കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിൽ; പൊൻകുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു; കൊടുങ്ങല്ലൂരിൽ കടലാക്രമണം; എറണാകുളത്തും കോട്ടയത്തും ബസ് സ്റ്റാൻഡുകൾ വെള്ളത്തിനടിയിൽ; പലയിടത്തും കെഎസ്ആർടിസി സർവ്വീസ് നിർത്തുന്നു; റെയിൽ - റോഡ് ഗതാഗതം താറുമാറായി; പഴയ മൂന്നാർ ഒറ്റപ്പെടുന്നു; കമ്മട്ടിപ്പാടത്ത് നൂറോളം വീടുകളിൽ വെള്ളം കയറി; കോട്ടയം പൂഞ്ഞാറിൽ ഉരുൾപൊട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം. താഴ്ന്ന സ്ഥലങ്ങൾ
മിക്കതും വെള്ളത്തിനടിയിലാണ്. പുഴകൾ ഭൂരിഭാഗവും കര കവിഞ്ഞ് ഒഴുകുന്നു. റോഡ് റെയിൽ ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെടുന്നുണ്ട്. പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ അപകടമൊന്നും രേഖപ്പെടുത്തിട്ടില്ല. അതേസമയം തുടർച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടർന്ന് കോട്ടയത്ത് ബസ്റൂട്ടുകൾ നിർത്തിവെച്ചു. പൊൻകുന്നം, കോട്ടയം റൂട്ടിലേക്കുള്ള ബസ് സർവീസുകളാണ് നിർത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി. മിക്ക പ്രദേശങ്ങളും വെള്ളം കയറിയ അവസ്ഥയിലലാണ് ആളുകളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കേണ്ട സ്ഥിതിയാണ് പലയിടത്തും.കൊക്കയാർ ചപ്പാത്ത് വെള്ളത്തിനടിയിലാണ്
മഴ നിർത്താതെ പെയ്യുന്നത് കാരണം ട്രെയ്നുകൾ മിക്കതും വൈകിയാണ് ഓടുന്നത് . ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടർന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ വെള്ളം കയറി വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷ തീരത്തെ ന്യൂനമർദ്ദമാണ് കേരളത്തിലെ തെക്കൻ ജില്ലകളിൽ മഴ കനക്കാൻ കാരണമായത്. മ്ത്സ്യ ബന്ധനത്തിന് കടലിലേക്ക് പോകരുതന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു. പുനലൂർ- മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. അരയാണലിമൺ ക്രോസ്വേ മുങ്ങി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ ആണ് മുന്നറിയിപ്പ് നൽകിയത്. മഴയെ തുടർന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ മിക്ക ജില്ലകളിലും വ്യാപക നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ ഏകദേശം എല്ലാ നദികളും പുഴകളും കര കവിഞ്ഞ് ഒഴുകുകയാണ്.തുടർച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടർന്നാണ് കോട്ടയത്ത് ബസ്റൂട്ടുകൾ നിർത്തിവെച്ചത്. പൊൻകുന്നം, കോട്ടയം, ഈരാറ്റുപേട്ട റൂട്ടിലേക്കുള്ള ബസ് സർവീസുകളാണ് നിർത്തിവെച്ചത്. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി.
തീര ദേശത്തും വ്യാപക നാശനഷ്ടം
മഴ കനത്തതിന് പിന്നാലെ തീരദേശവും ആശങ്കയിലാണ് കടലിൽ പോകാൻ കഴിയാത്തതിന് പിന്നാലെ തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വണ്ടാനം തീരത്ത് ബാർജ് അടുപ്പിച്ചിട്ടുണ്ട്. കടൽ ക്ഷോഭത്തിൽ സംരക്ഷണ ഭിത്തി കെട്ടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭവും നടത്തുന്നുണ്ട്.
താറുമാറായി റെയിൽ ഗതാഗതം
ആലപ്പുഴ തുറവൂർ തീരദേശ റെയിൽ പാളത്തിൽ മരം വീണു. ചന്തിരൂരിന് സമീപമായിരുന്നു സംഭവം. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ഇതുവഴി ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. അധികൃതരെത്തി മരം മുറിച്ചുനീക്കിയാൽ മാത്രമേ ട്രെയിൻ ഗതാഗതം പൂർണനിലയിലാവൂ.
ഇതോടെ ആയിരക്കണക്കിന് ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. രാവിലെ ആലപ്പുഴയ്ക്ക് അടുത്ത് വെച്ച അന്ത്യോപാദ്യ എക്സ്പ്രസിന് മുകളിൽ മരം ഒടിഞ്ഞ് വീണു.എറണാകുളം വഴിയുള്ള ഒൻപത് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കോട്ടയം എറണാകുളം പാദയിൽ മരം മുറിഞ്ഞ് വീണതിന് പിന്നാലെ മൂന്ന് മണിക്കൂറോളം റെയിൽ ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. എറണാകുളം നിലമ്പൂർ പാസഞ്ചർ ഉൾപ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
ഗതാഗത കുരുക്ക് രൂക്ഷം.
മഴയിൽ പല സ്ഥങ്ങളിലും റോഡുകളും വെള്ളത്തിനടിയിലാണ്. ആലപ്പുഴ എംസി റോഡിൽ വെള്ളം കയറി. കോട്ടയത്ത് ബസ് റൂട്ടുകൾ നിർത്തിവെച്ചു. എംസി റോഡിലേക്കുള്ള സർവ്വീസ് ആണ് കെഎസ്ആർടിസി നിർത്തിവെച്ചത്. വൈറ്റിലയിൽ പരസ്യ ബോർഡ് റോഡിലേക്ക് വീണ് വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
പത്തനംതിട്ടയിൽ വീടുകൾ തകർന്നു. കനത്ത മഴയിൽ കേദേശം 20ൽപരം വീടുകളാണ് തകർന്നത്. ഇവിടെ താമസിച്ചിരുന്നവരെ മറ്റ് സ്ഥങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് കാല വർഷം ശക്തമായതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ.
മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിൽ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടുകൾ നിറഞ്ഞതിനാൽ ഷട്ടറുകൾ തുറക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകി. \
എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. പമ്പാനദി കരകവിഞ്ഞൊഴുകയാണ്. പുനലൂർ - മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. അരയാണലിമൺ ക്രോസ്വേ പൂർണമായും വെള്ളത്തിൽ മുങ്ങി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.
ആലപ്പുഴ - തുറവൂർ തീരദേശ റെയിൽ പാതയിൽ ചന്തിരൂരിൽ പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
കനത്തെ മഴയിൽ എറണാകുളം ജില്ല മുഴുവൻ വെള്ളക്കെട്ടിലായി. നഗരത്തിലെ മേനക, ഹൈക്കോടതി ജംഗ്ഷൻ, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, കോൺവെന്റ് ജംഗ്ഷൻ, സൗത്ത്, വൈറ്റില തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിന്റെ പിടിയിലാണ്. മെട്രോയുടെ പണികൾ നടക്കുന്ന എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി.
റോഡിൽ വെള്ളം പൊങ്ങിയത് സ്റ്റേഷനിലേക്കെത്തിയ വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവരെ ബാധിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റും വെള്ളത്തിൽ മുങ്ങി. കമ്മട്ടിപ്പാടം, ഉദയാകോളനി എന്നിവിടങ്ങിൽ വീടുകളിൽ വെള്ളം കയറി. തൃശൂർ ചാവക്കാട്ട് കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം മൂലം നൂറോളം വീടുകളിൽ വെള്ളം കയറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍