Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് കൊലപാതകത്തിന് ശേഷം വിക്രമനെ ഒളിവിൽ പോകാൻ സഹായിച്ച ചപ്ര പ്രകാശൻ

കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് കൊലപാതകത്തിന് ശേഷം വിക്രമനെ ഒളിവിൽ പോകാൻ സഹായിച്ച ചപ്ര പ്രകാശൻ

കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ ഒരു സിപിഐ(എം) പ്രവർത്തകൻ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി വിക്രമനെ ഒളിവിൽ പോകാൻ സഹായിച്ച ചപ്ര പ്രകാശൻ എന്നറിയപ്പെടുന്ന ആളാണ് അറസ്റ്റിലായത്. മനോജിനെ വെട്ടി കൊലപ്പെടുത്തിയ മുഖ്യപ്രതി വിക്രമനെ രക്ഷപ്പെടുത്തി ഒളിവിൽ കഴിയാൻ സഹായിച്ചത് പ്രകാശനായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും പ്രകാശനു പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

പാട്യം ആയുർവേദ സൊസൈറ്റി പ്രസിഡന്റാണ് പ്രകാശൻ. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ. കൊലപാതകത്തിന് ശേഷം വിക്രമനെ പ്രകാശൻ അനുഗമിച്ചിരുന്നു. ഒന്നാം തീയ്യതിയായിരുന്നു സംഭവം. പയ്യന്നൂർ സഹകരണ കോളേജിൽ ചികിത്സ തേടുകയും ചെയ്തു. അറസ്റ്റിലായ പ്രകാശനെ നാളെ കോടതിയിൽ ഹാജരാക്കും.

നേരത്തെ മനോജ് വധത്തിൽ വിക്രമൻ കോടതിയിൽ കീഴടങ്ങുകയാണ് ഉണ്ടായത്. അതിന് ശേഷം പൊലീസിന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുന്ന ആളാണ് വിക്രമൻ. നേരത്തെ കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഐ(എം) എത്തിയിരുന്നു. മനോജ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. ഈ വധത്തിൽ പാർട്ടിക്കു പങ്കില്ലെന്നു സംസ്ഥാനഘടകം വ്യക്തമാക്കിയിരുന്നതായി സിപിഐ(എം) കേന്ദ്രനേതൃത്വം അറിയിച്ചു. അതിനാൽ തന്നെ, ഏത് അന്വേഷണം ഏർപ്പാടാക്കുന്നതിലും എതിർക്കില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പാർട്ടി ബന്ധമാണ് സിപിഎമ്മിന് തലവേദന ഉണ്ടാക്കുന്നത്.

ഇതിനിടെ പൊലീസിനോട് മൊഴിമാറ്റിപ്പറയുന്നത് പ്രതി വിക്രമൻ തുടരുകയാണ്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ചത് കതിരൂർ ചാടാലിപ്പുഴയിലാണെന്നാണ് വിക്രമന്റെ പുതിയ മൊഴി. നേരത്തെ കതിരൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കാട്ടിൽ ആയുധം ഉപേക്ഷിച്ചു എന്നായിരുന്നു മൊഴി. എന്നാൽ അന്വേഷണത്തിൽ തൊണ്ടിസാധനങ്ങൾ കണ്ടെത്താനായിരുന്നില്ല. കൂടാതെ, തന്നെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന ആറംഗസംഘത്തിന്റെ പേരുവിവരങ്ങളും വിക്രമൻ തിരുത്തിപ്പറഞ്ഞതായി അറിയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP