മോദിയുടെ പ്രഖ്യാപനം വന്നദിവസം രാത്രി പല ജൂവലറികളും കള്ളപ്പണം വാങ്ങി പാതിരാകഴിഞ്ഞും സ്വർണം വിറ്റു; കൊച്ചിയിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നത് 15 ജൂവലറികൾ; ഇടപാടുകാരുടെ വിവരം ശേഖരിക്കാൻ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു; മൂന്നുകിലോ വിറ്റിരുന്ന ചിലർ അന്ന് വിറ്റത് 30 കിലോ വരെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നോട്ടുകൾ അസാധുവാക്കിയ ദിവസം രാത്രി ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം നൽകി സ്വർണം വാങ്ങൽ നടന്നുവെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജൂവലറികൾക്കും കറൻസി നിരോധനം വന്ന ദിവസത്തെയുൾപ്പെടെയുള്ള കുറച്ചു ദിവസത്തെ വിൽപനയുടെ വിവരം നൽകാനാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. നിരോധത്തിന് മുമ്പും പിൻപുമുള്ള നാലുദിവസങ്ങളിലെ ഇടപാടുകളുടെ വിവരങ്ങൾ നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ജൂവലറികളിലെ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൊച്ചിയിലെ ഒരു ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തതായാണ് സൂചന.
രാജ്യത്തെ ജൂവലറികളിൽ കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നെന്ന പരാതിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ജൂവലറികളിൽ കസ്റ്റംസ് വിഭാഗം പരിശോധന തുടങ്ങിക്കഴിഞ്ഞു. മോദിയുടെ പ്രഖ്യാപനം വന്ന നവംബർ എട്ടിന് രാത്രി പന്ത്രണ്ടുമണിവരെ പല ജൂവലറികളിലും വിൽനപ നടന്നുവെന്നും ഇതെല്ലാം നിരോധിച്ച കറൻസി ഉപയോഗിച്ചാണ് നടന്നതെന്നും നേരത്തേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കൊച്ചി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിൽ കച്ചവടം നടന്നതായാണ് വിവരം. തലേന്നത്തെ കണക്കിൽപ്പെടുത്തി ചിലയിടങ്ങളിൽ പഴയ കറൻസി വാങ്ങി നവംബർ ഒമ്പതിനും വിൽപന നടക്കുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന വിവരവും പരിശോധിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കൊച്ചിയിലെ 15 ജൂവലറികളിലാണ് കസ്റ്റംസ് അധികൃതർ റെയ്ഡ് നടത്തിയതെന്നാണ് വിവരം. നോട്ട് നിരോധിച്ച നവംബർ എട്ടിന് രാത്രിമുതലുള്ള സിസിടിവി ദൃശ്യങ്ങളും വിൽപ്പന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. വലിയ ശൃംഖലയുള്ള ഒരു ജൂവലറി ഗ്രൂപ്പിന്റെ കടയിൽനിന്നും ഒരാൾ അഞ്ച് കോടിയുടെയും മറ്റൊരാൾ അന്ന് രാത്രി ഒരുകോടി രൂപയ്ക്കും സ്വർണം വാങ്ങിയെന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. ഒമ്പതാംതീയതി പുലർച്ചെവരെ കുറച്ചു സെയിൽസ്മാന്മാരെ മാത്രംവച്ച് കച്ചവടം നടത്തിയെന്നും പറയുന്നു.
ഗ്രാമിന് 2860 രൂപയായിരുന്നു അന്നത്തെ നിരക്കെങ്കിലും കള്ളപ്പണം വെളുപ്പിച്ച് നൽകുന്നതിന്റെ പ്രത്യുപകാരമായി ഗ്രാമിന് അയ്യായിരം രൂപവരെ ഉയർത്തിയാണ് നൽകിയത്. അരലക്ഷത്തിന്റെ കറൻസിക്ക് പത്തു ഗ്രാം സ്വർണം എന്ന ഒറ്റവിലയ്ക്കായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നടന്നത്. എൻഫോഴ്സ്മെന്റും ഇത്തരത്തിൽ നടന്ന കച്ചവടത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരുന്നതിനിടെയാണ് കസ്റ്റംസ് ജൂവലറികൾക്ക് കുറച്ചു ദിവസങ്ങളിലെ കച്ചവടത്തിന്റെ കണക്കുനൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
നിരോധന പ്രഖ്യാപനം വന്ന ദിവസങ്ങളിൽ മാത്രം കൂടിയ വിൽപന കാണിക്കുന്ന ജൂവലറികളുടെ ഇടപാടുകൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കും. അനധികൃത ഇടപാട് വ്യക്തമായാൽ കടുത്ത നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ ദിവസങ്ങളിൽ രണ്ടുമുതൽ നാലുകിലോ വരെ വിൽപന നടത്തിയിരുന്ന ജൂവലറികളിൽ ആ ദിവസങ്ങളിൽ എത്ര കിലോയുടെ കച്ചവടം നടന്നുവെന്ന് വ്യക്തമായാൽ തന്നെ കള്ളത്തരം പൊളിയുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ചിലയിടങ്ങളിൽ മുപ്പതു കിലോ സ്വർണംവരെ വിറ്റതായി കണ്ടെത്തിയെന്നാണ് അറിയുന്നത്.
അതേസമയം, കേരളത്തിൽ മാത്രമല്ല ബാംഗഌർ, മുംബൈ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലും വൻ കച്ചവടം ജൂവലറികളിൽ നവംബർ എട്ടിന് രാത്രിയും ഒമ്പതിന് പുലർച്ചെയായും നടന്നിരുന്നു. ഡൽഹിയിലെ ഒരു ജൂവലറിയിൽ പുറത്ത് ക്യൂവരെ നിരോധനം വന്നയന്ന രാത്രി പ്രത്യക്ഷപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ എളുപ്പമാർഗമെന്ന നിലയിൽ പലരും മഞ്ഞലോഹത്തിന്റെ സഹായം തേടിയതായും മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയുള്ള മണിക്കൂറുകളിൽ തന്നെ വലിയൊരു ശതമാനം വൻകിടക്കാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണം സ്വർണമായി മാറിയെന്നുമാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്ത്, 25 പ്രധാന നഗരങ്ങളിലെ 400ലേറെ ജൂവലറികളിലെ വ്യാപാരത്തെ കുറിച്ച് സംശയമുണർന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇവയിലും തുടർന്ന ്മറ്റു ജൂവലറികളിലും പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. പാൻ കാർഡ് ഉൾപ്പടെയുള്ള രേഖയുടെ പരിധിയിൽ വരാത്ത വിധം 2,49,000 രൂപയിൽ കുറഞ്ഞ വിവിധ ബില്ലുകളാക്കി സ്വർണം നൽകിയതായാണ് സൂചനകൾ. ഇതോടെ ഇടപാടുകാരൻ ആരെന്ന് ചോദിച്ചാൽ കൈമലർത്താനുള്ള സാധ്യതയാണ് ജൂവലറി ഉടമകൾ മുതലെടുത്തിരിക്കുന്നത്. ഇതോടെ ഇടപാടുകാരെ കണ്ടുപിടിക്കാനായാണ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കുന്നത്.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കണ്ണൂർ വിമാനത്താവളത്തിൽ എക്സറേ പരിശോധന അട്ടിമറിക്കാൻ നീക്കം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍