എൽപി സ്കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ; യുപിയിൽ 35 വിദ്യാർത്ഥികളും; അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ കോടതി തീർപ്പു കൽപ്പിച്ചതോടെ അനേകം പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ആശങ്കമാറി; പുതിയ നിയമനത്തിന് സർക്കാർ കോടികൾ മുടക്കേണ്ടി വരും
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന് അനുസൃതമായി കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപക വിന്യാസം നടത്തണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ, ഇതുവരെ അത്തമൊരു കാര്യം നടന്നിട്ടില്ല. സർക്കാർ വഹിക്കേണ്ടി വരുന്ന അധിക ബാധ്യത തന്നെയാണ് ഇത്തരത്തിൽ അദ്ധ്യാപകന വിന്യാസം നടത്തുന്നതിൽ നിന്നും പിന്തിരിയാനുള്ള പ്രധാന കാരണം. എന്നാൽ, സർക്കാറിന്റെ ഈ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടിയേറ്റു. സ്കൂളുകളിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിനു വിരുദ്ധമായി സർക്കാർ കൊണ്ടുവന്ന അദ്ധ്യാപക പാക്കേജ് വ്യവസ്ഥ സിംഗിൾ ജഡ്ജി റദ്ദാക്കിയതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതോടെ എൽപി സ്കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനെന്ന അനുപാതത്തിൽ സർക്കാറിന് നിയമനം നടത്തേണ്ടി വരും.
സ്കൂളുകളിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1:45 ആയി പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. സർക്കാരിന്റെയുൾപ്പെടെ ഒരുകൂട്ടം അപ്പീലുകൾ തള്ളിയാണു ജസ്റ്റിസ് ആന്റണി !ഡൊമിനിക്, ജസ്റ്റിസ് ഡി.ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ ജോലി പോകുമെന്ന് ആശങ്കപ്പെട്ടിരുന്ന അനേകം പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ആശങ്കയ്ക്ക് പരിഹാരമായി.
അദ്ധ്യാപക നിയമനം, അംഗീകാരം, തസ്തിക നിർണയം തുടങ്ങിയ കാര്യങ്ങളിൽ 45 വിദ്യാർത്ഥിക്ക് ഒരധ്യാപകൻ എന്ന അനുപാതം നിലനിൽക്കില്ലെന്നു സിംഗിൾ ജഡ്ജി 2015 ഡിസംബർ 17ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമപ്രകാരം അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം എൽപി വിഭാഗത്തിൽ 1:30, യുപിയിൽ 1:35 ആണെന്നിരിക്കേ 1:45 എന്നതു നിയമപരമല്ലെന്നും സിംഗിൾ ജഡ്ജി വ്യക്തമാക്കി. കുട്ടികളുടെ എണ്ണമെടുക്കുന്നത് ക്ലാസ് / ഡിവിഷൻ അടിസ്ഥാനത്തിലാകണമെന്നും ഒൻപത്, 10 ക്ലാസുകളിൽ സർക്കാരിനു വേണമെങ്കിൽ 1:45 അനുപാതം നിലനിർത്താമെന്നുമായിരുന്നു വിധി. സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെയുള്ള അപ്പീലുകളിൽ ഈ വിഷയം മാത്രമാണു തർക്കവിഷയമായത്.
അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന മാനേജ്മെന്റുകളുടെ വാദത്തെ എതിർത്ത്, സ്കൂൾ എന്നത് ഒറ്റ യൂണിറ്റായി കണക്കാക്കി വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസൃതമായി അദ്ധ്യാപകരെ നിർണയിക്കണമെന്നു സർക്കാർ വാദിച്ചു. എന്നാൽ, വിദ്യാഭ്യാസാവകാശ നിയമം പരിശോധിച്ചാൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പാലിക്കണമെന്നു വ്യക്തമാണെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം സ്കൂൾ അടിസ്ഥാനത്തിലാക്കുന്നതിൽ വലിയ അപകടമുണ്ട്.
സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ആകെ കുട്ടികളുടെ എണ്ണം 61 മുതൽ 90 വരെയാണെങ്കിൽ മൂന്ന് അദ്ധ്യാപകരെ വച്ച് സ്കൂൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. അങ്ങനെ വരുന്നതു വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കു നിരക്കുന്നതല്ല. മാത്രമല്ല, അത്തരം സാഹചര്യത്തിൽ മിനിമം പ്രവൃത്തിദിനങ്ങൾ/ പഠന മണിക്കൂറുകൾ ഉറപ്പാക്കാൻ തടസ്സമാകും. നിയമത്തിൽ നിഷ്കർഷിക്കുന്ന നിലവാരവും വ്യവസ്ഥകളും തൃപ്തികരമായി പാലിക്കാത്ത സ്കൂളുകൾക്ക് അംഗീകാരം നൽകരുതെന്നു നിയമത്തിൽ പറയുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നു മൂന്നു വർഷത്തിനകം അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം അധികൃതർ ഉറപ്പാക്കണമെന്ന വ്യവസ്ഥയും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കോടതി വിധിയോടെ കുട്ടികളുടെ എണ്ണം വർധിച്ച സ്കൂളുകളിൽ പുതിയ അദ്ധ്യാപക തസ്തികകൾ അനുവദിക്കേണ്ടിവരും. കഴിഞ്ഞ വർഷം പുനർവിന്യസിക്കപ്പെട്ട നാലായിരത്തോളം അദ്ധ്യാപകർക്ക് വീണ്ടും സ്വന്തം സ്കൂളുകളിലേക്കു മടങ്ങാനും കോടതിവിധി വഴിയൊരുക്കും. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:45 ആയി നിശ്ചയിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയതോടെ പുതിയ അനുപാതത്തിലുള്ള തസ്തികനിർണയത്തിന് സർക്കാർ ഉത്തരവിറക്കേണ്ടിവരും.
കേരള വിദ്യാഭ്യാസനിയമമല്ല, കേന്ദ്ര വിദ്യാഭ്യാസനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന ഹൈക്കോടതി വിധി തുടർന്നുള്ള നിയമപോരാട്ടങ്ങളിലും നിർണായകമാകും. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ പാലിക്കണമെന്ന കോടതി നിർദ്ദേശവും അദ്ധ്യാപകർക്ക് പ്രയോജനപ്പെടും. മാനേജ്മെന്റുകളും ഈ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതേസമയം, പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരുന്നത് സർക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍