Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് കായൽ ഭൂമിയിൽ തന്നെ; ജയസൂര്യയുടെ കൈയേറ്റം കൊച്ചി കോർപ്പറേഷനും ബോധ്യപ്പെട്ടു; ഇനിയെല്ലാം മൂവാറ്റുപുഴ വിജിലൻസ് കോടതി തീരുമാനിക്കും

ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചത് കായൽ ഭൂമിയിൽ തന്നെ; ജയസൂര്യയുടെ കൈയേറ്റം കൊച്ചി കോർപ്പറേഷനും ബോധ്യപ്പെട്ടു; ഇനിയെല്ലാം മൂവാറ്റുപുഴ വിജിലൻസ് കോടതി തീരുമാനിക്കും

കൊച്ചി : നടൻ ജയസൂര്യ ബോട്ട്‌ജെട്ടിയും ചുറ്റുമതിലും നിർമ്മിക്കാനായി കായൽ പുറമ്പോക്ക് കയ്യേറിയതായി കണ്ടെത്തൽ. ജയസൂര്യയുടെ കായൽ കൈയേറിയതായി സ്ഥിരീകരിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഫയലിൽ സ്വീകരിച്ച കോടതി കേസ് ഈ മാസം 22ലേക്ക് മാറ്റി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാകും ഇനി കേസ് പരിഗണിക്കുക.

ചിലവന്നൂർ കായൽ പരിസരത്തെ ജയസൂര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് ചിട്ടപ്പെടുത്തിയതിലൂടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജയസൂര്യയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് നടപടി. കൈയേറ്റം പൊളിച്ചുനീക്കാൻ ജയസൂര്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കോടതി ഇടപെടൽ വന്നതോടെ റവന്യൂ വകുപ്പ് ഭൂമി അളക്കൽ നടപടി തുടങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ജനുവരി ആറിന് ഉള്ളിൽ ഹാജരാക്കാൻ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് തൃശ്ശൂർ വിജിലൻസ് ജഡ്ജി എസ്.എസ് വാസൻ നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഭൂമിയളക്കൽ നടപടികൾ തുടങ്ങിയത്. കായൽ കയ്യേറ്റം നടന്നിട്ടുണ്ടെന്ന കോർപറേഷൻ ബിൽഡിങ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തിനുള്ളിൽ നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റണമെന്ന് 2014 ഫ്രെബുവരി 28 ന് കോർപറേഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്.

കൊച്ചുകടവന്ത്ര ഭാഗത്ത് ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വീടും നിർമ്മിച്ചത് ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചെന്നുമായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി. മൂന്ന് സെന്റ് 700 സ്‌ക്വയർ ലിങ്ക്‌സ് കായൽ കൈയേറിയതായി കണയന്നൂർ താലൂക്ക് സർവെയറുടെ പരിശോധനയിൽ കണ്ടത്തെി. നേരത്തെ കൊച്ചി കോർപറേഷന് ഗിരീഷ്ബാബു പരാതി നൽകിയതിനത്തെുടർന്ന് ബിൽഡിങ് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ച് കൈയറ്റം നടന്നതായി നഗരസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു. 14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റാൻ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല.

തുടർന്നാണ് കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസി.എക്‌സി. എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി.എക്‌സി.എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ എതിർകക്ഷികളാക്കി വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP