ചരിത്രത്താളുകളിൽ ഇടംപിടിക്കാനൊരുങ്ങി അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം; ഹരിത-പാരിസ്ഥിതിക സൗഹൃദമായിരിക്കും കലോത്സവം; ചരിത്രത്തിലാദ്യമായി കലാതാരകങ്ങൾ ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടും; കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും
സി.ടി.വില്യം
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ തിരശീല ഉയരാൻ ഇനി രണ്ടു നാൾ. 117 പവൻ തൂക്കമുള്ള സ്വർണ്ണ കപ്പ് ഇന്ന് തൃശൂരിൽ കലോത്സവം ചെയർമാനായ സംസ്ഥാന കൃഷി മന്ത്രി അഡ്വ.വി എസ്. സുനിൽകുമാർ ഏറ്റുവാങ്ങി. കലോത്സവ വാർത്തകൾ തത്സമയം വായനക്കാരിലെത്തിക്കാൻ ഒരുങ്ങി മറുനാടൻ മലയാളിയും.
24 വേദികളിലായി 12000 കൗമാര കലാതാരകങ്ങൾ പങ്കെടുക്കുന്ന കലോത്സവം ജനുവരി 6 ന് മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 10 ന് സമാപന സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളുടെ അദ്ധ്യയന ദിവസങ്ങൾ കുറഞ്ഞുപോകാതിരിക്കാൻ ഇക്കുറി കലോത്സവം അഞ്ചു ദിവസമാക്കി കുറച്ചു.
ഒരുപാട് സവിശേഷതകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ് അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളില്ലാത്ത ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ വിതരണം ചെയ്യും. 80 ശതമാനം മാർക്കുവാങ്ങുന്നവർക്ക് ''എ'' നൽകും. അതിന്നുപിറകെ മറ്റു ഗ്രേഡുകളും.
പൂർണ്ണമായും ഹരിത ശ്രേണി കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലായിരിക്കും അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവം അരങ്ങേറുക. ഇതിന്നായി ഒരു ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.
കലോത്സവ വേദികളും കലോത്സവം നടക്കുന്ന തൃശൂർ നഗരിയും കലോത്സവനാളുകളിൽ ഹരിത സൗഹൃദ മേഖലയായിരിക്കും. കലോത്സവ സ്ഥലികളിൽ പ്ലാസ്റ്റിക് മാലിന്യം ഒരുകാരണവശാലും ഉണ്ടാവില്ല. കലോത്സവത്തിന്റെ ബാഡ്ജ് മുതൽ ട്രോഫികൾ വരെ പ്ലാസ്റ്റിക് മുക്തമായിരിക്കും. കലോത്സവ നഗരിയിൽ എഴുതാനുപയോഗിക്കുന്ന പേനകൾ കടലാസ്സു നിർമ്മിതമാണ്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്റ്റീൽ- കളിമൺ-മുള നിർമ്മിതങ്ങളായിരിക്കും. ഭക്ഷണ ശാലയിൽ ഒരുങ്ങുന്ന സദ്യയിൽ ഉപയോഗിക്കുന്നത് കേരളത്തിലെ വിദ്യാർത്ഥികളും കർഷകരും നട്ടുനനച്ചു വിളവെടുത്ത പച്ചക്കറികളായിരിക്കും.
അതുപോലെ തന്നെ കലോത്സവ വേദികളുടെ നാമകരണത്തിലും വ്യത്യസ്തത അവകാശപ്പെടുന്നുണ്ട്. നേരത്തെ പുഴകളുടെ പേരുകളാണ് കൊടുത്തതെങ്കിൽ ഇക്കുറി മരങ്ങളുടെയും പൂക്കളുടെയും പേരുകളാണ് വേദികൾക്ക് കൊടുത്തിരിക്കുന്നത്. നീർമാതളം, നിശാഗന്ധി, നീലക്കുറിഞ്ഞി, തേൻ വരിക്ക, ചെമ്പരത്തി, നീരോൽപ്പലം, നീർമരുത്, നന്ത്യാർവട്ടം, കുടമുല്ല എന്നിങ്ങനെ കേരം വരെ പോകുന്നു വേദികളുടെ അത്ഭുതപ്പെടുത്തുന്ന പേരുകൾ. കലോത്സവ വേദിയിലെ നറുക്കെടുപ്പ് പാത്രം മുളം കുംഭങ്ങളാവും. നമ്പരുകൾ രേഖപ്പെടുത്തുന്നത് പയർ മണികളിലായിരിക്കും.
ഇത് ലോക ചരിത്രത്തിലെ, ഈ രീതിയിലുള്ള ആദ്യത്തെ സർഗ്ഗോത്സവമായിരിക്കും. അയൽ സംസ്ഥാനങ്ങൾ ഈ കലോത്സവത്തെ വരുംകാലങ്ങളിൽ അനുകരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു. ഗോവയിലെ വിദ്യാഭ്യാസ മേഖലയിലുള്ള വിദഗ്ദർ ഈ കലോത്സവത്തെ കുറിച്ച് ഗവേഷണം ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അവകാശപ്പെടുന്നു. ഈ കലോത്സവത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിന്നും തദ്വാര യുനെസ്കോ യുമായി ബന്ധപ്പെടുത്തി ഫണ്ട് സ്വരൂപിക്കുന്നതിന്നും സംഘാടകർ ശ്രമിച്ചുവരുന്നു.
മുൻ വർഷങ്ങളിൽ കലോത്സവങ്ങൾ അറിയപ്പെട്ടിരുന്നത് മേളകൾ എന്നാണ്. എന്നാൽ ഈ വർഷം മുതൽ സംസ്ഥാനത്തിലെ എല്ലാ മേളകളും ഉത്സവങ്ങളായാണ് അറിയപ്പെടുക. ഇതിന്നായി കലാ-കായിക-ശാസ്ത്ര രേഖകൾ പുതുക്കി പരിഷ്കരിക്കുകയായിരുന്നു. ഇനിമുതൽ കേരളത്തിൽ കലോത്സവം, കായികോത്സവം, ശാസ്ത്രോൽസവം എന്നിവ മാത്രമാണ് ഉണ്ടാവുക. മേളകൾ ഇനി ഇല്ല.
കലാ-കായിക-ശാസ്ത്ര രംഗങ്ങളിൽ അക്കാദമിക-സർഗ്ഗ ശാക്തീകരണം കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കലാതാരങ്ങളുടെ വസ്ത്രത്തിന്നോ ആഭാരണങ്ങൾക്കോ മറ്റു ആലങ്കാരിതക്കോ പ്രത്യേക മാർക്ക് ഉണ്ടാവില്ല ഈ കലോത്സവത്തിൽ. കലയുടെ അക്കാദമിക-സർഗ്ഗ ശാക്തീകരണത്തെ മുൻ നിർത്തിയായിരിക്കും വിദഗ്ദരായ വിധികർത്താക്കൾ മാർക്കിടുക. ഈ പുതിയ രീതി കലോത്സവത്തിലെ തർക്കങ്ങളും കേസ്സുകളും കുറയ്ക്കുമെന്നും സംഘാടകർ കരുതുന്നു.
അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകത അത് ഇന്ത്യൻ തപ്പാൽ വകുപ്പിന്റെ കൂടി ചരിത്രത്തിന്റെ ഭാഗമാവുന്നു എന്നതാണ്. ഇന്ത്യൻ തപ്പാൽ വകുപ്പ് ഈ കലോത്സവത്തിന്റെ ഓർമ്മക്കായ് തപ്പാൽ സ്റ്റാമ്പ് ഇറക്കുന്നുണ്ട്. മാത്രമല്ല, 'എ' ഗ്രേഡ് കിട്ടുന്ന എല്ലാ പ്രതിഭകളുടെയും അവർ പ്രതിനിധാനം ചെയ്യുന്ന കലയുമായി ബന്ധപ്പെട്ട അവരുടെ ദൃശ്യാവിഷ്കാരം തപ്പാൽ സ്റ്റാമ്പായി ഇറങ്ങും. പക്ഷെ ഇതിനുള്ള സാമ്പത്തിക ചെലവുകൾ അതതു് കലാ പ്രതിഭകളുടെ രക്ഷിതാക്കൾ വഹിക്കേണ്ടതാണ്.
കലോത്സവത്തിന്റെ മുഴുവൻ നാളുകളിലും കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഇൻഷുറൻസ് സുരക്ഷയുണ്ടാവും. ലോക ചരിത്രത്തിൽ ഇതും ആദ്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍