മകളെ കാഴ്ചവച്ച് ലൈംഗിക തൊഴിലാളിയായ അമ്മ ഓരോ ഇടപാടിലും സമ്പാദിച്ചത് മൂവായിരം രൂപ; ഇടനിലക്കാരെ ഒരുക്കിയത് വളർത്തച്ഛൻ; സൂര്യനെല്ലിക്ക് സമാനമായ കോട്ടയ്ക്കൽ പീഡനത്തിൽ പന്ത്രണ്ട് പേർ പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പതിമൂന്ന് വയസ്സുകാരിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് അമ്മ തന്നെ. അമ്മയും വളർത്തച്ഛനുമാണ് പെൺകുട്ടിയെ പലർക്കായി കാഴ്ച വച്ച് കാശുണ്ടാക്കിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മതാപിതാക്കളേയും ഇടപാടുകാരായ പത്തുപേരെയും കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഇടപാടുകാർക്കു കൈമാറിയെന്നാണു പെൺകുട്ടിയുടെ മൊഴി. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷമായി കോട്ടയ്ക്കലിനു സമീപമാണു താമസം.
ചൈൽഡ്ലൈൻ പ്രവർത്തകർ വഴിയാണു കുട്ടിയെ രക്ഷിച്ചത്. നാൽപതോളംപേർ പീഡിപ്പിച്ചെന്നാണു കുട്ടിയുടെ ആദ്യമൊഴി. വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞു. ഈ കുട്ടിയുടെ ഇളയസഹോദരിയെയും സഹോദരനെയും അർധസഹോദരൻ പീഡിപ്പിച്ചതായും പരാതിയുണ്ട്. കോഴിക്കോട് സ്വദേശികളാണു മാതാപിതാക്കൾ. 17 പ്രതികളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ അന്വേഷണം ആരംഭിച്ചപ്പോൾതന്നെ വിദേശത്തേക്കു കടന്നതായാണ് സൂചന. പെൺകുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കരിപ്പൂരിലെ ഒരു വാടകവീട്ടിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചതായി മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയുടെ മാതാവും ലൈംഗികതൊഴിലാളിയാണെന്നാണു വിവരം. മൂവായിരം മുതൽ അയ്യായിരം രൂപവരെ ഈടാക്കി നാലു വർഷത്തോളം ഇവർ കുട്ടിയെ ലൈംഗിക കച്ചവടത്തിൽ ഉപയോഗിച്ചിരുന്നു. 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി വല്ലപ്പോഴുമേ സ്കൂളിൽപോകാറുള്ളു. ഇത് മൂലം പല ക്ലാസുകളും ഈ കുട്ടി തോറ്റിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കൾ ലൈംഗിക വിൽപനചരക്കാക്കിയത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാൽ മറ്റുള്ള കുട്ടികളേയും സുരക്ഷിത സ്ഥാനത്തേക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ മാറ്റി. സൂര്യനെല്ലി മാതൃകയിൽ പീഡനം നടന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിക്കുന്ന സൂചന. പറവൂർ പെൺവാണിഭത്തിന് സമാനമായി കുടുംബാഗങ്ങളും പ്രതികളാകുന്നു.
നിരവധി പേരുടെ ക്രൂരപീഡനത്തിന് ഇരയായ കോട്ടയ്ക്കലെ പെൺകുട്ടിയുടെ വൈദ്യപരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ നാൽപ്പതോളം പേർ തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നു. തുടർച്ചയായ പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലും വ്യക്തമായി. മാതാവിന്റെയും വളർത്തച്ഛന്റെയും ഒത്താശയോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കൾ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഒന്നര വർഷത്തിലേറെയായി പെൺകുട്ടിയെ നിരവധി പേർക്കു കാഴ്ചവച്ചിട്ടുണ്ടെന്നാണു വിവരം. രക്ഷിതാക്കളുടെ ഭീഷണിയെ തുടർന്നാണ് സംഭവം പുറത്തു പറയാൻ ഇതുവരെ തയ്യാറാകാതിരുന്നത്.
മൂത്ത സഹോദരിയുടെ ഭർത്താവും കുട്ടിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. മൂവായിരം മുതൽ അയ്യായിരം രൂപവരെയാണു ഫീസായി വാങ്ങിയിരുന്നതെന്നും കുട്ടി ചൈൽഡ്ലൈന് മൊഴിനൽകിയിരുന്നു. പിതാവും മാതാവുംചേർന്നു നടത്തിയ ഈ ലൈംഗിക ബിസ്സിനസ്സിന് കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കൾ ലൈംഗിക വിൽപനചരക്കാക്കിയത്.
കോട്ടയ്ക്കൽ ഏരിയയിലെ ഒരു ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ടുമാസം മുൻപ് ചൈൽഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാർട്ടേഴ്സിലെത്തി പരിശോധന നടത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറം ലോകമറിയുന്നത്.
13വയസ്സുകാരിയെ അച്ഛനുമമ്മയും ചേർന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി തിങ്കളാഴ്ച പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. നാലാം ക്ലാസുമുതൽ പീഡനത്തിരയാകുന്നുണ്ട്. ഏജന്റുമാർവഴിയാണ് അമ്മ കുട്ടിയെ പലർക്കുമെത്തിക്കുന്നത്. ഇവരുടെ മൂത്തമകളുടെ ഭർത്താവും സമീപത്തു തന്നെയുള്ള രണ്ടുയുവാക്കളും ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതർ എത്തുമ്പോൾ ഇവർ താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടിയെ കൊണ്ടുപോവുന്നത് അമ്മ ശക്തമായി എതിർക്കുകയുംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നൽകാൻ ഇവർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്തത്. ഈ കുട്ടിയടക്കം ഏഴുമക്കളുണ്ടിവർക്ക്. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം അറസ്റ്റുണ്ടാകുമെന്ന് കോട്ടയ്ക്കൽ പൊലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പ് ഈകുട്ടിയെ കുറിച്ച് ചൈൽഡ്ലൈനിന്റെ ടോൾഫ്രീ നമ്പറായ 1098ലേക്ക് ഒരു അജ്ഞാത ഫോൺവന്നെങ്കിലും കുട്ടിയെ കുറിച്ചു ഒരു വിവരം ലഭിച്ചിരുന്നില്ല. കോട്ടയ്ക്കൽ മേഖലിൽ ചെറിയ പെൺകുട്ടിയെ ലൈംഗിക വിൽപന ചരക്കാക്കി ഉപയോഗിക്കുന്നുണ്ടെന്നും പ്രദേശത്തെ ലോഡ്ജുകൾ പരിശോധന നടത്തിയാൽ പിടികൂടാനാകുമെന്നുമായിരുന്നു ഫോൺകോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍