിഖ്യാത ചായച്ചെലവിന് ഉപയോഗിച്ചത്. ഇതു നിർത്തലാക്കി. പ്രസിഡന്റിനും എം.ഡിക്കും വേണ്ടി ഉപയോഗിക്കാൻ എന്ന പേരിൽ വാടകയ്ക്കെടുത്തിരുന്ന ഫ്ളാറ്റുകളും തിരിച്ചേൽപിച്ചു. വൻതുകകൾ വാടക നൽകി നിലനിർത്തിയിരുന്ന ഫ്ളാറ്റുകളിൽ താമസിക്കുന്നതിനു പകരം, സ്വകാര്യ ഹോട്ടലുകളിൽ താമസിക്കാനായിരുന്നു പ്രസിഡന്റിനും എം.ഡിക്കും ഉദ്യോഗസ്ഥർക്കും താൽപര്യം. പ്രവർത്തന റിപ്പോർട്ടിലെ പ്രധാനപരാമർശങ്ങൾ ഇവയാണ്. 5000 രൂപയിലധികമുള്ള ചെലവുകൾക്ക് മുൻകൂർ അനുമതി വാങ്ങുക, ഫെഡിലേക്ക് ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങൾ സ്റ്റേഷനറി ഡിവിഷനിൽനിന്ന് വാങ്ങുക, മദ്യക്കമ്പനികൾ നൽകുന്ന ഇൻസെന്റീവുകൾ ചെക്കായി നൽകുക, പരസ്യങ്ങൾ നേരിട്ടു നൽകുക. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ, വിദേശമദ്യം, പാചകവാതക വിതരണം എന്നിവ മാത്രമാണ് കൺസ്യൂമർഫെഡിന് നിലവിൽ ലാഭമുണ്ടാക്കുന്നത്.
കൺസ്യൂമർഫെഡ് ഭരണസമിതിയും മാനേജിങ് ഡയറക്ടറും നടത്തിയ സാമ്പത്തിക തിരിമറികളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വിജിലൻസ് നടത്തിയിട്ടില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തുടർന്ന് ജി. ദിനേശ്ലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെയും മാനേജിങ് ഡയറക്ടർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ 24 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ രണ്ടു പേർ വിശദീകരണം നൽകി തിരികെ ജോലിയിൽ കയറി.
മറ്റു 22 പേരിൽ 2 പേർക്കെതിരെ ഗാർഹിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സസ്പെൻഷനിലുള്ള മുൻ ചീഫ് മാനേജർ ആർ.ജയകുമാർ, പത്തനംതിട്ട ബിസനസ് മാനേജർ എം. ഷാജി എന്നിവർക്കെതിരെയാണ് ഗാർഹിക അന്വേഷണം നടത്തുന്നത്. സസ്പെൻഷനിലായ ഇവരുൾപ്പെട്ട 22 പേരാണ് കൺസ്യൂമർഫെഡിനെ നശിപ്പിച്ച് ഈ അവസ്ഥയിലാക്കിയത്. കോടികളുടെ ധൂർത്തും അഴിമതിയുമാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇവർ നടത്തിക്കൂട്ടിയത്.
Stories you may Like
- രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി ചലച്ചിത്ര അക്കാദമി അംഗങ്ങൾ
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് വിനയൻ
- 'നിലാവു കുടിച്ച സിംഹങ്ങൾ'! ചന്ദ്രയാൻ ഒന്നിന്റെ പരാജയ കാരണം സോഫ്റ്റ് വെയറിലെ തകരാറ്
- ആത്മകഥ തൽക്കാലം പിൻവലിക്കുന്നതായി ഐ എസ് ആർ ഒ മേധാവി
- നിരക്ക് കൂടുതലെങ്കിലും ചൂടപ്പം പോലെ വിറ്റഴിഞ്ഞു വന്ദേ ഭാരത് ടിക്കറ്റ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്