ഇതിൽ കൂടുതൽ വിട്ടു വീഴ്ചക്കില്ലെന്ന് മാനേജ്മെന്റും ഇനി ഒന്നും ചെയ്യാനില്ലെന്ന് സർക്കാരും; ചർച്ചകൾ എല്ലാം പൊളിഞ്ഞതോടെ ലോ അക്കാദമി വിഷയം കൂടുതൽ സങ്കീർണ്ണമായി; പൊലീസിന്റേയും എസ് എഫ് ഐയുടേയും സഹായത്തോടെ നാളെ മുതൽ ക്ലാസ് തുടങ്ങാൻ നീക്കം; ഇനി കാണുന്നത് ഒരുമിച്ച് സമരം നടത്തിയ വിദ്യാർത്ഥികൾ തമ്മിൽ തല്ലുന്ന കാഴ്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോ അക്കാദമി സമരം കൂടുതൽ സങ്കീർണ്ണതകളിലേക്ക്. പ്രശ്നം ഒത്തുതീർപ്പാക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടതോടെയാണ് ഇത്. സമരം ചെയ്യുന്ന വിദ്യാർത്ഥിസംഘടനകൾക്കും മാനേജ്മെന്റിനും മന്ത്രിക്കും ഭിന്നാഭിപ്രായമായതോടെ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് യോഗത്തിൽനിന്നിറങ്ങിപ്പോയി. ഇത് ഒത്തുതീർപ്പ് അസാധ്യമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നു. തിങ്കളാഴ്ച കോളേജ് തുറന്നാൽ അത് വിദ്യാർത്ഥികൾ തമ്മിലെ സംഘർഷത്തിനും കാരണമാകും.
പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ലക്ഷ്മി നായർ രാജിവെയ്ക്കണമെന്ന നിലപാടിൽ വിദ്യാർത്ഥിസംഘടനകൾ ഉറച്ചുനിന്നു. അവരെ പ്രിൻസിപ്പൽസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന നിലപാട് മാനേജ്മെന്റ് ആവർത്തിച്ചു. പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിർദേശിച്ചു. മാനേജ്മെന്റ് ഈ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ, ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ലക്ഷ്മിനായരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിന് ഇല്ലെന്ന് എസ്എഫ്ഐ ഒഴികെ സംഘടനകൾ നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടി. ലക്ഷ്മിനായർ മാറിനിൽക്കുമെന്നും പകരം പ്രിൻസിപ്പലിനെ നിയമിക്കുമെന്നുമുള്ള മാനേജ്മെന്റിന്റെ ഉറപ്പ് അംഗീകരിക്കാൻ വിദ്യാർത്ഥികൾ തയാറായില്ല. മാറി നിൽക്കുകയല്ല വേണ്ടതെന്നും രാജിവയ്ക്കുകയോ പുറത്താക്കുകയോ ആണ് വേണ്ടതെന്ന് കുട്ടികളും പറയുന്നു. ഇതിനിടെ അക്കാദമി മാനേജ്മെന്റിനെ വെട്ടിലാക്കി ട്രസ്റ്റ് ചെയർമാൻ അയ്യപ്പൻപിള്ള രാജിഭീഷണി മുഴക്കുകയും ചെയ്തു.
തിങ്കളാഴ്ച മുതൽ തങ്ങൾ സമരം പിൻവലിക്കുകയാണെന്ന് ചർച്ചയ്ക്കു ശേഷം എസ്എഫ്ഐ വ്യക്തമാക്കിയപ്പോൾ, സമരം ശക്തമാക്കുകയാണെന്നും തിങ്കളാഴ്ച പ്രത്യേക സിൻഡിക്കറ്റ് യോഗസ്ഥലത്തേക്ക് മാർച്ച് നടത്തുമെന്നും കെഎസ്യു അറിയിച്ചു. മന്ത്രിതല ചർച്ച വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ മൂന്നിന് മന്ത്രി സി. രവീന്ദ്രനാഥ് എല്ലാവരെയും ചർച്ചയ്ക്കു വിളിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും സമരം ചെയ്തിരുന്ന എല്ലാ സംഘടനകളുടെ പ്രതിനിധികളും എത്തി. ലക്ഷ്മിനായർ രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു എസ്എഫ്ഐ ഒഴികെയുള്ള സംഘടനകൾ. എന്നാൽ രാജിവയ്പിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും അതു തീരുമാനിക്കേണ്ടത് മാനേജ്മെന്റാണെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെയാണ് പ്രശ്ന പരിഹാരം അസാധ്യമായത്.
രണ്ടു മണിക്കൂർ നീണ്ട ചർച്ചയുടെ അവസാനം മന്ത്രിയും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. മാനേജ്മെന്റ് നിലപാട് അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവർത്തിച്ചാവശ്യപ്പെട്ടു. മാനേജ്മെന്റ് നിലപാട് ആവർത്തിക്കാതെ പ്രിൻസിപ്പൽ രാജിവെയ്ക്കണമെന്ന ആവശ്യം മന്ത്രി മാനേജ്മെന്റിനുമുന്നിൽ വെയ്ക്കണമെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ഇതേത്തുടർന്ന് മന്ത്രി അല്പം ക്ഷുഭിതനായി ചർച്ച അവസാനിപ്പിച്ച് വേദിവിട്ടു.
പ്രശ്ന പരിഹാരം നീളുന്നത് ഇടതുമുന്നണിയെയും സർക്കാരിനെയും ഒരുപോലെ വെട്ടിലാക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ വിദ്യാർത്ഥിസംഘടന അടക്കം സമരരംഗത്ത് ഉറച്ചുനിൽക്കുന്നതും എസ്.എഫ്.ഐ ഏകപക്ഷീയമായി ഒത്തുതീർപ്പ് ധാരണയുണ്ടാക്കി പിന്മാറിയെന്ന ആക്ഷേപം സൃഷ്ടിച്ച നാണക്കേടും പ്രതിരോധത്തിലാക്കിയതിന് പിന്നാലെ, ഇപ്പോൾ ഭൂമിപ്രശ്നവും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്നു. വി എസ് അച്യൂതാനന്ദനും സിപിഐയും ഇക്കാര്യത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇതും വിദ്യാർത്ഥി സമരത്തിന് കരുത്ത് പകരുന്നു.
പുതിയ പ്രിൻസിപ്പൽ ഉടൻ
പുതിയ പ്രിൻസിപ്പലിനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായി അക്കാദമി ഡയറക്ടർ എൻ. നാരായണൻ നായർ പറഞ്ഞു. അവർ രാജിവെയ്ക്കണമെന്ന ആവശ്യത്തിന് തുല്യമായ കാര്യമാണ് പുതിയ പ്രിൻസിപ്പലിന്റെ നിയമനം. ഇതിനപ്പുറം ഒരു വിട്ടുവീഴ്ചയില്ലെന്നാണ് നാരായണൻ നായരുടെ പക്ഷം.
എന്നാൽ, മുമ്പ് പ്രിൻസിപ്പൽസ്ഥാനത്തുനിന്ന് മൂന്നുവർഷത്തേക്ക് മാറ്റിനിർത്തപ്പെട്ട ലക്ഷ്മി നായർ തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾക്ക് ഒരു വ്യത്യാസവും വന്നില്ലെന്ന് സമരനേതാവ് ആര്യ പറഞ്ഞു. ഇപ്പോൾ അഞ്ചുവർഷം മാറിനിന്നാൽ അവർ വിശുദ്ധയാകുമെന്ന് എങ്ങനെ കരുതും? വിദ്യാർത്ഥികളുടെ ആവശ്യം മനസ്സിലാക്കി അക്കാര്യം ആവശ്യപ്പെടാൻ മന്ത്രി തയ്യാറായില്ലെന്നും അവർ പറഞ്ഞു.
നാളെമുതൽ ക്ലാസ്
തിങ്കളാഴ്ച മുതൽ ലോ അക്കാദമി തുറന്നു പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റുമായി സഹകരിക്കുന്ന വിദ്യാർത്ഥികൾ ക്ലാസിൽ കയറും. വേണ്ടിവന്നാൽ പൊലീസ് സഹായം തേടും.
സമരം അവസാനിപ്പിക്കാതെ ഏകപക്ഷീയമായി ക്ലാസ് തുടങ്ങാനാകില്ലെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയി പറഞ്ഞു. കോളേജിലെ ദളിത് പീഡനത്തെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സുകേശ് സുധാകരൻ പറഞ്ഞു. സർക്കാർ കുറച്ചുകൂടി ഗൗരവമായി ഈ പ്രശ്നത്തെ കാണണമെന്നും സുകേശ് ആവശ്യപ്പെട്ടു. ചിലർ രാഷ്ട്രീയം കലർത്തുന്നതുകൊണ്ടാണ് സമരം തീരാത്തതെന്ന് എസ്.എഫ്.ഐ. സെക്രട്ടറി വിജിൻ പറഞ്ഞു.
അയ്യപ്പൻപിള്ളയുടെ രാജിയെ കുറിച്ച് അക്കാദമിക്ക് അറിയില്ല
ഇതിനിടെ ലക്ഷ്മി നായർ പ്രിൻസിപ്പൽസ്ഥാനം രാജിവച്ചില്ലെങ്കിൽ ലോ അക്കാദമി ചെയർമാൻസ്ഥാനം രാജിവെയ്ക്കുമെന്ന് കെ. അയ്യപ്പൻപിള്ള ബിജെപി. സമരപ്പന്തലിലെത്തി പറഞ്ഞു. അയ്യപ്പൻപിള്ളയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.രാജേഷിന്റെ സമരപ്പന്തലിൽ എത്തിയ അയ്യപ്പൻപിള്ള, പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു ലക്ഷ്മിനായർ രാജിവച്ചില്ലെങ്കിൽ താൻ ട്രസ്റ്റ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അയ്യപ്പൻപിള്ള ഉൾപ്പെടുന്ന ഗവേണിങ് കമ്മിറ്റിയാണ് അഞ്ചു വർഷത്തേക്ക് ലക്ഷ്മിനായരെ പുറത്താക്കിയതായി അറിയിച്ച് ദിവസങ്ങൾക്ക് മുൻപു വാർത്താ സമ്മേളനം നടത്തിയത്.
അന്ന് വി.മുരളീധരന്റെ നിരാഹാര സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്നോട് ചോദിച്ചിട്ടല്ല മുരളീധരൻ നിരാഹാരം കിടക്കുന്നതെന്നും മാനേജ്മെന്റ് തീരുമാനം അംഗീകരിച്ച് അദ്ദേഹം പിന്മാറുമെന്നാണു കരുതുന്നതെന്നും അയ്യപ്പൻപിള്ള വ്യക്തമാക്കിയിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പം രാജേഷിന്റെ സമരപ്പന്തലിൽ എത്തിയത്.
ഭൂമിയിൽ ഉടക്ക് സജീവം
അക്കാദമിക്ക് പതിച്ചുനൽകിയ ഭൂമിയുടെ നിജസ്ഥിതി റവന്യൂവകുപ്പ് പരിശോധിച്ചുവരവെ, സർ സി.പിയുടെ കാലത്ത് ഏറ്റെടുത്ത ഭൂമിയുടെ കാര്യത്തിൽ പരിശോധന വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത് വിവാദമായി. അക്കാഡമിക്ക് അനുവദിച്ച ഭൂമി വിദ്യാഭ്യാസാവശ്യത്തിനല്ലാതെ മറ്റേതെങ്കിലും കാര്യത്തിന് വിനിയോഗിക്കുന്നുണ്ടോ എന്നതടക്കം വി എസ്. അച്യുതാനന്ദൻ ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
84ൽ ഭൂമി പതിച്ചുനൽകിയത് വിദ്യാഭ്യാസാവശ്യത്തിനല്ലാതെ വകമാറ്റിയാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയോടെ ആയിരുന്നു. വ്യവസ്ഥാലംഘനമുണ്ടായെങ്കിൽ തിരിച്ചുപിടിക്കാമെന്നിരിക്കെ, ഭൂമി വകമാറ്റിയെന്നതടക്കമുള്ള കണ്ടെത്തലുകൾ റവന്യു പരിശോധനയിലുണ്ടായി. ഇതിന്റെ അന്തിമ അന്വേഷണറിപ്പോർട്ട് സർക്കാരിന് ലഭിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. മുഖ്യമന്ത്രി പറഞ്ഞത് പഴയ കാലത്തെ ഇടപാടിന്റെ പരിശോധന ആവശ്യമില്ലെന്നാണെന്ന് സാങ്കേതികമായി വ്യാഖ്യാനിക്കാം. റവന്യൂവകുപ്പ് നടത്തുന്ന പരിശോധന പക്ഷേ, സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ളതുമാണ്.
പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ രാജി എന്ന ആവശ്യത്തിൽ ഇന്നലെ സമരസംഘടനകൾ നിലപാട് കടുപ്പിച്ചതാണ് സ്ഥിതി സങ്കീർണമാക്കിയത്. സമരം ഒരെത്തും പിടിയുമില്ലാതെ മുന്നോട്ട് നീങ്ങുന്നത് സർക്കാരിനും ക്ഷീണമാകുന്നുവെന്ന തോന്നലിലാണ് കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് ചർച്ചയ്ക്ക് സന്നദ്ധമായാൽ പ്രശ്നം തീരുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു കാനം ഈയൊരു നിർദ്ദേശം കോടിയേരിക്ക് മുന്നിൽ അവതരിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്