Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷ്വറി കാറുകളിൽ സ്ത്രീകളെ എത്തിച്ചു അവസരം ഒരുക്കി നൽകും; പൊലീസ് പിടിച്ചാൽ കണ്ണീർക്കഥ പറയും; കണ്ണൂരിൽ ഹൈടെക്ക് പെൺവാണിഭ സംഘങ്ങളുടെ വിലസൽ 'സഞ്ചരിക്കുന്ന മണിയറകൾ' വഴി

ലക്ഷ്വറി കാറുകളിൽ സ്ത്രീകളെ എത്തിച്ചു അവസരം ഒരുക്കി നൽകും; പൊലീസ് പിടിച്ചാൽ കണ്ണീർക്കഥ പറയും; കണ്ണൂരിൽ ഹൈടെക്ക് പെൺവാണിഭ സംഘങ്ങളുടെ വിലസൽ 'സഞ്ചരിക്കുന്ന മണിയറകൾ' വഴി

കണ്ണൂർ: കേരളത്തിലെ എല്ലാ നഗരങ്ങളിലും പെൺവാണിഭ സംഘങ്ങൾ വിലസുന്നുണ്ടെന്ന് പറഞ്ഞാൽ അതിൽ വലിയ അത്ഭുതമൊന്നുമില്ല. മെട്രോ നഗരം ആയതോടെ കൊച്ചിയിൽ പെൺവാണിഭ സംഘങ്ങൾ ഹൈടെക്ക് ആയാണ് പ്രവർത്തിക്കുന്നത്. വടക്കൻ മലബാറിൽ കോഴിക്കോട്ടും കണ്ണൂരും ഇത്തരം സംഘങ്ങൾ യഥേഷ്ടം വിലസുന്നുണ്ട്. ഇങ്ങനെയൊരു സംഘമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ അറസ്റ്റിലായത്. സഞ്ചരിക്കുന്ന മണിയറ തീർത്തായിരുന്നു ഇവരുടെ വിലസൽ.

മൂന്ന് സ്ത്രീകളും നടത്തിപ്പുകാരനും ഉൾപ്പെടുന്ന നാലംഗ പെൺവാണിഭ സംഘത്തെ പള്ളിക്കുന്നിലെ വാടക വീട്ടിൽ നിന്ന് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളിക്കുന്ന് സ്വദേശി സുനിലാണ് (48) നടത്തിപ്പുകാരൻ. സുനിലിനോടൊപ്പം റഹിയാനത്ത് (38), രാഖി (23), ഉഷ (34) എന്നിവരും പിടിയിലായി. സുനിലിന്റെ പേരിലുള്ള കാറും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പെൺവാണിഭ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ആഡംബര കാറുകളിൽ സ്ത്രീകളെ എത്തിച്ച് നല്കി അവസരം ഒരുക്കുന്ന സംഘമാണ് അറസ്റ്റിലായത്.

പൊലീസ് പിടിയിലായ യുവതികൾക്ക് പറയാനുണ്ടായിരുന്നതാകട്ടെ ഞെട്ടിപ്പിക്കുന്ന കഥകളും. ഭർത്താവിന്റെ നിർബന്ധം കാരണം പെൺവാണിഭ സംഘത്തിലേക്ക് എത്തിയ സാഹചര്യം ഒരു യുവതി വിവരിച്ചപ്പോൾ അവരുടെ ദയനീയ കഥ കേട്ട പൊലീസുകാരുടെ മനസ്സും പൊള്ളി. ഭർത്താവിന്റെ സമ്മർദ്ദം കാരണമാണ് അനാശാസ്യ പ്രവർത്തനത്തിലേക്കുള്ള വഴി തിരഞ്ഞെടുത്തതെന്ന് കണ്ണീരൊഴുക്കിയാണ് യുവതി പൊലീസിനോട് വിവരിച്ചത്. ജോലിക്ക് പോകാത്ത ഭർത്താവിന് മദ്യപിക്കാൻ പണം വേണം. പണം നൽകാനായില്ലെങ്കിൽ കടുത്ത മർദ്ദനമായിരിക്കും.

ഭർത്താവ് തന്നെ മുൻകയ്യെടുത്താണ് സുനിലിന്റെ പെൺവാണിഭ സംഘത്തിൽ തന്നെ കണ്ണിയാക്കിയതെന്ന് പറയുമ്പോൾ യുവതിയുടെ കണ്ണുകളിൽ ദയനീയത. പിടിയിലായ മൂന്ന് സ്ത്രീകളും വിവാഹിതരായിരുന്നു. ഇതിൽ ഒരാളുടെ ഭർത്താവ് ഗൾഫിലാണെന്ന് പറയുമ്പോൾ ചില കുടുംബങ്ങളിലെ കുത്തഴിഞ്ഞ ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചയാണ് കാണാനാവുന്നത്. താൻ പെൺവാണിഭ സംഘത്തിലെ കണ്ണിയാണെന്ന് ഭർത്താവ് അറിഞ്ഞാലുണ്ടാകുന്ന പുകിലോർത്ത് പിടിയിലായ യുവതികളിൽ ഒരാളുടെ മുഖത്തു നിഴലിച്ചത് നിശബ്ദമായ ഭീതിയായിരുന്നു. പിടിയിലായ മറ്റൊരാൾ പ്രായപൂർത്തിയാകും മുമ്പേ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയതാണ്. അതുകൊണ്ടുതന്നെ പൊലീസ് ഏമാന്മാർക്കുമുന്നിൽ യാതൊരു പരിഭ്രമവും അവർക്കുണ്ടായില്ല. ജീവിതത്തിലെ പതിവു രംഗങ്ങൾ മാത്രമായേ അറസ്റ്റിനെയും ജാമ്യത്തെയും അവർ കണ്ടുള്ളൂ.

പിടിയിലായ മറ്റു രണ്ടുപേരെയും ആശ്വസിപ്പിച്ചുകൊണ്ടിരുന്ന ഇവർ ജാമ്യം ലഭിക്കേണ്ട കാര്യങ്ങൾക്കായി ഫോണിൽ ആരെയൊക്കെയോ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പെൺവാണിഭം ജീവിതമാർഗമാക്കിയ പള്ളിക്കുന്ന് സ്വദേശി സുനിൽ, പള്ളിക്കുന്ന് ഹൗസിങ് കോളനിയിൽ വീട് വാടകയ്‌ക്കെടുത്തത് ആറു മാസം മുമ്പായിരുന്നു. നേരത്തെ ഓട്ടോഡ്രൈവറായിരുന്ന സുനിൽ ഇപ്പോൾ ജോലി ഉപേക്ഷിച്ച് ഒരു കാർ സ്വന്തമാക്കിയിട്ടുണ്ട്. ഈ കാറും പെൺവാണിഭ സംഘത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പെൺവാണിഭ സംഘത്തിനായി ഒരുക്കിയ വീട്ടിൽ തന്നെയാണ് സുനിലിന്റെ ഭാര്യയും കുട്ടിയുംകഴിയുന്നത്. തൊട്ടടുത്ത വീടുകളിലുള്ളവർക്ക് വലിയ സംശയമില്ലാതെ ഇത്രയും കാലം പെൺവാണിഭം തുടരാനായത് സ്വന്തം കുടുംബമായി അവിടെ കഴിഞ്ഞതുകൊണ്ടാണ്. സർക്കസുകാരെ പോലെയാണ് ഈ സംഘത്തിന്റെ യാത്ര. ഒരിടത്തും സ്ഥിരമായി താമസിക്കില്ല.

നേരത്തെ പറശ്ശിനിക്കടവ് മേഖലയിൽ വാടക വീടെടുത്ത് പെൺവാണിഭം നടത്തി. പരിസരവാസികളിൽ സംശയമുയർന്നതോടെയാണ് പള്ളിക്കുന്നിലേക്ക് താവളം മാറ്റിയത്. പെൺവാണിഭ സംഘങ്ങൾക്ക് കണ്ണൂരിൽ ഇപ്പോൾ പൂക്കാലമാണെന്നു പറയാം. സീരിയൽ നടികൾ മുതൽ സ്‌കൂൾകോളേജ് വിദ്യാർത്ഥിനികൾ വരെ ഇതിൽ കണ്ണികളായി മാറിയിരിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ വരെ ഈ മാഫിയ സംഘത്തിൽ കണ്ണികളായുണ്ട്. മക്കളെവച്ച് പെൺവാണിഭം നടത്തിയ മാതാപിതാക്കളുള്ള നാടാണിത്. കഴിഞ്ഞവർഷം മകളെ പീഡനത്തിന് വിധേയമാക്കിയതിന്റെ പേരിൽ മാതാപിതാക്കളും അവരുടെ രണ്ട് ബന്ധുക്കളുമാണ് അറസ്റ്റിലായത്. 16 വയസു മുതൽ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കണ്ണൂർ പയ്യാമ്പലത്ത് ഇമെയിലിലൂടെയുള്ള ഹൈടെക് പെൺവാണിഭമാണ് നടക്കുന്നത്. റിസോർട്ട് കേന്ദ്രീകരിച്ചും ഫ്‌ളാറ്റുകളിലുമായി നടക്കുന്ന പെൺവാണിഭ സംഘം പഞ്ചനക്ഷത്ര സൗകര്യങ്ങളോട് സമാനമായ സൗകര്യങ്ങളോടെയാണ് മുന്നോട്ടു പോകുന്നത്.

ഒരു സീരിയൽ നടിയുടെയും തളിപ്പറമ്പ് സ്വദേശിനിയായ ഒരു സ്ത്രീയുടെയും നേതൃത്വത്തിൽ നടക്കുന്ന പെൺവാണിഭ സംഘത്തിൽ കർണാടക തമിഴ്‌നാട് സ്വദേശിനികൾ വരെയുണ്ടെന്നാണ് പറയപ്പെടുന്നത്. വാണിഭത്തിന് എത്തുന്നവരുടെ വീഡിയോ രഹസ്യമായി സംഘം ഷൂട്ട് ചെയ്യാറുണ്ടത്രെ. ഇതുവച്ച് ഭീഷണിപ്പെടുത്തിയും പലരിൽ നിന്നും ഈ സംഘം പണം കവർന്നതായും വിവരമുണ്ട്. ഇവിടെ രഹസ്യമായി എത്തുന്നവരിൽ രാഷ്ട്രീയക്കാരും ബിസിനസുകാരും പൊലീസ് ഉന്നതർ വരെയുണ്ടെന്നും ശ്രുതിയുണ്ട്. പൊലീസ് നടപടി ഉണ്ടാകുമ്പോൾ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയ ചരിത്രവും പെൺവാണിഭ സംഘത്തിനുണ്ട്.

കോളേജ് വിദ്യാർത്ഥിനികളെ റിസോർട്ടിലെത്തിച്ച് ഉന്നതർക്കു കാഴ്ചവയ്ക്കുന്നവരിൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുമുണ്ട്. സീരിയൽ നടിമാരെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ പ്രത്യേക ഇടനിലക്കാർ വരെയുണ്ടെന്നും പറയുന്നു. സീരിയലിൽ മുഖം കാണിക്കാനായാൽ റേറ്റ് മൂന്നോ നാലോ ഇരട്ടിയായി മാറുമെന്നതാണ് പ്രത്യേകത. അതുകൊണ്ട് ചെറിയ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൗകര്യം നൽകുന്ന ഇടനിലക്കാരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂരിൽ രണ്ട് സീരിയൽ നടികളുടെ പേരിൽ തന്നെ ഒന്നിൽ കൂടുതൽ പെൺവാണിഭ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ജില്ലയിലെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശിനികൾ ഉൾപ്പെടെ പത്തോളം സ്ത്രീകൾ ഇതിൽ കണ്ണികളാണ്.

ലക്ഷ്വറി കാറുകളിൽ സഞ്ചരിക്കുന്ന മണിയറ തീർക്കുന്നവരുമുണ്ട്. ഫ്‌ലാറ്റിലോ റിസോർട്ടിലോ പോകാൻ താൽപ്പര്യമില്ലാത്തവരാണ് സുന്ദരിമാരുമായി ഉലകം ചുറ്റുന്നത്. കാറോടിച്ച് , വിജനമായ സ്ഥലങ്ങളിൽ കാർ നിർത്തി കാമകേളികളിൽ ഏർപ്പെടുന്ന ബിസിനസുകാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വാണിഭക്കാരുടെ കൈവശം പത്രാസുള്ള കാറില്ലെങ്കിൽ ആവശ്യക്കാർ തന്നെ അവ സംഘടിപ്പിക്കും. നഗരത്തിൽ അരഡസൻ ഫ്‌ളാറ്റുകളിലെങ്കിലും പതിവായി പെൺവാണിഭം നടക്കുന്നുണ്ടെന്നാണ് പൊലീസ് കേന്ദ്രങ്ങൾക്ക് ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP