വിദേശ ഭാഷ പഠിപ്പിക്കാൻ പണം കളയരുതെന്ന് പറഞ്ഞ് ജിജി തോംസൺ; മതതാൽപ്പര്യം സർക്കാർ ചെലവിൽ വേണ്ടെന്ന് കെഎം എബ്രഹാം' അറബിക് സർവ്വകലാശാലയ്ക്ക് എതിരു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ വർഗ്ഗീയ വാദികൾ എന്നാരോപിച്ച് അബ്ദുറബ്ബ്; സർക്കാരിന് നാണക്കേടുമായി മന്ത്രിസഭാ യോഗ രേഖ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ രാജ്യാന്തര അറബിക് സർവകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവർക്കെതിരേ രൂക്ഷ വിമർശനങ്ങളുള്ള കുറിപ്പ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചു. ഈ കുറിപ്പും മറ്റ് രേഖകളുമാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിലെ കരട് മന്ത്രിസഭാ കുറിപ്പ് അംഗീകാരത്തിനായി 2016 ജനുവരി 11ന് എത്തിക്കണമെന്നു വിദ്യാഭ്യാസമന്ത്രി നിർദേശിക്കുന്നു. (ഫയൽ നം. 7786/ബി2/14/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.) മലയാളം സർവകലാശാലയ്ക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്കൃതം, സുറിയാനി, ലത്തീൻ, അരാമിക് എന്നിവയെ മൃതഭാഷകളായി വിശേഷിപ്പിക്കുന്നു.
കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിച്ചാൽ വിദേശത്തുനിന്ന് വൻതോതിലുള്ള ധനസഹായം ലഭിക്കുമെന്നു പറഞ്ഞ മന്ത്രി അറബിക് സർവകലാശാലയെ സൗദ്യ അറേബ്യയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയുമായും മദീന സർവകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു. ധനവകുപ്പ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും ലോപമില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്പെഷൽ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അറബിക് സർവകലാശാലയ്ക്കുവേണ്ടി പണം ചെലവഴിക്കാൻ കഴിയില്ലെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറയുന്നത് ഏതു സമൂഹത്തെ സന്തോഷിപ്പിക്കാനാണെന്നു മന്ത്രി അബ്ദുറബ് ചോദിക്കുന്നു.
ഭരണഘടനയിൽ പരാമർശിക്കപ്പെടാത്ത അറബി ഭാഷയ്ക്കുവേണ്ടി സർവകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നു മന്ത്രിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി നൽകിയത്. ഒരു വിദേശഭാഷയ്ക്കുവേണ്ടിമാത്രം കേരളത്തിൽ സർവകലാശാല തുടങ്ങുന്നത് അഭികാമ്യമല്ല. സംസ്കൃതത്തിന്റെ വളർച്ചയ്ക്കുവേണ്ടി രൂപം നൽകിയ സംസ്കൃത സർവകലാശാല പോലും പൂർണമായും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് ഉൾപ്പെടെ വിവിധ വിദേശഭാഷകൾ പഠിപ്പിക്കാനായി ഒരു സർവകലാശാല തുടങ്ങുന്നതാകും അഭികാമ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷ, മതം, ജാതി, സംസ്കാരം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മന്ത്രിസഭായോഗത്തിൽ ഹാജരാക്കിയ കുറിപ്പിൽ രേഖപ്പെടുത്തിയത്. ഈ ലക്ഷ്യം മുൻനിർത്തി അറബിക് സർവകലാശാല തുടങ്ങരുതെന്നും അദ്ദേഹം പറയുന്നു. താനും ചീഫ് സെക്രട്ടറിയും സ്വീകരിച്ച നിലപാടിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താതെ ഉപരിപ്ലവമായി കാര്യങ്ങൾ പറഞ്ഞുപോകുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ താൽപര്യം നോക്കുകയാണെങ്കിൽ അറബിക് സർവകലാശാലയ്ക്കു പ്രസക്തിയില്ല. താൻ രേഖപ്പെടുത്തിയ അഭിപ്രായത്തിന്മേൽ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.
ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതശീർഷരായ രണ്ടു ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയ അഭിപ്രായം ഖേദകരമെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറിക്കുന്നത്. സംസ്ഥാനത്തെ വർഗീയ വത്കരിക്കുമെന്ന ഇവരുടെ അഭിപ്രായം മുൻവിധിയോടെ വിഷയത്തിന്റെ അന്തസത്ത ഉൾക്കൊള്ളാതെയുമാണ്. ഈ സർക്കാർ നടത്തിവരുന്ന തുടർ നടപടിയോടുള്ള കടുത്ത വിവേചനവും അവഗണനയുമാണ് അവർ വ്യക്തമാക്കുന്നത്. ഇത് അവരവർ കൈയാളുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ല.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
കേരളത്തിൽ വർഗീയ ധ്രൂവീകരണമില്ല. നേരേമറിച്ച് രാഷ്ട്രീയ സംഘർഷങ്ങളും രാഷ്ട്രീയ ധ്രൂവീകരണങ്ങളുമാണു നടക്കാറുള്ളത്. എന്നാൽ, വർഗീയ ധ്രുവീകരണങ്ങൾ അപൂർവം ചില ഉന്നത ശീർഷരുടെ മനസുകളിൽ രൂപപ്പെടുന്നുണ്ടെങ്കിൽ അത് അപകടകരമാണ്.
ലോകത്തെ 23 രാജ്യങ്ങളിൽ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബിക് ഭാഷ 220 മില്യൺ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളിൽ ഒന്നാണ് അറബി.
ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ ഭാഷയെ ഏതാനും കോളജുകളിൽമാത്രം ഒതുങ്ങിനിൽക്കുന്ന സുറിയാനി, ലത്തീൻ, അരാമിക് എന്നീ മൃതഭാഷകളുമായി താരതമ്യപ്പെടുത്തിയത് അത്യന്തം വിചിത്രവും യുക്തിഹീനവുമാണ്. അറബി ഭാഷയോട് മുസ്ലിം സമൂഹത്തിന് വൈകാരികമായ ഐക്യമുണ്ട്. പ്രവാസികൾക്ക് അറബി ഭാഷ പ്രാവീണ്യമില്ലാത്തതുകാരണം നിസാര വേതനംമാത്രമാണ് ലഭിക്കുന്നത്.
പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാംതന്നെ സംസ്കൃത ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും സംസ്കൃത ഭാഷ സംസാരിക്കുന്നുണ്ടോ? എങ്കിലും സംസ്കൃത സർവകലാശാല സ്ഥാപിച്ചപ്പോൾ ആരും അതിൽ അസഹിഷ്ണുത പുലർത്തിയില്ല. സംസ്കൃത സർവകലാശാലയുടെയും പിന്നീട് സ്ഥാപിതമായ മലയാളം സർവകലാശാലയുടെയും ദൈനദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് ലാഭ നഷ്ട കണക്കുകൾ നോക്കിയിട്ടാണോ? എന്നിട്ടും ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു എതിർപ്പും ഉണ്ടായിട്ടില്ലല്ലോ.
50 കുട്ടികളുള്ള സ്പെഷ്യൽ സ്കൂളുകൾക്കും എയ്ഡഡ് പദവി നൽകാനുള്ള നടപടി സ്വീകരിച്ചുവരുന്നു. (ധനവകുപ്പിനു ഇക്കാര്യത്തിലും എതിർപ്പില്ലാത്തത് ഏത് സമൂഹത്തെ സന്തോഷിപ്പിക്കാനാണാവോ...?) ലോകത്തിലെവിടെയും പ്രത്യേകിച്ച് അറബി നാടുകളിൽപോലും അറബിക്കിനുവേണ്ടി മാത്രം സർവകലാശാലകളില്ലെന്ന വിചിത്രവാദവും ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിൽ ആലിയ യൂണിവേഴ്സിറ്റിയുണ്ടെന്ന കാര്യം അറിവില്ലായ്മയോ സൗകര്യപൂർവം മറന്നതോ ആകാം. സുരക്ഷതത്വത്തിന്റെ പ്രശ്നമാണ് മറ്റൊന്ന്. തീവ്രാദികളെ സൃഷ്ടിക്കാൻ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാൻ സ്ഥാപിച്ചിട്ടുള്ള മദ്രസകളെ പോലെയുള്ള സ്ഥാപനമല്ല അന്താരാഷ്ട്ര അറബി സർവകലാശാല കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് മുൻവിധിയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്നവർക്ക് മൻസിലാക്കാൻ കഴിയും.
ഒരുതരത്തിലും ഇക്കാര്യം സുരക്ഷയെ ബാധിക്കില്ല. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുസംബന്ധിച്ച് ഇന്റലിജൻസ് സോഴ്സിൽനിന്ന് ആഭ്യന്തരവകുപ്പിനോടാണ് ആരായേണ്ടിയിരുന്നത്. ധനകാര്യ വകുപ്പിനോടല്ല. സംസ്ഥാനങ്ങൾക്ക് സർവകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ സമ്മതം ആവശ്യമില്ല. അതുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചതുപോലെ മന്ത്രിസഭ മുമ്പാകെ ഈ വിഷയം സമർപ്പിക്കാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍