കതിരൂർ മനോജിന്റെ കൊല നടന്നിടത്ത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രകോപനം; 25 വീടുകൾ തല്ലിത്തകർത്തിട്ടും പൊലീസ് നിഷ്ക്രിയം; സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണി; ബോംബുകൾ ഇപ്പോഴും സുലഭം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ആർ.എസ്.എസ് ജില്ലാ മുഖ്യശിക്ഷക് ആയിരുന്ന ഇളന്തോടത്ത് മനോജിന്റെ ഒന്നാം ബലിദാന ദിനം ഇന്ന് ആചരിക്കവെ മനോജിനെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ച സ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ. റോഡരികിലെ വൈദ്യുതി തൂണിലാണ് മൂന്ന് തെരുവ് നായ്ക്കളെ കൊലപ്പെടുത്തി തൂക്കിയ നിലയിൽ രാവിലെ കണ്ടെത്തിയത്. മനോജിന്റെ വധത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. വധക്കേസ് ഇപ്പോൾ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അതിനിടെ രാഷ്ട്രീയസംഘർഷങ്ങളരങ്ങേറുന്ന കണ്ണൂർ ജില്ലയിൽ സ്ത്രീകളുടെ നഗ്്നചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും ആക്രമികൾ അഴിഞ്ഞാടി. മട്ടന്നൂർ നടുവനാടിൽ സിപിഐ(എം) പ്രവർത്തകന്റെ വീട്ടിലെത്തിയ അക്രമിസംഘമാണ് ഈ ഭീഷണി മുഴക്കിയത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിനങ്ങളിലായി 25 വീടുകളാണു തകർത്തിരിക്കുന്നത്. ഇരുകൂട്ടരുടെയും വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. അഴീക്കോടു മേഖലയിൽ മാത്രം 22 വീടുകൾ പ്രാകൃതരീതിയിൽ തകർക്കപ്പെട്ടു. കയറിക്കിടക്കാനാവാത്ത തരത്തിൽ വീടു തകർത്തിട്ടുണ്ട്, ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലും വീ്ട്ടിൽ കയറാനാവാത്ത അവസ്ഥ.
അക്രമികൾ ദിവസങ്ങളായി പകൽവെളിച്ചത്തിലും വീടു തകർത്തപ്പോഴും പൊലീസ് അതുതടയാനുള്ള ഒരുനടപടിയുമെടുത്തില്ലെന്നതാണു സ്ത്യം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അക്രമം വ്യാപിക്കാൻ കാരണമായത് ആഭ്യന്തര വകുപ്പിന്റേയും പൊലീസിന്റേയും വീഴ്ച തന്നെയാണ്. തിരുവോണ നാളിൽ കാസർഗോട്ടെ കാലിച്ചാനടുക്കത്ത് സിപിഐ(എം)പ്രവർത്തകൻ സി.നാരായണൻ കൊല്ലപ്പെട്ട സംഭവത്തെ പൊലീസ് ഗൗരവത്തോടെ കണ്ടില്ല. സംഘർഷം കാസർഗോഡ് ജില്ല വിട്ട് കണ്ണൂരിലേക്ക് പടർന്നപ്പോഴും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ സംഘർഷത്തിന് കാരണമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ യഥാസമയം പൊലീസിന്റെ ശ്രദ്ധ പതിയാത്തതാണ് പ്രശ്നങ്ങൾ ഇത്രയും വഷളായത്. ബിജെപി, സിപിഐ(എം)സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ പൊലീസിന് ജാഗ്രതയുണ്ടായില്ല. ഇന്നു ചേരുന്ന സർവ്വകക്ഷിയോഗത്തിൽ പൊലീസിനു നേരെ കടുത്ത വിമർശനമുയരും.
ആയുധശേഖരം കണ്ടെത്തുന്നതിലും പിടികൂടുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടായില്ല. ബോംബുകൾ നിർമ്മിക്കാനും ആയുധങ്ങൾ ശേഖരിക്കാനും ബിജെപി.യും സിപിഐ(എം) യും കണ്ണൂർ ജില്ലയിൽ മത്സരിക്കുകയാണെന്ന തിരിച്ചറിവ് പൊലീസിനുണ്ടെങ്കിലും നടപടികൾ ശക്തമായില്ല. ഈ അക്രമങ്ങളിലും ബോംബുകളും ആയുധങ്ങളും ഉപയോഗിച്ചാണ് ഇരുവിഭാഗവും നേരിട്ടത്. അഴീക്കോട്, മട്ടന്നൂർ മേഖലയിൽ പൊലീസ് നടപടിയുടെ അഭാവമാണ് കാര്യങ്ങൾ ഇത്രയധികം മോശമായത്. ചെറിയ സംഘർഷം ഉടലെടുക്കുമ്പോഴേക്കും ബോംബുകളും മറ്റ് ആയുധങ്ങളും കരുതിവയ്ക്കുന്ന രീതി അക്രമികൾ തുടരുന്ന സാഹചര്യത്തിൽ പൊലീസിന്റെ അന്വേഷണരീതിക്കും മാറ്റം വരേണ്ടതുണ്ട്. ബോംബുകളും മാരകായുധങ്ങളും കണ്ടെത്താൻ ശാസ്ത്രീയമായ സ്ഥിരം സംവിധാനം കണ്ണൂർ ജില്ലയിൽ ഉണ്ടാവേണ്ടതുണ്ട്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊലീസ് സംവിധാനമാണ് കണ്ണൂർ ജില്ലയിലുള്ളതെന്ന് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലൂടെ തെളിഞ്ഞിരിക്കയാണ്. തിരുവോണ ദിനത്തിൽ ആരംഭിച്ച അക്രമസംഭവങ്ങളെ അമർച്ച ചെയ്യാനുള്ള ശക്തമായ നടപടി എടുക്കാൻ പൊലീസിനു മൂന്നു ദിവസത്തിൽ കൂടുതൽ നോക്കി നിൽക്കേണ്ടി വന്നു. അക്രമങ്ങൾ ആസൂത്രിതമെന്നും സംഘട്ടനങ്ങളിൽ ഏർപ്പെടുന്നവരും മാദ്ധ്യമങ്ങളും ഉത്തരവാദികളാണെന്നുമുള്ള ആഭ്യന്തരമന്ത്രിയുടേയും ഡി.ജി.പി.യുടേയും പ്രസ്താവനകൾ അവർ എത്രമാത്രം ഗൗരവത്തോടെ പ്രശ്നങ്ങൾ കാണുന്നുവെന്നതിന് തെളിവാണ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കുറ്റകരമായ അനാസ്ഥ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് തിരിച്ചറിയേണ്ടതുണ്ട്.
അഴീക്കോട് മേഖലയിൽ മാത്രം 22 വീടുകളാണ് അക്രമത്തിനിരയായത്. ഇതിൽ ഭൂരിഭാഗവും വാസയോഗ്യമല്ലാതായിരിക്കയാണ്. പത്തിലധികം പേർക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെയായിട്ടും ആരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ ഈ നിലപാട് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കയാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ സായുധപൊലീസിനെ വിന്യസിച്ചു. പൊലീസ് ഔട്ട് പോസ്റ്റുകൾ ആരംഭിച്ചു. സായുധരായ അഞ്ചു കമാൻഡോകൾ അടങ്ങുന്നതാണ് ഓരോ പിക്കറ്റ് പോസ്റ്റും. ഇവ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കും. എന്നാൽ അക്രമം ഇപ്പോഴും തുടരുകയാണ്. ബോംബുകളുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു സിപിഎമ്മുകാരനെ താഴെ ചൊവ്വയിൽ വച്ച് പിടികൂടി. ഇയാൾ മറ്റൊരു ബോംബേറു കേസിൽ പ്രതിയാണ്. പളിളിക്കുന്നിലും ചാലാടിലും തളാപ്പിലും കഴിഞ്ഞ രാത്രിയും വീടുകൾക്കു നേരെ അക്രമമുണ്ടായി ഒരാൾക്ക് വെട്ടേൽക്കുകയും ചെയ്തു.
അക്രമം ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ പിടികൂടാനും വളപട്ടണം സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റും തുറന്നിട്ടുണ്ട്. അക്രമം അരങ്ങേറിയ പള്ളിയാംമൂല പ്രദേശത്തും പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. ദ്രുതകർമ്മസേനയുടെ 120 അംഗ ടീം പ്രത്യേകമായെത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് പത്ത് പുതിയ വാഹനങ്ങൾ കണ്ണൂരിലെത്തുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പി.എൻ. ഉണ്ണിരാജൻ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍