പൂട്ടുന്ന ബാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കാമെന്ന് മന്ത്രി കെ ബാബു; ചരിത്രപരമായ വിധി മദ്യവിമുക്ത കേരളത്തിന് സഹായകരമെന്ന് വി എം സുധീരൻ: വിവാദങ്ങൾക്കൊടുവിൽ മദ്യനയത്തിലെ വിധി യുഡിഎഫ് സർക്കാരിന് ആശ്വാസം പകർന്നതിങ്ങനെ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം ലഭിച്ചതോടെ അടുത്ത നടപടികൾ എന്തെന്നു കാതോർത്തിരിക്കുകയാണ് കേരളം. പൂട്ടുന്ന ബാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് ഇതിനകം എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു കഴിഞ്ഞു. മദ്യവിമുക്തമായ കേരളം എന്ന ആശയത്തെ സഹായിക്കുന്ന ചരിത്രപരമായ വിധിയാണ് ഇന്നുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. പലവിധ വിവാദങ്ങൾക്കിടയിൽ സർക്കാരിന് ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ ഹൈക്കോടതി വിധി.
സർക്കാർ പ്രഖ്യാപിച്ച മദ്യനയം ശരിയാണെന്നു വ്യക്തമാക്കുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയെന്നാണ് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞത്. കോടതിയുടെ വിധിയിൽ അഭിമാനമുണ്ട്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും കെ ബാബു പറഞ്ഞു.
ഇന്നു രാത്രി 10.30നു തന്നെ ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും. ഇതിനുള്ള നിർദ്ദേശം അധികൃതർക്ക് നൽകിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബാർ നടത്തിയിരുന്ന ഹോട്ടലുകൾക്ക് ബിയർ-വൈൻ പാർലറുകൾക്ക് അപേക്ഷിക്കാം. നിലവാരപരിശോധനക്ക് ശേഷം അർഹതയുള്ളവർക്ക് ലൈസൻസ് നൽകും.
ടൂറിസം മേഖലയിലെ പ്രശ്നങ്ങളും ബാർ തൊഴിലാളികളുടെ പുനരധിവാസ പ്രശ്നങ്ങളും പരിഗണിച്ചാണ് ബിയർ-വൈൻ പാർലറുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി മാദ്ധ്യമപ്രവർത്തരോടു പറഞ്ഞു.
ഹൈക്കോടതി വിധി ചരിത്രപരമാണെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. വ്യക്തിയെന്ന നിലയിൽ തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ദിവസമാണ് ഇന്നത്തേത്. മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് പറഞ്ഞ ഹൈക്കോടതിയുടെ വിധി ചരിത്രപരമാണ്. ടൂറിസത്തിന് കൊക്കെയ്ൻ വേണമെന്ന് ആവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ മദ്യം പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ട് പോവുമെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറെ നാൾ സർക്കാരിനെയും യുഡിഎഫിനെയും മന്ത്രിമാരെയുമൊക്കെ മുൾമുനയിൽ നിർത്തിയ വിഷയമാണ് മദ്യനയം. ബാറുകൾ പൂട്ടലും തുറക്കലും ത്രീ സ്റ്റാറും ഫോർ സ്റ്റാറും ഹെറിറ്റേജുമൊക്കെയായി സർക്കാരിനെ വെള്ളം കുടിപ്പിച്ചിരുന്നു ബാറും മദ്യനയവുമെല്ലാം. ഇത്തരത്തിൽ ബാർപ്രശ്നം യു.ഡി.എഫിനെ മുൾമുനയിൽ നിർത്തുന്ന സാഹചര്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. സാമ്പത്തിക വർഷാവസാനത്തിൽ പതിവ് രീതിയിൽ ലൈസൻസ് പുതുക്കി പോകേണ്ട കാര്യമാണ് വിവാദത്തിലേക്കു വഴിമാറിയത്.
കഴിഞ്ഞ മാർച്ചിലെ അവസാന മന്ത്രിസഭായോഗത്തിൽ ബാർ ലൈസൻസ് പ്രശ്നം വന്നപ്പോൾ കെ.എം. മാണി ലൈസൻസ് പുതുക്കുന്ന ഫയൽ താൻ കണ്ടിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടർന്ന് അന്ന് തീരുമാനമായില്ല. പിന്നീട് മാണി അനുമതി നൽകിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെയെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇതോടെ പ്രശ്നം മന്ത്രിസഭയ്ക്ക് പുറത്തെത്തി.
വിഷയത്തിൽ കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ ഇടപെട്ടു. നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ കഴിയില്ലെന്ന കടുത്ത നിലപാടാണ് അദ്ദേഹം എടുത്തത്. മത, സാമുദായിക നേതാക്കളും രംഗത്തെത്തി. സർക്കാർ പ്രതിരോധത്തിലായി. അപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ലൈസൻസ് പുതുക്കുന്നതിൽ നിയമതടസ്സവുമുണ്ടായി.
ഇതോടെ, ഇക്കാര്യത്തിൽ തീരുമാനം പിന്നീട് മതിയെന്ന് മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 418 ബാറുകൾ പൂട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടു. കടുത്ത നിലപാടിൽനിന്ന് സുധീരൻ പിന്നോട്ടു പോയതുമില്ല. പൂട്ടിയ ബാറുകളിൽ നിലവാരമുള്ളവ തുറക്കാമെന്ന നിലപാട് ആദ്യമെടുത്ത കെ.എം. മാണി പിന്നീട് നിലപാട് തിരുത്തുകയും ചെയ്തു. ബാറുകൾ തുറക്കേണ്ടെന്ന അഭിപ്രായത്തിലേക്ക് വന്നു.
യു. ഡി.എഫിലെ മറ്റ് കക്ഷികളും ബാറുകൾ തുറക്കേണ്ടെന്ന നിലപാട് എടുത്തതോടെ, ബാറുകൾ തുറക്കുന്നതിന്റെ പാപഭാരം താൻ മാത്രം ചുമക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പൂട്ടിയ 418 ബാറുകൾക്കൊപ്പം പ്രവർത്തിച്ചിരുന്ന 312 ബാറുകൾ കൂടി പൂട്ടാൻ തീരുമാനിച്ചു. ഇതോടെ ബാർ ഉടമകൾ കൂട്ടമായി സർക്കാരുമായി തെറ്റി. തുടർന്നാണ് പ്രശ്നം കോടതിയിലെത്തിയത്.
വാദങ്ങളും എതിർവാദങ്ങളുമുയർന്നു. തൊഴിൽ പ്രശ്നം, ടൂറിസം മുതലായ വിഷയങ്ങളിൽ ഇരുപക്ഷവും വിവിധ വാദമുഖങ്ങൾ ഉയർത്തി. ഏറ്റവുമൊടുവിലിതാ സർക്കാരിന്റെ മദ്യനയങ്ങൾക്ക് അംഗീകാരം നൽകി കോടതി വിധിയും പുറപ്പെടുവിച്ചു. ഇതോടെ വിവിധ വിവാദങ്ങളിൽ പുകയുകയായിരുന്ന സർക്കാരിന് അൽപ്പം ആശ്വാസം ലഭിച്ചിരിക്കുകയാണ്. പൂട്ടുന്ന ബാറുകൾക്ക് ബിയർ വൈൻ പാർലർ ലൈസൻസുകൾ നൽകുമെന്ന മന്ത്രി കെ ബാബുവിന്റെ പ്രസ്താവന, വിധി വന്ന ദിവസം തന്നെ പുറത്തുവന്നത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇതിനകം തിരികൊളുത്തിക്കഴിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍