Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ മുടക്കി മോടിപിടിപ്പിച്ചു ചീഫ് സെക്രട്ടറിക്കു വീടുണ്ടാക്കിയ ജിജി തോംസണു പേരുദോഷം മാത്രം ബാക്കി; ചീഫ് സെക്രട്ടറിയുടെ ബംഗ്ലാവ് ഏറ്റെടുത്തു മന്ത്രിമന്ദിരമാക്കി സർക്കാർ

കോടികൾ മുടക്കി മോടിപിടിപ്പിച്ചു ചീഫ് സെക്രട്ടറിക്കു വീടുണ്ടാക്കിയ ജിജി തോംസണു പേരുദോഷം മാത്രം ബാക്കി; ചീഫ് സെക്രട്ടറിയുടെ ബംഗ്ലാവ് ഏറ്റെടുത്തു മന്ത്രിമന്ദിരമാക്കി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ കേരളത്തിലും ചീഫ് സെക്രട്ടറിമാർക്കായി ഒരു ഔദ്യോഗിക വസതി വേണമെന്ന് ആഗ്രഹിച്ച മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നേരിട്ട ആരോപണങ്ങൾ ചില്ലറയല്ല. ആരോപണങ്ങൾ ഏറെ നേരിട്ടെങ്കിലും അതു വകവയ്ക്കാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരിക്കെ നവീകരിച്ച് ജിജി തോംസൺ പാലുകാച്ചിയ വീട് ഇപ്പോൾ സർക്കാർ ഏറ്റെടുത്ത് മന്ത്രിമന്ദിരമാക്കി. ഇതോടെ ഇനിയങ്ങോട്ട് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക വസതിയുണ്ടാകില്ലേ എന്ന ആശങ്കയിലാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ.

ജിജി തോംസൺ ഏറ്റെടുത്ത് നവീകരിച്ച 'സുമാനുഷം' എന്ന പേരിലുള്ള ഈ വീട് പൊതുഭരണ വകുപ്പ് അനുവദിച്ചത് ഇപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് . വെള്ളയമ്പലം കവടിയാർ റോഡിൽ മന്ത്രിമന്ദിരമായ മന്മോഹൻ ബംഗ്ലാവിനടുത്താണ് ഈ വീട്.
ചീഫ് സെക്രട്ടറിക്കായി ഇങ്ങനെയൊരു വീട് സജ്ജീകരിച്ചതിൽ ജിജി തോംസണ് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു.

കരാറുകാർക്ക് കോടിക്കണക്കിന് രൂപ നൽകാനുള്ളപ്പോൾ കോടികൾ മുടക്കി ചീഫ് സെക്രട്ടറിക്കായി വീട് നിർമ്മിക്കുന്നുവെന്നായിരുന്നു ആക്ഷേപം. അന്ന്
പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദൻ തന്നെ എതിർപ്പുമായി രംഗത്തെത്തി. പുതിയ വീട് ചീഫ് സെക്രട്ടറിയായി വരുന്നവർക്കുള്ള ഔദ്യോഗിക വസതിയാണെന്നും തന്റെ ഔദ്യോഗിക കാലം കഴിയുമ്പോൾ താൻ മാറുമെന്നും അദ്ദേഹം മറുപടി നൽകി. കഴിഞ്ഞവർഷം വിഷുവിനുശേഷം ജിജി തോംസൺ അവിടെ പാലുകാച്ചി.

പിന്നീട് ചീഫ് സെക്രട്ടറിയായി വന്ന പി.കെ. മൊഹന്തിക്ക് ചുരുങ്ങിയ കാലമേ സർവീസുണ്ടായിരുന്നുള്ളൂ. തുടർന്ന് ചീഫ് സെക്രട്ടറിയായ എസ്.എം. വിജയാനന്ദാകട്ടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള ട്യൂട്ടേഴ്‌സ് ലെയ്‌നിലെ 'സബർമതി' യിലാണ് താമസിക്കുന്നത്. അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയില്ല.ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ വീട് മന്ത്രിമന്ദിരമാക്കി മാറ്റിയത്.

ഇതോടെ ഈ വീടിന് ചീഫ് സെക്രട്ടറിമാരുടെ ഔദ്യോഗിക വസതിയെന്ന പദവി നഷ്ടപ്പെടുമോയെന്ന് ആശങ്കയിലാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ. അടുത്ത ചീഫ് സെക്രട്ടറി വരുമ്പോൾ അവിടെ താമസമാക്കിയ മന്ത്രി വീടൊഴിഞ്ഞ് നൽകുമോയെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.

57.04 സെന്റിലുള്ള ഈ സ്ഥലം മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലമാണിത്. പാട്ടക്കരാറിന് 2053 വരെ കാലാവധിയുണ്ടെങ്കിലും പരിഷ്‌കരിച്ച നിയമങ്ങളുടെ ബലത്തിൽ സർക്കാർ കൂടുതൽ തുക ആവശ്യപ്പെട്ടു. ഉടമസ്ഥർ തങ്ങൾ നിർമ്മിച്ച വീടിന് നഷ്ടപരിഹാരം ചോദിച്ച് കോടതിയെ സമീപിച്ചു. ഒടുവിൽ കോടതിക്ക് പുറത്തുണ്ടാക്കിയ ധാരണപ്രകാരമാണ് സർക്കാരിന് ഇത് തിരികെ ലഭിച്ചത്.

ഇവിടെ പ്രവർത്തിച്ചിരുന്ന ചില ഓഫീസുകൾ മാറ്റിയാണ് ഇത് ചീഫ് സെക്രട്ടറിമാരുടെ ഔദ്യോഗിക വീടാക്കി ക്രമീകരിക്കുകയായിരുന്നു. മന്ത്രിമാരുടെ എണ്ണം കുറഞ്ഞെങ്കിലും ഈ വീട് എന്തിനാണ് മന്ത്രിമാർക്കായി സർക്കാർ ഏറ്റെടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP