ആഗ്രഹം ഭർത്താവിനൊപ്പം കഴിയാൻ; സുപ്രിം കോടതി വിധിയിൽ സന്തോഷവതിയെന്ന് ഹാദിയ; പഠനത്തിനായി സേലത്തേക്ക് പോകുന്ന തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ: മകൾ വിവാഹം ചെയ്തത് തീവ്രവാദിയെ ആണെന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഹാദിയയുടെ അമ്മയും നാട്ടിലേക്ക് തിരിച്ചു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി സേലത്തേക്ക് പുറപ്പെടുന്നതിനായി ഹാദിയ ഡൽഹി വിമാനത്താവളത്തിലെത്തി. സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭർത്താവ് ഷെഹീൻ ജഹാനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും സേലത്തേക്കുള്ള യാത്രാ മധ്യേ വ്യക്തമാക്കി.
അതേസമയം മകൾ പഠനത്തിനായി സേലത്തേക്ക് പോയതോടെ പിതാവ് അശോകനും അമ്മയും കേരളത്തിലേക്കും മടങ്ങി. സുപ്രിം കോടതി വിധിയിൽ താൻ സന്തോഷവാനാണെന്നാണ് പിതാവ് അശോകൻ പറഞ്ഞത്. സുപ്രീം കോടതി വിധിയിലൂടെ മകൾക്ക് ഇപ്പോൾ തീർത്ത് നൽകിയത് ഇരുമ്പ് കവചമാണെന്നും അത് ഭേദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷെഫീൻ ജഹാന് മകളെ കാണാൻ സുപ്രിം കോടതി അനുവാദം നൽകിയിട്ടില്ല. നിയമ പോരാട്ടത്തിൽ ഇതുവരെയുള്ള വിജയം തന്റേതാണെന്നും സുപ്രിം കോടതിയുടെ വിധിയിൽ താൻ പൂർണ്ണ തൃപ്തനാണ്. ഹാദിയയുടെ പഠനം തുടരാനായതിൽ സന്തോഷം. ഹാദിയ വീട്ടുതടങ്കലിൽ ആയിരുന്നില്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഹാദിയയുടെ അമ്മ പൊന്നമ്മയെ കാണാനായത്. അച്ഛനും അമ്മയെയും തള്ളിപ്പറഞ്ഞതിന്റെ വേദന ആ മുഖത്ത് കാണാമായിരുന്നു. തന്റെ മകൾ ഒരു തീവ്രവാവിദയെ ആണ് വിവാഹം ചെയ്തതെന്ന് ഒരു തേങ്ങലോടെയാണ് ആ അമ്മ മാധ്യമങ്ങളോടായി പറഞ്ഞത്.
ചൊവ്വാഴ്ച ഉച്ചക്ക് 11ന് കേരള ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ഡൽഹി വിമാനത്താവളത്തിലേക്ക് ഹാദിയയെ എത്തിച്ചത്. ഇവിടെ നിന്ന് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തേക്ക് തിരിക്കും.
അച്ഛനും അമ്മയും ഹാദിയയ്ക്കൊപ്പം സേലത്തേക്ക് പോകുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ പിന്നീട് ഇവർ പോകുന്നില്ലെന്ന് വ്യക്തമായി. കോയമ്പത്തൂരിൽ നിന്ന് സേലത്തേക്ക് കൊണ്ടു പോയി കോളേജ് പ്രിൻസിപ്പലിന് മുന്നിൽ ഹാദിയയെ എത്തിക്കും. തത്കാലത്തേക്കു പഠനം പൂർത്തിയാക്കാനും ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ സേലത്തേക്ക് തിരിച്ചത്.
കോളജ് ഹോസ്റ്റൽ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാർത്ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാൽ ഹാദിയയ്ക്കു ചുറ്റും തമിഴ്നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതിൽനിന്നു സന്ദർശകർക്കു വിലക്കില്ല. അതുകൊണ്ട് തന്നെ ഹാദിയയെ കാണാൻ ഷെഫിൻ ജെഹാനും ശ്രമിക്കും. അതിനിടെ ഐസിസ് ബന്ധം ആരോപിച്ച് ഷെഫിനെ എൻഐഎ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്.
ഹാദിയയെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിൻ ജഹാന്റെ പ്രതികരണം. ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി തൽക്കാലത്തേക്ക് അംഗീകാരം നൽകിയില്ല. എൻഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോൾ ഈ വാദമുഖങ്ങൾ വീണ്ടും ഉയർന്നുവരും. ഐസിസുമായി ഷെഫിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സുപ്രീംകോടതിയെ എൻഐഎ അറയിച്ചിരുന്നു. ഐസിസുകാരുമായി സംസാരിക്കുന്ന ഓഡിയോ ഉണ്ടെന്നാണ് എൻഐഎ കോടതിയെ ബോധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഷെഫിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത സജീവമാകുന്നത്.
ഹാദിയ കേസിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കുന്നത്. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിൻ ജെഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഐഎയും കോടതിയെ അറിയിച്ചു. ഷെഫിൻ ഐസിസ് റിക്രൂട്ടർ മൻസിയോട് സംസാരിക്കുന്നതിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. ഒരാളെ ഐഎസിൽ ചേർത്താൽ എത്ര രൂപ കിട്ടുമെന്ന് ഷെഫിൻ ചോദിക്കുന്നത് ഇതിൽ വ്യക്തമാണ്. ഹാദിയയെ മതം മാറ്റിയ സത്യസരണി എന്ന പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരേയും അന്വേഷണം നടക്കുകയാണ്. 11 കേസുകൾ സ്ഥാപനത്തിനെതിരേ നിലവിലുണ്ട്. ഏഴ് കേസുകളിൽ അന്വേഷണം നടക്കുകയാണ്. മതപരിവർത്തനത്തിന് രാജ്യത്ത് വലിയ ശൃംഖലയുണ്ടെന്നും എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ കേസിൽ ഹാദിയയെ ആദ്യം കേൾക്കണമെന്ന വാദത്തിൽ ഷെഫിന്റെ അഭിഭാഷകൻ കപിൽ സിബൽ ഉറച്ചു നിന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ പിന്നീട് പരിഗണിച്ച് ഹാദിയയെ ആദ്യം കേൾക്കുകയാണ് കോടതി ചെയ്യേണ്ടതെന്നും വ്യക്തിസ്വാതന്ത്ര്യ വിഷയത്തിന് വർഗീയനിറം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോടതി അംഗീകരിച്ചു. ഹാദിയയെ അച്ഛനും അമ്മയിൽ നിന്നും സ്വതന്ത്രയാക്കുകയും ചെയ്തു. പക്ഷേ എൻഐഎയുടെ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ഈ ആരോപണങ്ങളുടെ പേരിൽ ഷെഫിനെ അറസ്റ്റ് ചെയ്താൽ കുറ്റവാളിയല്ലെന്ന് തെളിയിക്കും വരെ ജയിലിൽ കഴിയേണ്ടി വരും. വ്യാജ വിവരങ്ങൾ കൊടുത്ത് പാസ്പോർട്ട് എടുത്ത കേസും ഷെഫിനെതിരെ ഉണ്ട്. ഈ പാസ്പോർട്ടുമായി ഷെഫിൻ വിദേശ യാത്രയും ചെയ്തിട്ടുണ്ട്.
നിലവിൽ സുപ്രീംകോടതിയുടെ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലാകണം അന്വേഷണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യം നിയോഗിച്ച മുന്ഡ ജഡ്ജി ഇതിന് തയ്യാറായില്ല. പിന്നീട് ആരേയും നിയമിച്ചതുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ കാര്യങ്ങൾ ബോധിപ്പിച്ച് ഷെഫിനെ അറസ്റ്റ് ചെയ്യാനാകും എൻഐഎ ശ്രമിക്കുക. ഹാദിയ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിനും തമിഴ്നാടിനും ജാഗ്രതാ നിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിനും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തുന്നതിനൊപ്പം ഇരു സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിർദ്ദേശം നൽകി. ഷെഫിൻ ജെഹാനുമായുള്ള ഹാദിയയുടെ വിവാഹബന്ധം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഹാദിയയുടെ നിലപാട് കേട്ട സുപ്രീം കോടതി അവരെ തമിഴ്നാട് സർക്കാരിന്റെ സംരക്ഷണയിൽ വിട്ടിരുന്നു. ഹാദിയക്ക് സേലത്തെ കോളജിൽ പഠനം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, അവരുടെ പഠനചെലവും സുരക്ഷയും തമിഴ്നാട് സർക്കാർ വഹിക്കണമെന്നും നിർദ്ദേശിച്ചു. ഹാദിയയെ തങ്ങൾക്കൊപ്പം വിട്ടില്ലെങ്കിലും ഷെഫിൻ ജഹാനോടൊപ്പം വിടരുതെന്നായിരുന്നു ഹാദിയയുടെ മാതാപിതാക്കളുടെ വാദം. ഇത് കോടതി അംഗീകരിച്ചതിൽ ഹാദിയയുടെ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഷെഫിൻ ജെഹാന് ഐ.എസ് ബന്ധമുണ്ടെന്ന് പിതാവ് അശോകന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതാണ് എൻഐഎയും കോടതിയിൽ സ്ഥിരീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍