നട്ടെല്ല് നിവർത്താൻ പാടുപെടുന്ന കെഎസ്ആർടിസിക്ക് ജീവനക്കാരുടെ സമരം മൂലം കോടികളുടെ നഷ്ടം; സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിട്ട് മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; മിക്ക ഡിപ്പോകളിലും പകുതിയിലേറെ സർവീസുകൾ മുടങ്ങി; വലഞ്ഞത് ആനവണ്ടിയെ ആശ്രയിച്ചിരുന്ന സാധാരണക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കാതായതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള മുടങ്ങിയത് സംസ്ഥാനത്തുടനീളെ യാത്രക്കാരെ ദുരിതത്തിലാക്കി. പല ഡിപ്പോകളിലും സർവീസുകൾ ഏതാണ്ട് പൂർണമായും മുടങ്ങി.
മലബാറിലും മധ്യകേരളത്തിലും നിരവധി സർവീസുകളാണ് മുങ്ങിയത്. തിരുവനന്തപുരത്തെ 20 ഡിപ്പോകളിൽ സർവീസുകൾ വ്യാപകമായി മുടങ്ങി. സിറ്റി ഡിപ്പോയിൽ നിന്നുള്ള മുപ്പതോളം സർവീസുകളാണ് മുടങ്ങിയത്. പത്തനംതിട്ടയിൽ ഒരു സർവീസ് പോലും നടത്താൻ കെഎസ്ആർടിസിക്ക് സാധിച്ചിട്ടില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ഭാഗികമായി സർവീസുകൾ മുടങ്ങി. ഇതിനിടെ പെൻഷനും ശമ്പളവും നൽകാനാകാതെ ബുദ്ധിമൂട്ടുന്ന കോർപറേഷന് സമരത്തെ തുടർന്ന് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
അതേസമയം, സർവീസുകൾ മുടങ്ങാതിരിക്കാൻ വലിയ കുഴപ്പങ്ങളില്ലാത്ത ബസുകൾ നിരത്തിലിറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്തിൽ പുതിയ ക്രമീകരണം കൊണ്ടുവന്നതാണ് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരത്തിന് കാരണം.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്തിൽ ക്രമീകരണം കൊണ്ടുവന്നത്. അറ്റകുറ്റപ്പണി കൂടുതൽ നടക്കുന്ന രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനായി ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റിയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കിയത്. മെയ് ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. അതേസമയം, യൂണിയനുകൾ എതിർത്താലും ഡ്യൂട്ടി പരിഷ്കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
വിഷയത്തിൽ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാൻ ആകില്ല. എന്നാൽ ആഴ്ചയിൽ എല്ലാദിവസവും ഒരേ ഷിഫ്റ്റിൽ കയറുന്നതിലെ ബുദ്ധിമുട്ടടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായാൽ സമരം ഇന്നുതന്നെ പരിഹരിക്കപ്പെടുമെന്നാണ് സൂചന.
ജീവനക്കാരുടെ എതിർപ്പു തണുപ്പിക്കുന്നതിന്റെ കൂടി ഭാഗമായി പെൻഷൻ പ്രായം 58 ആക്കി ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട് പലവട്ടം വേണ്ടെന്നു വച്ച പെൻഷൻ പ്രായവർദ്ധന ഈ വർഷം നടപ്പാക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കാൻ പ്രൊഫ. സുശീൽ ഖന്ന കമ്മിറ്റി തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ട്. ഈ നിർദ്ദേശം നടപ്പിലാക്കാനാണ് ശ്രമം. അന്തിമ റിപ്പോർട്ട് അംഗീകരിച്ചാൽ പെൻഷൻ പ്രായം 58 ആകും. പ്രൊഫ. സുശീൽ ഖന്നയും കോർപറേഷൻ എം.ഡി രാജമാണിക്യവും തമ്മിൽ നടന്ന ചർച്ചയിൽ പെൻഷൻ പ്രായവർദ്ധന സംബന്ധിച്ച് ധാരണയായെന്നാണ് അറിയുന്നത്.
35,341 സ്ഥിരം ജീവനക്കാരാണ് കോർപറേഷനിലുള്ളത്. ഇവരിൽ മൂവായിരം പേർ രണ്ടു വർഷത്തിനുള്ളിൽ വിരമിക്കും. ഇവർക്ക് പെൻഷൻ നൽകാൻ മുന്നൂറു കോടിയോളം രൂപ അധികമായി കണ്ടെത്തേണ്ടി വരും. പ്രതിമാസം 120 കോടി രൂപ നഷ്ടമുള്ള കോർപറേഷന് ഈ ഭാരം താങ്ങാനാവില്ല. പെൻഷൻ പ്രായം ഉയർത്തുകയാണ് ഇതിന് പോംവഴിയെന്ന് രാജമാണിക്യം സുശീൽ ഖന്നയെ അറിയിച്ചു. കണ്ടക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും പെൻഷൻ പ്രായം ഉയർത്തുന്നതിനെ സുശീൽ ഖന്ന അനുകൂലിച്ചു.
കാഴ്ചയ്ക്ക് പ്രശ്നമുള്ള ഡ്രൈവർമാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിൽ മാത്രമാണ് ആശയക്കുഴപ്പമുള്ളത്. 56 വയസു കഴിഞ്ഞ കാഴ്ചക്കുറവുള്ള ഡ്രൈവർമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കാമെന്ന നിർദ്ദേശമാണ് റിപ്പോർട്ടിലുള്ളത്. പെൻഷൻഫണ്ട് രൂപീകരിക്കണമെന്ന നിർദ്ദേശവും ഉണ്ട്. തമിഴ്നാട്ടിൽ ട്രാൻസ്പോർട്ട് കോർപറേഷനിലെ വിരമിക്കൽ പ്രായം 58 ഉം കർണാടകത്തിൽ 60ഉം ആണ്. തൊഴിലാളി സംഘടനകളും പെൻഷൻ പ്രായവർദ്ധന ആവശ്യപ്പെടുന്നുണ്ട്
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പായാൽ കെ.എസ്.ആർ.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും എക്സിക്യൂട്ടിവ് ഡയറക്ടർ ഉണ്ടാവും. മൂന്നു മേഖലകളുടെയും പ്രവർത്തനം ഹെഡ് ഓഫീസിൽ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസിൽ ഐ.ടി, ഫിനാൻസ്, ടെക്നിക്കൽ ജനറൽ മാനേജർമാർ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്താൻ ഹെഡ് ഓഫീസിൽ രണ്ടു ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാർശയുണ്ട്.
ബസ് ബോഡി നിർമ്മിക്കാൻ 325 മുതൽ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് വേണ്ടത്. ദേശീയ ശരാശരി 200-240 ദിവസമാണ്. ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ ബോഡി നിർമ്മാണം പുറത്തുനൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന ക്ഷമത ദേശീയ ശരാശരിയിലും കുറവാണ്. വാഹന ഉപയോഗ നിരക്ക് ഇവിടെ 82 ശതമാനമാണെങ്കിൽ ദേശീയ ശരാശരി 92 ശതമാനമാണ്. ഇതെല്ലാം മെച്ചപ്പെടുത്തണം.
റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇപ്പോൾ എംഡി മുന്നോട്ടു പോകുന്നത്. കേരളത്തിൽ ഒരു ബസിന് 12 പേരെന്ന വിധത്തിലാണ് കാര്യങ്ങൾ. എന്നാൽ, ഇത് ഒരു ബസിന് 5.5 ജീവനക്കാർ എന്ന വിധത്തിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ഇത് നടപ്പിലാക്കാനാണ് ശ്രം. ഡബിൾ ഡ്യൂട്ടി കുറയ്ക്കാൻ ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കണമെന്ന നിർദ്ദേശം പ്രവർത്തികമാക്കാൻ നടപടി ശക്തമാക്കി കഴിഞ്ഞു. പുതിയ റൂട്ടുകളിൽ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനും, രാത്രി യാത്രയ്ക്ക് അധിക ചാർജ് ഈടാക്കനും നിർദ്ദേശമുണ്ട്. കെ.എസ്.ആർ.ടി.സി മാത്രമുള്ള റൂട്ടുകളിൽ ഫ്ളെക്സി ചാർജ് നടപ്പിലാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍