Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈക്കൂലിക്കേസിൽ പ്രതിയായ കഴക്കൂട്ടം മുൻ സിഐ ഷിബുകുമാർ വിജിലൻസ് കസ്റ്റഡിയിൽ തുടരും; 27ന് വീണ്ടും ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശം

കൈക്കൂലിക്കേസിൽ പ്രതിയായ കഴക്കൂട്ടം മുൻ സിഐ ഷിബുകുമാർ വിജിലൻസ് കസ്റ്റഡിയിൽ തുടരും; 27ന് വീണ്ടും ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശം

തിരുവനന്തപുരം: കൈക്കൂലി കേസിൽ അറസ്റ്റിലായ കഴക്കൂട്ടം മുൻ സി.ഐ ഷിബുകുമാറിനെ ഈ മാസം 27വരെ വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടു. 27ന് വൈകിട്ട് ഷിബുവിനെ ഹാജാരാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി നിർദ്ദേശിച്ചു. ഈ മാസം 22നാണ് ഷിബു കുമാർ കോടതിയിൽ കീഴടങ്ങിയത്.

വിജിലൻസിന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ തീരുമാനം. കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനുള്ള ഷിബു കുമാറിന്റെ ശ്രമം വിജിലൻസാണ് പൊളിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി തിങ്കളാഴ്ച രാത്രിയിൽ കൊല്ലം മെഡിസിറ്റിക്ക് സമീപം വച്ചാണ് അര ലക്ഷം രൂപ കൈമാറുന്നതിനിടെ കഴക്കൂട്ടം സി.ഐ ഷിബുകുമാറിന്റെ സുഹൃത്ത് പ്രസാദ് പിടിയിലാവുന്നത്. ഈ സമയത്ത് ഷിബുകുമാർ കണ്ണനല്ലൂരിലെ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു.

അവിടെ മദ്യസൽക്കാരത്തിലിരിക്കെയാണ് പ്രസാദിനെ പണം വാങ്ങാനായി പറഞ്ഞുവിട്ടത്. പ്രസാദിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വിജിലൻസ് സംഘം കണ്ണനല്ലൂരിലും എത്തി. പക്ഷേ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല. ഇതോടെ ഷിബു കുമാറിന് ഒളിവിൽ പോകാനുമായി.സർക്കിൾ ഇൻസ്‌പെക്ടറുടെ കൈക്കൂലിയിടപാട് വിജിലൻസാണ് പൊളിച്ചത്. സിഐ ഷിബു കുമാറിനുവേണ്ടി ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സുഹൃത്ത് പ്രസാദാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥന്റെവീടുകളിലും ഓഫീസിലും രാത്രിയിൽ വിജിലൻസ് പരിശോധന നടത്തി. രേഖകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സി.ഐയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസ് വിശദ അന്വേഷണത്തിനായാണ് കഴക്കൂട്ടം സർക്കിളിന് കൈമാറിയത്. കേസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് സഹായിയേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥൻ പിരിവിന് ഇരങ്ങി. പ്രതിസ്ഥാനത്തുള്ളവരെ വിളിച്ച് അറസ്റ്റ് ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു. പേര് മോശമാകാതിരിക്കാൻ ആദ്യഗഡു നൽകി. അഞ്ചുലക്ഷമാണ് ചോദിച്ചത.് ഒടുവിൽ മൂന്ന് ലക്ഷത്തിൽ ഉറപ്പിച്ചു.

ആദ്യ ഗഡുവായി ഒരുലക്ഷം കഴിഞ്ഞ 29ന് കൈമാറി. ബാക്കി പണത്തിനായി സിഐയുടെ ഭീഷണി മുറുകിയപ്പോഴാണ് പരാതിക്കാർ വിജിലൻസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഒരുലക്ഷം കൂടി നൽകാമെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സിഐയെ വിളിച്ചറിയിച്ചു. സിഐ പറഞ്ഞുവിട്ടത് അനുസരിച്ച് പണം ഏറ്റുവാങ്ങാനായി സുഹൃത്ത് പ്രസാദ് എത്തിയപ്പോൾ പണമടക്കം വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP