51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്ന് തുറന്നടിച്ചതോടെ പിണറായിയുടെയും സർക്കാരിന്റെയും മുഖം കറുത്തു; ഓഖി ദുരന്തത്തിലെ പ്രസംഗത്തിൽ സസ്പെൻഷന് പിന്നാലെ പാഠം ഒന്ന് കണക്കിലെ കളികളുമായി സർക്കാരിനെ വെട്ടിലാക്കി; ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയതോടെ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ട്; പാറ്റൂർ കേസിൽ സർക്കാരിനേറ്റ തിരിച്ചടിക്ക് കാരണം വിജിലൻസിന്റെ പിടിപ്പുകേടെന്ന് ജേക്കബ് തോമസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട്. ഓഖി ദുരന്തത്തിലെ വിമർശനത്തിൽ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് അച്ചടക്ക നടപടി തുടരുന്നത്. ജേക്കബ് തോമസ് നൽകിയ വിശദീകരണം സർക്കാർ തള്ളി. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
സർക്കാരിനെ വിമർശിച്ച് പ്രസംഗിച്ചതിന് ജേക്കബ് തോമസിന് സസ്പെൻഷനും കുറ്റപത്രവും നൽകിയിരുന്നു. മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി. മുൻ മേധാവിയുമായ ഡി.ജി.പി. ജേക്കബ് തോമസ് തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടാണ് കുറ്റപത്രത്തിന് മറുപടി നൽകിയത്.
അതേസമയം, പാറ്റൂർ കേസിൽ സർക്കാരിനേറ്റ തിരിച്ചടിയിൽ വിജിലൻസിനെ വിമർശിച്ചും ജേക്കബ് തോമസ് രംഗത്തെത്തി. എഫ്ഐആർ ഇട്ട് ഒന്നരമാസത്തിനകം വിജിലൻസ് ഡയറക്ടർ പദവി ഒഴിഞ്ഞതിനാൽ കേസിൽ ഉത്തരവാദിയല്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ധരിപ്പിക്കുന്നതിലും തുടർന്ന് വന്ന വിജിലൻസ് നേതൃത്വത്തിന് വീഴ്ച പറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം അഞ്ച് പേർക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ കോടതി വിധിയിലാണ് ടെലിവിഷൻ ചാനലിനോട് ജേക്കബ് തോമസ് പ്രതികരിച്ചത്.
പാവപ്പെട്ടവന്റെ ഭൂമിയെങ്കിൽ പൈപ്പ് ലൈൻ മാറ്റുമായിരുന്നോയെന്നും തുടർ നടപടി വിജിലൻസിന്റെ ഉത്തരവാദിത്തമെന്നും ജേക്കബ് തോമസ് പറയുന്നു. വിജിലൻസ് ഡയറക്ടറുടെ തസ്തിക മാറ്റ ശുപാർശക്കെതിരെ ജേക്കബ് തോമസ് പ്രതികരിച്ചു. കേന്ദ്ര നിയമമനുസരിച്ച് വിജിലൻസ് ഡയറക്ടറാകേണ്ടത് ഡിജിപി തന്നെയാണെന്നും ജേക്കബ് തോമസ് പറയുന്നു. ഏത് ഉന്നതനെതിരെയും അന്വേഷണം നടത്തണമെങ്കിൽ ഡിജിപി റാങ്ക് വേണമെന്നും അദ്ദേഹം പറയുന്നു.
പാറ്റൂർ ഭൂമി ഇടപാടിലെ വിജിലൻസ് കേസ് ഭാവനാ സൃഷ്ടിയെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസെടുത്തപ്പോൾ വിജലൻസ് തലപ്പത്തുണ്ടായിരുന്ന ജേക്കബ് തോമസിനെതിരെയും രൂക്ഷ വിമർശനമുണ്ടായി. കേസെടുത്ത് അഴ്ചകൾക്കകം വിജിലൻസ് ഡയറക്ടർ പദവി ഒഴിഞ്ഞതിനാൽ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും പങ്കില്ലെന്നാണ് ജേക്കബ് തോമസിന്റെ വിശദീകരണം
സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായി തകർന്നുവെന്ന ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനം അക്ഷന്തവ്യമായ കുറ്റകൃത്യമാണെന്നാണ് സർക്കാർ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നിയമവാഴ്ച തകർന്നാൽ അഴിമതി വർധിക്കുമെന്ന അന്താരാഷ്ട്ര പഠനറിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു തന്റെ പ്രസംഗമെന്ന് ജേക്കബ് തോമസ് മറുപടിയിൽ പറയുന്നു.
താൻ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വസ്തുതകളാണ്. മുന്നറിയിപ്പ് നൽകിയിട്ടും മത്സ്യത്തൊഴിലാളികളെ അറിയിക്കാൻ അധികൃതർ പരാജയപ്പെട്ടു.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രസംഗിച്ചത്. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നത് തന്റെ വാദത്തിനു തെളിവായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ച തീയതി അടക്കം മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. താൻ പറഞ്ഞ കാര്യങ്ങളെല്ലാം സർക്കാരും സമ്മതിച്ചതാണെന്ന് മറുപടിയിലുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഡിസംബർ ഒമ്പതിനു അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പങ്കെടുത്തുകൊണ്ടുള്ള പ്രസംഗമാണ് വിവാദമായത്. ജനുവരി 18-നാണ് സർക്കാർ കുറ്റപത്രം നൽകിയത്. സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ അഞ്ചുപേജുള്ള കുറ്റപത്രത്തിൽ കൃത്യവിലോപവും സർവീസ് ചട്ടങ്ങളുടെ ലംഘനവും എടുത്തുപറയുന്നുണ്ട്. ഓഖി ദരന്തവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരേയാണ് ഗുരുതരമായ ആരോപണം.
ഓഖി ദുരിതബാധിതർക്കിടയിൽ സർക്കാർവിരുദ്ധ വികാരം ആളിക്കത്തിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുംവിധം ഒരുവിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. തീരപ്രദേശത്തെ സൗഹാർദാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു തുടങ്ങിയ നടപടികൾ സർവീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമല്ല, ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസെടുക്കേണ്ട കുറ്റകൃത്യമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന അന്താരാഷ്ട്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചതെന്നും ഓഖി ദുരന്തം സംബന്ധിച്ച് പ്രസംഗത്തിൽ പറഞ്ഞത് വസ്തുതകളാണെന്നും പത്തു പേജുള്ള മറുപടിയിൽ ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഖി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നുവെന്നും ദുരന്തത്തിൽ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതെല്ലാം സംസ്ഥാന സർക്കാരും സമ്മതിക്കുന്ന കാര്യങ്ങളാണെന്നും കൂട്ടിച്ചേർത്തു.
ജേക്കബ് തോമസിനെ പിരിച്ചുവിടാനുള്ള നീക്കത്തിന് മുന്നോടിയാണ് കടുത്തഭാഷയിലുള്ള കുറ്റപത്രം.. സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം ജേക്കബ് തോമസ് പലതവണ ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. ഈ കുറിപ്പുകൾ എതിരാളികൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് നടപടികൾ വൈകിക്കേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
ജേക്കബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളിയതോടെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ പാനലിനെ നിയോഗിച്ച് ചട്ടലംഘനങ്ങളെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തും. 1985 ബാച്ചിൽപ്പെട്ട ജേക്കബ് തോമസ്, നിലവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. 2020 മെയ് 31 വരെ അദ്ദേഹത്തിന് സർവീസുണ്ട്.
സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കി. തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ഉടൻ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുഖമായാണു ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയത്. അതേ സർക്കാരാണ് അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്തതും. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകരചനയിൽ സർവീസ് നിയമം ലംഘിച്ചെന്ന പേരിൽ നേരത്തേ ക്രിമിനൽ, വകുപ്പുതല നടപടികൾ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തിരുന്നു. പിന്നീട് വകുപ്പുതല നടപടി മാത്രം മതിയെന്നു മുഖ്യമന്ത്രി ഉത്തരവിട്ടു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശീതസമരം രൂപപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സമരം മാറുകയുമുണ്ടായി. ലോക അഴിമതിവിരുദ്ധ ദിനമായ കഴിഞ്ഞ ഒൻപതിനു പ്രസ്ക്ലബിൽ നടന്ന സംവാദത്തിലാണ് ജേക്കബ് തോമസ്, താൻ കൂടി ഭാഗമായ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകർന്നു. അഴിമതിക്കെതിരെ നിലകൊള്ളാൻ ജനം ഭയക്കുന്നു. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അഴിമതിവിരുദ്ധരെ ഇല്ലാതാക്കുകയാണ്. 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണം വേണ്ടിവരുന്നത്. പരസ്യം കാണുമ്പോൾ ഗുണനിലവാരമില്ലെന്ന് ഓർക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തി. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍