പാല ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ജനക്കൂട്ടം ഒഴുകിയെത്തി; കോട്ടയം മുതൽ പാല വരെ റോഡിന് ഇരുവശത്തും ആയിരങ്ങൾ കാത്തു നിന്നു; തലസ്ഥാനത്ത് നിന്നും പുറപ്പെട്ട ജാഥ പാലായിൽ എത്തിയപ്പോൾ ഒപ്പം ചേർന്നത് ആയിരക്കണക്കിന് വാഹനങ്ങൾ
കോട്ടയം: ബാർ കോഴ കേരളത്തിലെ ജനങ്ങൾക്ക് ഒരു വലിയ അഴിമതി വിഷയം ആയിരിക്കാം. എന്നാൽ പാലാക്കാർക്ക് അല്ല. സ്വന്തമായി ഒരു പാർട്ടി നടത്തുന്ന മാണി ബാറുടമകളോട് പണം വാങ്ങിയാൽ അതിൽ തെറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് പാലായിലെ ഭൂരിപക്ഷം പേരും. അതിന്റെ പേരിൽ ഇത്രയേറെ അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന വാശിയായിരുന്നു ഇന്നലെ മാണിക്ക് സ്വീകരണം ഒരുക്കാൻ തടിച്ചു കൂടിയ ആയിരങ്ങളുടെ മനസ്സ് പറഞ്ഞത്. അത്രമേൽ ആവേശം ആയിരുന്നു ഇന്നലെ പാലായിൽ. ഇന്നേവരെ പാല കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് ഇന്നലെ പാല സാക്ഷ്യം വഹിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച ശേഷം ആദ്യമായി പാലായിലെത്തിയ കെ.എം.മാണിക്ക് ജന്മനാട് ആവേശകരമായ വരവേല്പാണ് നൽകിയത്. തിരുവനന്തപുരം പട്ടം മുതൽ പാലാ വരെ ആവേശകരമായ സ്വീകരണമാണു മാണിക്കു ലഭിച്ചത്. പട്ടം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. കോട്ടയത്തു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാലയിട്ടാണു സ്വീകരിച്ചത്
അരനൂറ്റാണ്ട് മുമ്പ് കേരളകോൺഗ്രസിന് ജന്മമേകിയ കോട്ടയം തിരുനക്കര മൈതാനത്തിന് മുന്നിലും സ്വീകരണമൊരുക്കി. ഇവിടെ മാണിയെത്തിയപ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി സ്വീകരിക്കാൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ആന്റോ ആന്റണി എംപിയും എത്തി. പിന്നീട് കോട്ടയത്തെ ഇളക്കി മറിച്ചായിരുന്നു മാണിയുടെ പാലായിലേക്കുള്ള യാത്ര. രാവിലെ തിരുവനന്തപുരത്ത നിന്ന് പുറപ്പെട്ടെങ്കിലും രാത്രി ഏഴരയോടെയാണ് മാണി പാലായിൽ എത്തിയത്. കരിമരുന്നു പ്രകടനത്തോടെയായിരുന്നു സ്വീകരണം. ചോര തരാം, നീരു തരാം, ജീവൻ വേണേൽ അതും തരാം. കേരളകോൺഗ്രസ് തളരില്ല . കെ.എം.മാണി തളരില്ല ..'എന്ന മുദ്രാവാക്യം മുഴങ്ങി. വാളും പരിചയും നല്‍കിയാണ് പാലാക്കാർ മാണിയെ സ്വീകരിച്ചത്
പാലയിലേക്കുള്ള യാത്രയിൽ വഴിനീളെ ആയിരങ്ങൾ മാണിയെ കാത്ത് നില്‍ക്കുകയായിരുന്നു. തുറന്ന ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുരിശുപള്ളികവലയിൽ എത്തിയ മാണി ജനങ്ങളുടെ ആവേശത്തിനു മുന്നിൽ വികാരധീനനായി. എന്റെ മനസിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചു. മന്ത്രിയായ മാണിയേക്കാൾ മന്ത്രിയല്ലാത്ത അംഗീകാരമില്ലാത്ത മാണിയുടെ ശക്തി എന്റെ നാട്ടുകാരായ നിങ്ങളാണ്. സ്ഥാനമൊഴിഞ്ഞ ഒരു വ്യക്തിയെ നിങ്ങൾ പ്രിയപ്പെട്ടവനായി കരുതി സ്നേഹം ചൊരിയുന്നു. അരനൂറ്റാണ്ടായി നിങ്ങളുടെ വിനീത ദാസനായി പ്രവർത്തിക്കുന്ന എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് തിരിച്ച് ഞാൻ എന്തു തരണം? ശബ്ദം ഇടറിക്കൊണ്ട് മാണി ചോദിച്ചു.
'സംസ്ഥാന ധനമന്ത്രിമാരുടെ അധ്യക്ഷനായി രാജ്യത്തെ ഏറ്റവും മികച്ച പദവിയുമായി വന്നപ്പോൾ പോലും കിട്ടാത്ത സ്വീകരണമാണ് അധികാരമെല്ലാം ഒഴിഞ്ഞെത്തിയപ്പോൾ പാലാ തന്നത്. ധനമന്ത്രിസ്ഥാനം കൊണ്ടു ധൂർത്തപുത്രനായല്ല ഇവിടേക്കു മടങ്ങിവന്നത്. ശതകോടികളുടെ നിക്ഷേപം പാലായിലെത്തിച്ചു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നൽകിയിട്ടുണ്ട്. അതുപോലെ പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും നൽകി'-വികാരഭരിതനായി മാണി പറഞ്ഞു.
കേരളത്തിന്റെ സ്ഥായിയായ വികസനത്തിനു വലിയ സംഭാവനകൾ നൽകാൻ 13 ബജറ്റുകളിലൂടെ തനിക്കു കഴിഞ്ഞുവെന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി മാണി പറഞ്ഞു. സിപിഐ(എം) കൊഴുപ്പിച്ചെടുത്ത സാന്റിയാഗോ മാർട്ടിനെ അടിച്ചുപുറത്താക്കി, പാവപ്പെട്ട രോഗികൾക്ക് ആ പണമെത്തിച്ചുകൊടുത്ത കാരുണ്യ ലോട്ടറിയുൾപ്പെടെയുള്ള ഭരണനേട്ടങ്ങളും വിവരിച്ചു. എന്നാൽ, ബാർ കേസിലെ ഗൂഢാലോചനയെക്കുറിച്ചോ രണ്ടുനീതി ആരോപണത്തെക്കുറിച്ചോ കെ.എം. മാണി ഒന്നും പറഞ്ഞില്ല. തന്നെ ഓർത്ത് അച്യുതാനന്ദൻ കരയേണ്ടെന്നും സ്വന്തം അവസ്ഥയോർത്തും മകന്റെ അവസ്ഥയോർത്തും കരഞ്ഞാൽ മതിയെന്നുമായിരുന്നു വിഎസിന്റെ വിമർശനങ്ങൾക്കുള്ള മറുപടി.
പാലായ്ക്കപ്പുറം ലോകം ഉണ്ടെന്നുള്ള ടി.എൻ. പ്രതാപൻ എംഎൽഎയുടെ വിമർശനത്തിനു കെ.എം. മാണിയുടെ മറുപടി ഇങ്ങനെയായിരുന്നു: പാലായ്ക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട, ഒരു കാര്യം പറയാം. പാലാ എന്ന ലോകത്തെയാണു ഞാൻ വലുതായി കാണുന്നത്. പാലായിലെ ജനങ്ങളാണ് എന്റെ കരുത്ത്. പി.സി. ജോർജിനെതിരെയും മാണി ആഞ്ഞടിച്ചു. 'നമ്മുടെ ഒരു പയ്യൻ പേയ് പറയുന്നു. നമ്മൾ കൊടുത്തതേ കയ്യിലുള്ളൂ. നമ്മൾ കൊടുത്ത സ്റ്റേറ്റ് കാറും സൗകര്യവും. നമ്മളെ തെറിപറയുകയാണു ജോലി. ചുമ്മാ തെറിപറ!ഞ്ഞു നടക്കുന്നു. ഇപ്പോഴിതാ, എംഎൽഎ ആയിരിക്കാൻ യോഗ്യനല്ലെന്നു വിധിച്ചിരിക്കുന്നു. നിയമസഭയ്ക്ക് ഒരു നിലവാരമുണ്ട്. ആ നിലവാരം കൈവിട്ടപ്പോൾ നാട്ടുകാരും വീട്ടുകാരും നാണക്കേടു മൂലം കൈവിട്ടു. എങ്കിലും ജോർജിന് എല്ലാ നന്മയും വരട്ടെയെന്നാണു പ്രാർത്ഥിക്കുന്നത്' - മാണി പറഞ്ഞു. കേരള കോൺഗ്രസ് ജൂബിലി ആഘോഷിച്ചപ്പോൾ കേരളം മുഴുവൻ സ്വീകരണവും പരിപാടികളുമായി വളർന്നു. ഇതിൽ അസൂയ പൂണ്ടവരാണ് ഈ മുഖത്ത് ഒന്നു കരിവാരിതേയ്ക്കാൻ നുണപ്രചാരണങ്ങളുമായി ഇറങ്ങിയത്. അതിലൊന്നും പരിഭവമില്ലെന്നും കെ.എം. മാണി വ്യക്തമാക്കി.
കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫാണ് പാലായിലെ യോഗം ഉദ്ഘാടനം ചെയ്തത്. ഡപ്യൂട്ടി ലീഡർ സി.എഫ്.തോമസ് , ജോസ് കെ മാണി എംപി , ജോയ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ തിരുവനന്തപുരത്ത് നിന്ന് തിരിച്ച മാണിയെ സ്വീകരിക്കാൻ പാലായിൽ നിന്ന് തന്നെ നിരവധി വാഹനങ്ങളിൽ പ്രവത്തകർ എത്തിയതോടെ മാണിയുടെ യാത്ര വാഹന റാലിയായ് മാറി. നേരത്തേ നിശ്ചയിച്ചിരുന്ന സ്ഥലങ്ങൾക്കു പുറമേ പലയിടത്തും പാർട്ടി പ്രവർത്തകർ വാഹനം തടഞ്ഞു നിർത്തി സ്വീകരണം നല്‍കിയതോടെ യാത്ര വൈകി. കേരളരാഷ്ടീയത്തിന്റെ ശക്തിസ്രോതസായ കെ.എം.മാണി നന്മയ്ക്കുവേണ്ടി നടത്തുന്ന തീർത്ഥയാത്രയാണിതെന്ന് കോട്ടയത്തെ സ്വീകരണ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആർക്കും തോല്പിക്കാൻ കഴിയാത്ത മാണി കൂടുതൽ ശക്തിയോടെ മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്ന് കൂട്ടിച്ചേർത്തപ്പോൾ കൈയടി ഉയർന്നു. അവസാനമായി ഒപ്പിട്ട ഫയൽ തിരുവഞ്ചൂരിനു വേണ്ടി കോട്ടയത്ത് സ്കൈവാക്ക് നിർമ്മിക്കുന്നതിന് അഞ്ചുകോടി രൂപ അനുവദിച്ചതാണെന്ന് മറുപടി പറഞ്ഞ മാണി തിരുവഞ്ചൂരിന് നന്ദി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്തെ യോഗത്തിൽ പങ്കെടുക്കാനിരുന്നതാണെന്നും അത്യാവശ്യമായി തിരുവനന്തപുരത്തിന് പോകേണ്ടി വന്നതിനാൽ പകരം ഇവിടെ എത്തണമെന്ന് തന്നോട് പ്രത്യേകം പറഞ്ഞിരുന്നതായും തിരുവഞ്ചൂർ അറിയിച്ചപ്പോൾ മാണി ചിരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍