എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ച തൃശൂർ ഐജി ടി ജെ ജോസ് പിടിയിൽ; ഗൈഡിന്റെ പേപ്പറുകളും തുണ്ടു കടലാസുകൾ വച്ചു പകർത്തിയെഴുതിയ ജോസിനെ ഹാളിൽ നിന്ന് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേടെന്ന് ചെന്നിത്തല; നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഐജിക്ക് നിർദ്ദേശം
കൊച്ചി: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ഐജി പിടിയിലായി. തൃശൂർ റേഞ്ച് ഐജി ടി ജെ ജോസിനെയാണ് എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ഇൻവിജിലേറ്റർ പിടികൂടിയത്. ഇതേത്തുടർന്ന് ഐജിയെ പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിട്ടു. പരീക്ഷയ്ക്കു തുണ്ടു കടലാസും ഗൈഡും വച്ച് പകർത്തിയെഴുതിയതിനാണ് ജോസിനെ പിടികൂടിയത്. കളമശേരി സെന്റ് പോൾസ് കോളേജിലായിരുന്നു സംഭവം. ഗൈഡിന്റെ പേപ്പറുകൾ കൊണ്ടാണ് ഇയാൾ പകർത്തിയെഴുതിയത്. ഐജിയെ കോപ്പിയടിക്ക് പിടികൂടിയ സംഭവം സർവകലാശാലയ്ക്കു റിപ്പോർട്ടു ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സർവ്വകലാശാലക്ക് റിപ്പോർട്ട് ചെയ്യുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
അതേസമയം കോപ്പിയടി സംഭവം ഐജി ടി ജെ ജോസ് നിഷേധിച്ചു. പരീക്ഷ മുഴുവൻ എഴുതി. തന്റെ കയ്യിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. മുഴുവൻ സമയവും ഹാളിലിരുന്നില്ല എന്നത് ശരിയാണെന്ന് ഐജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ടി ജെ ജോസ് പരീക്ഷ എഴുതുന്നുണ്ടായിരുന്നു. ഇന്ന് പരീക്ഷ എഴുതിയ ടി ജെ ജോസിനെ ഏകദേശം ഒന്നേകാൽ മണിക്കൂറിനുശേഷമാണ് കോപ്പിയടിച്ചതിന് പിടികൂടിയത്. ടിജെ ജോസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതോടെയാണ് ഇൻവിജിലേറ്റർ ഇദ്ദേഹത്തേ പരിശോധിച്ചത്. പരിശോധനയിൽ ഗൈഡിലെ തുണ്ടുകടലാസ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഐജിയെ ഇറക്കിവിട്ടത്.
അതേസമയം കോപ്പിയടിക്കു പിടികൂടിയത് ഐജിയെയാണെന്ന് ഇൻവിജിലേറ്റർക്ക് അറിയില്ലായിരുന്നു. ഇതു തിരിച്ചറിഞ്ഞതോടെ സംഭവം ഒതുക്കിത്തീർക്കാൻ അധികൃതർ ശ്രമിച്ചു. ഇതിനുശേഷം ഇദ്ദേഹം ഇന്ന് പരീക്ഷയ്ക്കു ഹാജരായില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതർ സർവ്വകലാശാലയ്ക്കു റിപ്പോർട്ട് ചെയ്യാൻ തയ്യാറാകുന്നത്.
സംഭവത്തിനുശേഷം ഒരുമണിക്കൂറോളം ഐജിയുമായി ബന്ധപ്പെടാൻ ഉന്നതപൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരും ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നില്ല. പിന്നീട് ഫോണെടുത്ത ഐജി സംഭവം നിഷേധിച്ചു. ആദ്യം സംഭവം സ്ഥിരീകരിച്ച കോളേജ് അധികൃതർ പിന്നീട് മലക്കംമറിയുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ മാദ്ധ്യമപ്രവർത്തകരും സ്പെഷ്യൽ ബ്രാഞ്ചുകാരും കോളേജിലെത്തി. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കോപ്പിയടിച്ചത് കേരളാ പൊലീസിന് മുഴുവൻ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
ഐ ജി ടിജെ. ജോസിനെ പിടികൂടിയത് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഒരു തരത്തിലുള്ള സൗജന്യവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടി വിവാദത്തെ തുടർന്ന് ഐജി ടി.ജെ.ജോസിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയ്ക്കു തുണ്ടു കടലാസ് ഉപയോഗിച്ചു കോപ്പിയടിച്ചെന്ന ഐജി ടി.ജെ.ജോസിനെതിരായ ആരോപണം ഉത്തരമേഖല എഡിജിപി എൻ.ശങ്കർ റെഡ്ഡി അന്വേഷിക്കും. സംഭവത്തെക്കുറിച്ചു അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഡിജപി കെ.എസ്.ബാലസുബ്രഹ്മണ്യൻ എഡിജിപിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു. പരീക്ഷ എഴുതാനായി ഐജി അവധിയിലാണെന്നും കോപ്പിയടിച്ച കാര്യം എംജി സർകവകലാശാല അധികൃതർ ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. ജോസിനെ ഡീബാർ ചെയ്യാൻ യൂണിവേഴ്സിറ്റി അധികൃതരും ശുപാർശ ചെയ്തിട്ടുണ്ട്.
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ് എഡിജിപിയായിരിക്കെ സെൻകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല.
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായർ മന്ത്രി മാരേയും കോൺഗ്രസ് നേതാക്കളെയും വിളിച്ച ഫോൺ കാളുകളുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ എസ് സി ആർ ബി ഐ ജി ടി ജെ ജോസ് കുറ്റക്കാരനാണെന്നാണ് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. ടി ജെ ജോസ് വഴിയാണ് തലശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിജു ജോൺ ലൂക്കോസ് വിവരങ്ങൾ സ്വകാര്യ ചാനലിന് നൽകിയതെന്നായിരുന്നു സെൻകുമാറിന്റെ കണ്ടെത്തൽ. രേഖകൾ ചോർത്തിയതിന് പുറമെ ആഭ്യന്തര വകുപ്പിനെ അപകീർത്തിപ്പെടുത്താൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിലുണ്ട്. ഫോൺ ചോർത്തൽ സംഭവവുമായി ഐ ജി ജോസ് നൽകിയ വിശദീകരണം പൂർണമായും കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്. ഫോൺ വിളികളുടെ മുഴുവൻ വിവരങ്ങളും എടുത്തിട്ടുള്ളത് ജോസ് മാത്രമാണ്.
ജോസിനെ കൂടാതെ 13 ഉദ്യോഗസ്ഥരും ഫോൺ വിളി വിവരങ്ങൾ ശേഖരിച്ചെങ്കിലും അവരിൽ നിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ പൂർണ വിവരങ്ങൾ ശേഖരിച്ചതും ചില കേന്ദ്രങ്ങൾക്ക് ചോർത്തിയതും ഐജി യാണെന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. സൈബർ സെൽ പൊലീസ് സ്റ്റേഷനിൽ ജൂൺ 26 ന് രജിസ്റ്റർ ചെയ്ത കേസിന്റെ ആവശ്യത്തിനാണ്. ഫോൺ കോൾ സംബന്ധിച്ച സി ഡി ആറുകൾ ശേഖരിച്ചത്. സി ഡി പ്രസക്തമല്ലാത്തതിനാൽ അവ നശിപ്പിച്ചു കളഞ്ഞു വെന്നാണ് ഐജി വിശദീകരിച്ചത്. ഇതും വിശ്വസിക്കാൻ കഴിയില്ല. കേസിന്റെ ആവശ്യത്തിലേക്ക് എടുക്കുന്ന രേഖകൾ ആ കേസ് അവസാനിക്കുന്നത് വരെ സൂക്ഷിക്കണമെന്നാണ് നിയമം. രേഖ നശിപ്പിച്ചുവെന്ന് ഐജി പറയുന്നുവെങ്കിൽ ഈ നിയമത്തിനോടുള്ള അവഹേളനമെന്നും സെൻകുമാർ പറഞ്ഞിരുന്നു.
ഈ റിപ്പോർട്ടിൽ ജോസിനെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നായിരുന്നു സൂചന. പിന്നീട്. തൃശൂരിൽ നിസാം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായപ്പോൾ ജോസിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ചിലരുടെ ഇടപെടലാണ് ഇത്തരമൊരു സ്ഥലം മാറ്റത്തിന് കാരണമെന്നും വിമർശനമെത്തി. തിരുവനന്തപുരത്ത് കമ്മീഷണറായും ടിജെ ജോസ് ജോലിയെടുത്തിരുന്നു. ആ സമയത്ത് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയായും ജോസ് എത്തി. ഐജിയായി സ്ഥാനക്കയറ്റം കിട്ടയപ്പോഴാണ് ഡിഐജി റാങ്കിലുള്ള തിരുവനന്തപുരം കമ്മീഷണർ സ്ഥാനം ജോസ് ഒഴിഞ്ഞത്.
ഐ ജി കോപ്പിയടിച്ചെന്ന് എം ജി സർവകലാശാലാ വൈസ് ചാൻസലർ
എറണാകുളം സെന്റ് പോൾസ് കോളജിൽ എൽഎൽഎം പരീക്ഷയെഴുതിയ (കോൺസ്റിറ്റിയൂഷൻ ലോ) ടി.ജെ. ജോസ് (രജിസ്റ്റർ നമ്പർ 18181110152) പരീക്ഷാ ക്രമക്കേട് കാണിച്ചതായി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ അറിയിച്ചു. പരീക്ഷാ കൺട്രോളർ തോമസ് ജോൺ മാമ്പറയുമായി ഈ വിഷയം ചർച്ച ചെയ്ത ശേഷം ക്രമക്കേടിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ഡപ്യൂട്ടി രജിസ്റ്റ്രാർ എ.സി.ബാബുവിനെ ചുമതലപ്പെടുത്തി. നാളെ മുതൽ ടക്കുന്ന പരീക്ഷ എഴുതുവാൻ ജോസിനെ അുവദിക്കേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ഹാളുകളിൽ ഒരു മാസത്തിുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം ഉറപ്പാക്കുമെന്നും വൈസ് ചാനസലർ അറിയിച്ചു.
ഐജിയെ സസ്പെന്റ് ചെയ്യണമെന്ന് കോടിയേരി
എൽഎൽഎം പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനു പിടിയിലായ തൃശൂർ റേഞ്ച് ഐജി ടി.ജെ.ജോസിനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ മുഖമാണ് ഐജിയിലുടെ ലോകം കാണുന്നത്. പൊലീസ് മേധാവികൾ തന്നെ കോപ്പിയടിക്കാൻ തുടങ്ങിയാൽ കേരളത്തിലെ പരീക്ഷകളുടെ ഭാവി എന്തായിരിക്കുമെന്നും കോടിയേരി ചോദിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍