Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഗതകുമാരി കുമ്മനത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്തു വിമർശിച്ചതിന് ശ്രീജ നെയ്യാറ്റിൻകരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം; പൊലീസിൽ പരാതി നൽകാൻ ഒരുങ്ങി വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്; ഓലപ്പാമ്പുകൾ കണ്ട് മാളത്തിലൊളിക്കുമെന്ന് കരുതരുതെന്നും ശ്രീജ

സുഗതകുമാരി കുമ്മനത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്തു വിമർശിച്ചതിന് ശ്രീജ നെയ്യാറ്റിൻകരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം; പൊലീസിൽ പരാതി നൽകാൻ ഒരുങ്ങി വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്; ഓലപ്പാമ്പുകൾ കണ്ട് മാളത്തിലൊളിക്കുമെന്ന് കരുതരുതെന്നും ശ്രീജ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കവയിത്രി സുഗതകുമാരി മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ തലയിൽ കൈവെച്ചനുഗ്രഹിക്കുന്ന ഫോട്ടോയോടപ്പം വിമർശന കുറിപ്പെഴുതിയ ശ്രീജ നെയ്യാറ്റിൻകരക്കെതിരെ അസഭ്യവർഷം. ശ്രീജ നെയ്യാറ്റിൻകര ഇട്ട പോസ്റ്റിന് താഴെയാണ് നിധിൻ പാലിക്കണ്ടി പീടിക എന്ന യുവാവാണ് കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം എഴുതി കുറിച്ചത്. ഡി വൈ എഫ് ഐ പാനൂരിലെ പ്രവർത്തകനാണെന്ന വിധത്തിലാണ് ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ.

സംഘപരിവാർ അണികളുടെ ഭീഷണി പോസ്റ്റും അസഭ്യ പോസ്റ്റുകൾക്കും പിന്നാലെയാണ് ഇത്തരമൊരു തെറിവിളി പോസ്റ്റും. തനിക്കെതിരെ നിരന്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകാൻ തന്നെയാണ് അവരുടെ തീരുമാനം.

കുമ്മനം - സുഗത കുമാരി ഫോട്ടോ സഹിതം ശ്രീജയിട്ട ഫേസ്‌ബുക്ക് പോസ്റ്റ്

പ്രകൃതിയുടെ പ്രണയിനി നരഭോജികളുടെ കാവലാളായി മാറുന്ന ഗംഭീര കാഴ്ച അഥവാ ഒരു സാംസ്‌കാരിക നായികയുടെ അധഃപതനം .... കൊലയും ബലാൽസംഗവും രാഷ്ട്രീയ നയമാക്കിയവന്റെ ശിരസു തൊട്ടനുഗ്രഹിക്കുമ്പോൾ സ്ത്രീയേ നിങ്ങൾ സമൂഹത്തിനു മുന്നിൽ പറയുന്ന സമാധാന രാഷ്ട്രീയത്തിനും സ്ത്രീപക്ഷത്തിനും എന്ത് ധാർമ്മികതയാണുള്ളത് ..? നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന മാനവികതയും ശാന്തിയും സ്ത്രീ സ്‌നേഹവുമൊക്കെ വെറും കാപട്യമല്ലേ ... അതിൽ സത്യസന്ധതയുടെ ഒരംശം ബാക്കിയുണ്ടായിരുന്നെങ്കിൽ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രം പേറുന്ന നെറികേട്ടോരുവന്റെ നെറുകെയിൽ നിങ്ങളുടെ കൈ പതിയുമായിരുന്നോ ?കൊലകളുടേയും ബലാൽസംഗങ്ങളുടെയും നീണ്ട നിരയിൽ കത്വയിലെ അമ്പലത്തിനുള്ളിൽ ബലാൽസംഗം ചെയ്യപ്പെട്ടും പട്ടിണിക്കിട്ടും എട്ടുവയസ്സുള്ളൊരു പിഞ്ചു ബാലികയെ കൊന്നുകളഞ്ഞത് ഏത് പ്രത്യയശാസ്ത്രമാണോ ആ പ്രത്യയ ശാസ്ത്രം പേറുന്ന ഒരുവന്റെ മുന്നിൽ വിനയം തുളുമ്പി നിന്ന് ആശിർവദിക്കുമ്പോൾ ഹേയ് സ്ത്രീയെ നിങ്ങളോട് അറപ്പും വെറുപ്പും തോന്നുന്നു.

അതേസമയം സൈബർ ഭീഷണികൾക്ക് അതേനാണയത്തൽ തന്നെ ശ്രീജ നെയ്യാറ്റിൻകര മറുപടി നൽകി. പച്ചത്തെറി വിളിയും അഭിസാരിക എന്ന മുദ്രകുത്തലും കണ്ട് ഓടിയൊളിക്കാൻ പാകത്തിലുള്ള ദുർബലമായ രാഷ്ട്രീയമല്ല ഉയർത്തിപ്പിടിക്കുന്നതെന്നും അതിനെ തോൽപ്പിക്കാൻ വേശ്യാവിളിയും തെറിവിളിയും ഭീഷണിയും തുടങ്ങിയ ഓലപ്പാമ്പുകൾ കണ്ട് മാളത്തിലൊളിക്കും എന്ന് കരുതരുതെനനും ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്നൊരുവന്റെ നെറുകയിൽ കേരളത്തിന്റെ സാംസ്‌കാരിക നായിക കൈവച്ചനുഗ്രഹിച്ചതിനെ വിമർശിച്ചു കൊണ്ട് ഞാൻ എഫ് ബിയിലെഴുതിയ കുറിപ്പിന് താഴെ വന്ന സംഘികളുടെ അനേകം ഭീഷണി - തെറി കമന്റുകളിൽ ഒന്നാണ് സ്‌ക്രീൻ ഷോട്ടിലുള്ളത് ... ഇവന്റെ ഐ ഡി പരിശോധിക്കുമ്പോൾ സഖാവ് എന്നാണു മനസിലാക്കാൻ കഴിയുന്നത് ...സംഘിയുടെ ഫേക് ആണോ എന്നും അറിയില്ല ..ആരായാലും പറയാൻ ഇത്രേയുള്ളൂ ...

പെണ്ണ് രാഷ്ട്രീയം പറയുമ്പോൾ അവളുടെ ചാരിത്ര്യ ശുദ്ധിയും ലോഡ്ജും റെയ്ഡും തുടങ്ങി പെരും നുണകൾ ആധികാരികമായി പ്രയോഗിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ കണ്ടു അപമാനം കൊണ്ടും ഭയം കൊണ്ടും പുളയുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ ശ്രീജയെന്ന പേര് എഴുതി ചേർക്കരുത് .... പൊതു പ്രവർത്തന രംഗത്തേക്ക് ചുവടു വച്ച വിദ്യാർത്ഥി കാലം മുതൽ കിട്ടാൻ തുടങ്ങിയതാ പൊതുബോധത്തിന്റെ ചാരിത്ര്യ സർട്ടിഫിക്കറ്റ് ...അന്നുപോലും കല്പിച്ചിട്ടില്ല പുല്ലുവില .. പിന്നെയാണിന്ന് ... നിന്റെയൊക്കെ കമന്റുകൾ ഡിലീറ്റ് ചെയ്തുപോലും പരിഗണിക്കാൻ ഉദ്ദേശിച്ചിട്ടില്ല .. ചാരിത്ര്യ സർട്ടിഫിക്കറ്റും ഭീഷണിയും കൊണ്ട് നീയൊക്കെ നെട്ടോട്ടമോടിയാൽ നിശ്ചലമായി പോകുന്നതല്ല എന്റെ നാവും തൂലികയും ... ആർക്കു വേണമെടോ നിന്റെയൊക്കെ ആ സർട്ടിഫിക്കറ്റ് .. പ്രതികരിക്കുന്ന പെണ്ണുങ്ങളുടെ ചാരിത്ര്യം നിന്റെയൊക്കെ ഉള്ളംകൈയിൽ സംരക്ഷിക്കാൻ ഞങ്ങൾ ഏല്പിച്ചിട്ടില്ല ... പച്ചത്തെറി വിളിയും അഭിസാരിക എന്ന മുദ്രകുത്തലും കണ്ട് ഓടിയൊളിക്കാൻ പാകത്തിലുള്ള ദുർബലമായ രാഷ്ട്രീയമല്ല ഉയർത്തിപ്പിടിക്കുന്നത് ....

ഇനിയും പറയും പറഞ്ഞുകൊണ്ടിരിക്കും ... വേശ്യാവിളിയും തെറിവിളിയും ഭീഷണിയും തുടങ്ങിയ ഓലപ്പാമ്പുകൾ കണ്ട് മാളത്തിലൊളിക്കും എന്ന് കരുതരുത് ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP