Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾക്ക് വീട്ടുകാർ നൽകിയത് 50 പവൻ മാത്രം; ബാക്കിയെല്ലാം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സമ്മാനം; വിവാഹ ഫോട്ടോ ചർച്ചയാക്കിയത് പാർട്ടിക്കാരെന്നും ഗീതാ ഗോപിയുടെ അടുപ്പക്കാർ; ആഡംബര വിവാഹത്തിൽ നാട്ടിക എംഎൽഎ കുരുക്കിൽ തന്നെ

മകൾക്ക് വീട്ടുകാർ നൽകിയത് 50 പവൻ മാത്രം; ബാക്കിയെല്ലാം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സമ്മാനം; വിവാഹ ഫോട്ടോ ചർച്ചയാക്കിയത് പാർട്ടിക്കാരെന്നും ഗീതാ ഗോപിയുടെ അടുപ്പക്കാർ; ആഡംബര വിവാഹത്തിൽ നാട്ടിക എംഎൽഎ കുരുക്കിൽ തന്നെ

തൃശൂർ: ഗീതാ ഗോപിയുടെ മകൾക്കു വിവാഹവേളയിൽ വീട്ടുകാർ നൽകിയത് 50 പവൻ. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി നൽകിയതാണു ബാക്കിയെന്ന് എംഎ‍ൽഎയുടെ വിശദീകരണമെന്നാണ് സിപിഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ എംഎ‍ൽഎയുടെ കുടുംബവും ചെയ്തുള്ളൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗീതാ ഗോപി.

വിവാഹം പോലുള്ള ആവശ്യങ്ങൾക്കു ബന്ധുക്കൾ സ്വർണവും മറ്റും നൽകാറുണ്ട്. എംഎ‍ൽഎയും കുടുംബവും ഇത്തരത്തിൽ ഒട്ടേറെപ്പേർക്കു നൽകിയിട്ടുണ്ട്. മകളുടെ വിവാഹവേളയിൽ അവരും തിരിച്ച് സമ്മാനമായി ആഭരണങ്ങൾ നൽകി. അവയുടെ കണക്കെടുക്കാനൊന്നും ശ്രമിച്ചില്ല. വിവാഹസദ്യയും ആർഭാടപൂർവമായിരുന്നില്ല. സമുദായക്കാർ തന്നെയാണു സദ്യയൊരുക്കിയത്; കരാർ കൊടുത്തതല്ല. അതു കൊണ്ട് തന്നെ വിവാഹം ആഡംബരവുമല്ലെന്നാണ് വിശദീകരണം. ഇതിനിടെ ഗീതാ ഗോപിയുടെ സ്വത്തിൽ വിജിലൻസ് അന്വേഷണ ആവശ്യവും ഉയർന്നു കഴിഞ്ഞു

മകളുടെ ആഡംബരവിവാഹം സംബന്ധിച്ച ആരോപണത്തെക്കുറിച്ചു ഗീതാ ഗോപി എംഎ‍ൽഎയോടു വിശദീകരണം തേടിയതായി സിപിഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. ഇതിനിടെയാണ് ഗീതാ ഗോപി എംഎൽഎയുടെ അടുപ്പക്കാർ വിശദീകരണവുമായി എത്തുന്നത്. സിപിഐയിലെ എതിർചേരിയാണ് ഈ വിവാദം ഉണ്ടാക്കിയതെന്നാണ് ഗീതാ ഗോപിയുടെ നിലപാട്. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണു പാർട്ടി നിർദ്ദേശം. 50 പവൻ സ്വർണാഭരണങ്ങളാണു മകൾക്കു സമ്മാനമായി നൽകിയതെന്ന് ഗീത വാക്കാൽ വിശദീകരിച്ചതായും വത്സരാജ് പറഞ്ഞു.

സംഭവത്തിൽ എംഎ‍ൽഎയോടു വിശദീകരണം തേടാൻ തൃശൂർ ജില്ലാ കൗൺസിലിനോടു സംസ്ഥാന നിർവാഹകസമിതി നിർദ്ദേശിച്ചിരുന്നു. വിവാദം സംബന്ധിച്ചു പാർട്ടിയിൽനിന്നുതന്നെ പരാതിയുയർന്ന സാഹചര്യത്തിൽ ഗീതയ്ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. വിവാഹം വിവാദമാക്കിയതിനു പിന്നിൽ സിപിഐക്കാർതന്നെയാണെന്നും ഗീതാ ഗോപിയെ അനുകൂലിക്കുന്നവർ പറയുന്നു. ഗീതയുടെ നിയമസഭാ സ്ഥാനാർത്ഥിത്വത്തിനെതിരേ നിലപാടെടുത്ത ഒരുവിഭാഗത്തിലേക്കാണു സംശയമുന നീളുന്നത്.

എതിർപ്പുകൾ അവഗണിച്ച് ജില്ലാകമ്മിറ്റിയുടെ പ്രത്യേക താൽപര്യപ്രകാരമാണു ഗീതയെ നാട്ടികയിൽ മത്സരിപ്പിച്ചത്. സിപിഎമ്മും വിഷയത്തിൽ ഗീതാ ഗോപിക്ക് അനുകൂല തീരുമാനമെടുത്തു. നാട്ടിക വനിതാസംവരണമണ്ഡലം ആയതും തുണയായി. ഇക്കൂട്ടരുമായി ബന്ധമുള്ള ചില പാർട്ടി പ്രവർത്തകർതന്നെയാണു ഗീതയുടെ മകളുടെ വിവാഹ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് ഗീതാ ഗോപിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP