ഹാരിസണിന്റെ 62,000 ഏക്കർ ഭൂമി കണ്ടുകെട്ടുമെന്ന് വീണ്ടും സർക്കാർ; കണ്ടു കെട്ടിയത് തിരിച്ചുകൊടുക്കാൻ കോടതി; സർക്കാറും ഹാരിസണും കോടതിയെ മറയാക്കി ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാർ ഭൂമി
തിരുവനന്തപുരം: ഒരു വശത്ത് ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിച്ച് കണ്ടുകെട്ടുമെന്ന് സർക്കാർ. മറുവശത്ത് സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സർക്കാറും കോടതിയും തമ്മിൽ ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാറിന് അർഹമായ ഭൂമിയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ തമിഴ്നാട് അവകാശം ഉന്നയിക്കുന്നത് പോലെ ബ്രിട്ടീഷ് ഭരണകാലത്ത് കൈവശപ്പെടുത്തിയ ഭൂമി ഇപ്പോഴും തങ്ങളുടേതാണെന്ന് വാദിച്ചിരിക്കുന്ന ഹാരിസൺ മലയാളം സർക്കാർ സംവിധാനങ്ങളെ സ്വാധീനിച്ചുകൊണ്ടാണ് ഇപ്പോഴും ഭൂമി കൈവശം വെക്കുന്നത്.
ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർക്ക് ഇതിന് അധികാരമുണ്ടെന്നുകാണിച്ച് സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഉത്തരവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഹാരിസണിന്റെ പക്കലുള്ള ഭൂമി സർക്കാറിൻേറതാണെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാമെന്ന് കഴിഞ്ഞവർഷം അവസാനം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്.
അതിനിടെ ദിവസങ്ങൾക്ക് മുമ്പ് ഹാരിസൺ മലയാളത്തിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തവിടുകയുണ്ടായി. പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഹൈക്കോടതി സർക്കാരിനു നവംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നകത്. 2013 മെയ് 23 നാണ് ഭൂമി തിരിച്ചുകൊടുക്കാൻ ഹൈക്കോടതി സർക്കാരിനു നാലാഴ്ച സമയം നൽകിയിരുന്നത്. എന്നാൽ മൂന്നു മാസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പുനപരിശോധന ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.
സുപ്രിംകോടതിയിൽ നൽകിയ അപ്പീലും തള്ളി. പിന്നീട് കൂടുതൽ സമയത്തിനായിട്ടാണ് സർക്കാർ ഹൈക്കോടതിയിൽ വീണ്ടും അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി ഹർജി പരിഗണിക്കവേ ഇനിയും കൂടുതൽ സമയം നീട്ടി നൽകാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൻ, കെ. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞവർഷം ഭൂസംരക്ഷണ നിയമപ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ജി രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിച്ചാണ് സർക്കാർ ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ നടപടികൾ ഊർജ്ജിതമാക്കിയത്. റവന്യൂ സ്പെഷൽ ഗവർമെന്റ് പ്ളീഡർ സുശീല ആർ. ഭട്ട് നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു നിയമനം. വിവിധ ജില്ലകൾ സന്ദർശിച്ച സ്പെഷൽ ഓഫിസറും സംഘവും ഹാരിസൺ കൈവശംവച്ചിരിക്കുന്ന 62,000 ഏക്കർ ഭൂമി സർക്കാറിൻേറതാണെന്നും ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ കമ്പനി ആശ്രയിക്കുന്ന രേഖകൾ വ്യാജമാണെന്നും കണ്ടത്തെിയിരുന്നു.
നാല് ജില്ലകളിലായി ഹാരിസൺസ് മലയാളം 30,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നത് പൂർണമായും വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് രാജമാണിക്യം കണ്ടെത്തിയിരുന്നു. സർക്കാരിന് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസൺസ് അനധികൃതമായി സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച് 195 പേജുകളുള്ള വിശദമായ റിപ്പോർട്ട് സ്പെഷൽ ഓഫീസറായ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം സർക്കാരിന് നൽകി.
ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള എസ്റ്റേറ്റ് ഭൂമികളാണ് സ്പെഷൽ ഓഫീസർ പരിശോധിച്ചത്. തൃശ്ശൂർ, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള ഭൂമി സ്പെഷൽ ഓഫീസർ പിന്നീട് പരിശോധിക്കും. വിദേശ നിർമ്മിതമായ വ്യാജരേഖകൾ കൂടി ഹാരിസൺസിന്റെ പക്കലുള്ളതായി സ്പെഷൽ ഓഫീസർ കണ്ടെത്തി. വ്യാജ പട്ടയങ്ങൾ കൂടാതെ വ്യാജ ക്രയവിക്രയ സർട്ടിഫിക്കറ്റുകളും ഇവയിൽ ഉൾപ്പെടുന്നു. 30,000 ഏക്കർ ഭൂമി നാല് ജില്ലകളിലുള്ളത് സർക്കാരിന് അവകാശപ്പെട്ടതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് സ്പെഷൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ഭൂമി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നോട്ടീസ് നൽകാൻ നടപടി തുടങ്ങിയിരുന്നു. ഭൂമി നഷ്ടപ്പെടുമെന്നുറപ്പായതോടെ ഹാരിസൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്പെഷൽ ഓഫിസർക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. സുശീല ഭട്ടിൻേറത് തെറ്റായ നിയമോപദേശമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ തർക്കത്തിൽ ആദ്യം തീരുമാനമെടുക്കാനും അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാതെ ഭൂമി ഏറ്റെടുക്കരുതെന്നും സ്പെഷൽ ഓഫിസർക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് കഴിഞ്ഞ ഒക്ടോബറിൽ നിർദ്ദേശം നൽകി.
രണ്ടുമാസത്തിനകം അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാനും തുടർന്ന് രണ്ടുമാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഭൂമി ഒഴിപ്പിക്കാനാണ് അന്തിമ തീരുമാനമെങ്കിൽ ഒഴിപ്പിക്കൽ ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ് ചോദ്യംചെയ്യാൻ കമ്പനിക്ക് സാവകാശം ലഭിക്കുന്നതിനാണ് ഈ നിർദ്ദേശം നൽകിയത്. സ്പെഷൽ ഓഫിസറുടെ അധികാരം നിർണയിച്ചതോടെ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് എളുപ്പമായി. എന്നാൽ ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് ഹാരിസണിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍