ഒടുവിൽ മന്ത്രി കെ ബാബുവും രാജിവച്ചു; എക്സൈസ് മന്ത്രിയുടെ രാജി വിജിലൻസ് കോടതിയുടെ രൂക്ഷമായ വിമർശനത്തിനൊടുവിൽ; രാജിപ്രഖ്യാപനം നീണ്ട പത്രസമ്മേളനം കഴിഞ്ഞ്; ബാബു ബാർ കോഴയിൽ കുടുങ്ങി രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ കടുത്ത പ്രതിസന്ധിയിൽ
കൊച്ചി: ബാർ കോഴ കേസിൽ കുടുങ്ങിയ മന്ത്രി കെ ബാബുവും രാജിവച്ചു. എഫ്ഐആർ ഇട്ട് മന്ത്രിക്കെതിരെ കേസെടുക്കാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്നാണു മന്ത്രിയുടെ രാജി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എറണാകുളം ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചശേഷം പ്രസ് ക്ലബ്ബിലെത്തിയാണു മന്ത്രി രാജി പ്രഖ്യാപിച്ചത്.
തന്നെ കുടുക്കാൻ നടന്ന ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നു വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. തന്റെ പേരിൽ എഫ്ഐആർ ഇതുവരെ കൈയിൽ കിട്ടിയിട്ടില്ല. വിധിപ്പകർപ്പു പോലും കണ്ടിട്ടില്ല. എങ്കിലും കോടതിവിധി മാനിച്ച് ധാർമികതയുടെ പേരിൽ രാജിവയ്ക്കുന്നുവെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ സിപിഐ(എം) ഗൂഢാലോചന നടത്തിയെന്നും വി ശിവൻകുട്ടി എംഎൽഎയുടെ വീട്ടിലാണു ഗൂഢാലോചന നടത്തിയതെന്നും കെ ബാബു പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ സിപിഐ(എം) നേതാക്കൾ ഡിസംബർ 15ന് നടന്ന യോഗത്തിൽ പങ്കെടുത്തു. കോടിയേരിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. തന്റെ മാന്യത കൊണ്ടാണ് ശിവൻകുട്ടിയുടെയോ കോടിയേരിയുടെയോ പേര് ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുമ്പു യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയുടെ രാജിയാണ് ഇന്നു കേരളം കണ്ടത്. രാജിപ്രഖ്യാപനത്തിനായി ശ്വാസമടക്കിപ്പിടിച്ചു കേരളം ടെലിവിഷനു മുന്നിൽ കാത്തിരിക്കവെയാണ് രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറിക്കഴിഞ്ഞുവെന്നു കെ ബാബു അറിയിച്ചത്.
കോടതിവിധി വന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ ബാബു രാജിസന്നദ്ധത അറിയിച്ചിരുന്നു. അതിനുശേഷമായിരുന്നു വൈകിട്ടു 3.30ഓടെ ബാബു മാദ്ധ്യമങ്ങളെ കണ്ടത്.
ബാബുവിനെതിരായും ബിജു രമേശിനെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു മന്ത്രിയുടെ രാജി. എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാർ കോഴ ആരോപണം സംബന്ധിച്ച ദ്രുത പരിശോധന (ക്വിക് വെരിഫിക്കേഷൻ) പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ സർക്കാരിനെ വെട്ടിലാക്കുന്ന കോടതിയുടെ പരാമർശം എത്തിയത്.
ധനമന്ത്രിയായിരുന്ന കെ.എം മാണിക്കു പിന്നാലെയാണു ബാർ കോഴക്കേസിൽ അടിതെറ്റി എക്സൈസ് മന്ത്രി കെ ബാബുവും പുറത്തേക്കു പോകുന്നത്. അധികാരത്തിൽ കടിച്ചു തൂങ്ങാനില്ലെന്നാണു വാർത്താസമ്മേളനത്തിൽ ബാബു പറഞ്ഞത്. ഒരു കേസിലും ഈ നിമിഷം വരെ പ്രതിയല്ല. ആദ്യ വെളിപ്പെടുത്തലിന്റെ സമയത്തോ പിന്നീടോ തനിക്ക് പണം തന്നുവെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നും ബാബു അവകാശപ്പെട്ടു. സിപിഐ(എം) അധികാരത്തിൽ വന്നാൽ മദ്യനയത്തിൽ മാറ്റം വരുത്തുമോ എന്ന് വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.
കെ ബാബുവിനെതിരായ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുക. കേസ് പരിഗണിക്കവെ വിജിലൻസിനെതിരെ അതിരുക്ഷമായ പരാമർശവും കോടതി നടത്തിയിരുന്നു. കോടതി പരാമർശത്തോടെ കോൺഗ്രസിൽ തന്നെ ബാബുവിന്റെ രാജിക്കായി ആവശ്യമുയർന്നു. കോടതി പരാമർശം അതീവ ഗൗരവമുള്ളതാണെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിമതി ആരോപണം നേരിടുന്ന ബാബുവുമായി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നു. തുടർന്ന് കെ. ബാബു, കെപിസിസി പ്രസിഡന്റിനെ രാജിസന്നദ്ധ അറിയിക്കുകയായിരുന്നു. സുധീരനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കളും ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതുവരെയുള്ള വിജിലൻസ് നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് അന്വേഷണത്തിൽ കോടതി നിരീക്ഷണവും ഉണ്ടാകും. വിജിലൻസിന് ആത്മാർഥതയും സത്യസന്ധതയുമില്ലെന്നും കോടതി പരാമർശിച്ചു. സർക്കാരിനെതിരെയും വിജിലൻസിനെതിരേയും രൂക്ഷ വിമർശമാണ് കോടതി നടത്തിയത്. ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ബാർ ലൈസൻസ് പുതുക്കാൻ ബിജു രമേശിൽനിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ടെലിവിഷൻ ചാനലുകളിൽ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലൻസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ലോകായുക്തയിലെന്നാണ് ഇതിന് വിജിലൻസ് കാരണമായി പറഞ്ഞത്. ഇതാണ് കോടതി തള്ളിയത്. കോടതിയുടെ പരാമർശങ്ങൾ അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ കെ ബാബു പ്രതിരോധത്തിലാകുകയായിരുന്നു. എക്സൈസ് മന്ത്രി സ്ഥാനം ബാബു രാജിവയ്ക്കേണ്ടി വന്നതോടെ ബാർ കോഴയിൽ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്.
ബാബുവിന്റെ രാജിയിൽ തീരുമാനം വിജിലൻസ് കോടതി ഉത്തരവ് പരിശോധിച്ചശേഷമെന്നു മുഖ്യമന്ത്രി
കോട്ടയം: തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചശേഷമാകും കെ. ബാബുവിന്റെ രാജി സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു മന്ത്രി കെ ബാബു എന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺട്രാക്ടേഴ്സിൽ ചിലരും പ്രതിപക്ഷ കക്ഷികളിലെ ചിലരും ചേർന്ന് ആലോചന നടത്തിയെന്ന് നേരത്തെതന്നെ കെ. ബാബു പറഞ്ഞിരുന്നു. ആന്റണി ചാരായം നിരോധിച്ചതിനുശേഷം മദ്യ ലഭ്യത കുറയ്ക്കാൻ എടുത്ത ഏറ്റവും കടുത്ത ശ്രമമാണു മദ്യ നയം. ഇത് ആരോടുമുള്ള എതിർപ്പോ തീരുമാനമോ അല്ല. സമൂഹത്തിനുള്ള നന്മയായിരുന്നു. ഇതിൽ ചിലർക്ക് എതിർപ്പുണ്ട്. സ്വാഭാവികമായി സർക്കാരിനെതിരെ എതിർപ്പുവന്നു. അവർ ഗവൺമെന്റിന്റെ മന്ത്രിമാരെ അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തു വന്നാലും സർക്കാർ നിലപാടിൽനിന്നു പിന്നോട്ടുപോകില്ല. മദ്യ ലഭ്യത ക്രമേണ കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍