Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ കാഴ്ചവച്ച് ലൈംഗിക തൊഴിലാളിയായ അമ്മ ഓരോ ഇടപാടിലും സമ്പാദിച്ചത് മൂവായിരം രൂപ; ഇടനിലക്കാരെ ഒരുക്കിയത് വളർത്തച്ഛൻ; സൂര്യനെല്ലിക്ക് സമാനമായ കോട്ടയ്ക്കൽ പീഡനത്തിൽ പന്ത്രണ്ട് പേർ പിടിയിൽ

മകളെ കാഴ്ചവച്ച് ലൈംഗിക തൊഴിലാളിയായ അമ്മ ഓരോ ഇടപാടിലും സമ്പാദിച്ചത് മൂവായിരം രൂപ; ഇടനിലക്കാരെ ഒരുക്കിയത് വളർത്തച്ഛൻ; സൂര്യനെല്ലിക്ക് സമാനമായ കോട്ടയ്ക്കൽ പീഡനത്തിൽ പന്ത്രണ്ട് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പതിമൂന്ന് വയസ്സുകാരിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്തത് അമ്മ തന്നെ. അമ്മയും വളർത്തച്ഛനുമാണ് പെൺകുട്ടിയെ പലർക്കായി കാഴ്ച വച്ച് കാശുണ്ടാക്കിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മതാപിതാക്കളേയും ഇടപാടുകാരായ പത്തുപേരെയും കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഇടപാടുകാർക്കു കൈമാറിയെന്നാണു പെൺകുട്ടിയുടെ മൊഴി. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷമായി കോട്ടയ്ക്കലിനു സമീപമാണു താമസം.

ചൈൽഡ്ലൈൻ പ്രവർത്തകർ വഴിയാണു കുട്ടിയെ രക്ഷിച്ചത്. നാൽപതോളംപേർ പീഡിപ്പിച്ചെന്നാണു കുട്ടിയുടെ ആദ്യമൊഴി. വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞു. ഈ കുട്ടിയുടെ ഇളയസഹോദരിയെയും സഹോദരനെയും അർധസഹോദരൻ പീഡിപ്പിച്ചതായും പരാതിയുണ്ട്. കോഴിക്കോട് സ്വദേശികളാണു മാതാപിതാക്കൾ. 17 പ്രതികളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ അന്വേഷണം ആരംഭിച്ചപ്പോൾതന്നെ വിദേശത്തേക്കു കടന്നതായാണ് സൂചന. പെൺകുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കരിപ്പൂരിലെ ഒരു വാടകവീട്ടിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചതായി മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ മാതാവും ലൈംഗികതൊഴിലാളിയാണെന്നാണു വിവരം. മൂവായിരം മുതൽ അയ്യായിരം രൂപവരെ ഈടാക്കി നാലു വർഷത്തോളം ഇവർ കുട്ടിയെ ലൈംഗിക കച്ചവടത്തിൽ ഉപയോഗിച്ചിരുന്നു. 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി വല്ലപ്പോഴുമേ സ്‌കൂളിൽപോകാറുള്ളു. ഇത് മൂലം പല ക്ലാസുകളും ഈ കുട്ടി തോറ്റിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കൾ ലൈംഗിക വിൽപനചരക്കാക്കിയത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാൽ മറ്റുള്ള കുട്ടികളേയും സുരക്ഷിത സ്ഥാനത്തേക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ മാറ്റി. സൂര്യനെല്ലി മാതൃകയിൽ പീഡനം നടന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിക്കുന്ന സൂചന. പറവൂർ പെൺവാണിഭത്തിന് സമാനമായി കുടുംബാഗങ്ങളും പ്രതികളാകുന്നു.

നിരവധി പേരുടെ ക്രൂരപീഡനത്തിന് ഇരയായ കോട്ടയ്ക്കലെ പെൺകുട്ടിയുടെ വൈദ്യപരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ നാൽപ്പതോളം പേർ തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നു. തുടർച്ചയായ പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലും വ്യക്തമായി. മാതാവിന്റെയും വളർത്തച്ഛന്റെയും ഒത്താശയോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കൾ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഒന്നര വർഷത്തിലേറെയായി പെൺകുട്ടിയെ നിരവധി പേർക്കു കാഴ്ചവച്ചിട്ടുണ്ടെന്നാണു വിവരം. രക്ഷിതാക്കളുടെ ഭീഷണിയെ തുടർന്നാണ് സംഭവം പുറത്തു പറയാൻ ഇതുവരെ തയ്യാറാകാതിരുന്നത്.

മൂത്ത സഹോദരിയുടെ ഭർത്താവും കുട്ടിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. മൂവായിരം മുതൽ അയ്യായിരം രൂപവരെയാണു ഫീസായി വാങ്ങിയിരുന്നതെന്നും കുട്ടി ചൈൽഡ്‌ലൈന് മൊഴിനൽകിയിരുന്നു. പിതാവും മാതാവുംചേർന്നു നടത്തിയ ഈ ലൈംഗിക ബിസ്സിനസ്സിന് കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് നിരവധി ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കൾ ലൈംഗിക വിൽപനചരക്കാക്കിയത്.

കോട്ടയ്ക്കൽ ഏരിയയിലെ ഒരു ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ടുമാസം മുൻപ് ചൈൽഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാർട്ടേഴ്‌സിലെത്തി പരിശോധന നടത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറം ലോകമറിയുന്നത്.

13വയസ്സുകാരിയെ അച്ഛനുമമ്മയും ചേർന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി തിങ്കളാഴ്ച പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. നാലാം ക്ലാസുമുതൽ പീഡനത്തിരയാകുന്നുണ്ട്. ഏജന്റുമാർവഴിയാണ് അമ്മ കുട്ടിയെ പലർക്കുമെത്തിക്കുന്നത്. ഇവരുടെ മൂത്തമകളുടെ ഭർത്താവും സമീപത്തു തന്നെയുള്ള രണ്ടുയുവാക്കളും ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതർ എത്തുമ്പോൾ ഇവർ താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടിയെ കൊണ്ടുപോവുന്നത് അമ്മ ശക്തമായി എതിർക്കുകയുംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നൽകാൻ ഇവർ പൊലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്തത്. ഈ കുട്ടിയടക്കം ഏഴുമക്കളുണ്ടിവർക്ക്. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം അറസ്റ്റുണ്ടാകുമെന്ന് കോട്ടയ്ക്കൽ പൊലീസ് പറഞ്ഞു.

രണ്ടുമാസം മുമ്പ് ഈകുട്ടിയെ കുറിച്ച് ചൈൽഡ്‌ലൈനിന്റെ ടോൾഫ്രീ നമ്പറായ 1098ലേക്ക് ഒരു അജ്ഞാത ഫോൺവന്നെങ്കിലും കുട്ടിയെ കുറിച്ചു ഒരു വിവരം ലഭിച്ചിരുന്നില്ല. കോട്ടയ്ക്കൽ മേഖലിൽ ചെറിയ പെൺകുട്ടിയെ ലൈംഗിക വിൽപന ചരക്കാക്കി ഉപയോഗിക്കുന്നുണ്ടെന്നും പ്രദേശത്തെ ലോഡ്ജുകൾ പരിശോധന നടത്തിയാൽ പിടികൂടാനാകുമെന്നുമായിരുന്നു ഫോൺകോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP