മകനു നീതി തേടിയുള്ള അമ്മയുടെ സമരം വിജയം കണ്ടു; പിടിവാശി ഉപേക്ഷിച്ച് പിണറായി മഹിജയെ ഫോണിൽ വിളിച്ചു; പൊലീസ് നടപടിയിൽ വീഴ്ച കണ്ടെത്തിയാൽ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ശക്തിവേലിന്റെ അറസ്റ്റും അഡ്വ. സി.പി. ഉദയഭാനുവിന്റെ ഇടപെടലും സമവായത്തിനു വഴി തെളിച്ചു; അഞ്ചു ദിവസമായി ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിപ്പിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളജിൽ കോപ്പിയടി ആരോപണത്തെ തുടർന്നു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സർക്കാർ പ്രതിനിധികൾ മെഡിക്കൾ കോളജ് ആശുപത്രിയിലെത്തി മഹിജയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണിൽ വിളിക്കുകയും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അതിക്രമം കാട്ടിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്കി. ഇതിനെ തുടർന്നാണ് മഹിജ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ജിഷ്ണു മരണക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ ആയ സി.പി. ഉദയഭാനു ആണ് ചർച്ചയ്ക്കു നേതൃത്വം നല്കിയത്. ഇന്നു വൈകിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹിജയുമായും ജിഷ്ണുവിന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻഫോണിൽ വിളിക്കുകയായിരുന്നു. ബുധനാഴ്ച പൊലീസ് ഹെഡ്ക്വാട്ടേഴ്സിനു മുന്നിൽ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തെ പൊലീസ് നേരിട്ടതിൽ വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയാൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. ഒളിവിൽ കഴിയുന്ന പ്രതികളെ വേഗം അറസ്റ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഊർജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്നാട്ടിൽനിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മഹിജയെ ഫോണിൽ വിളിച്ചു സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.
ഇതിനു പിന്നാലെയാണ് സർക്കാർ പ്രതിനിധിയായി അഡ്വ. സി.പി. ഉദയഭാനുവും കെ.വി. സോഹനും മഹിജയുമായി ചർച്ച നടത്താൻ എത്തിയത്. ബുധനാഴ്ച പൊലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു മർദിച്ചിരുന്നു. തുർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഹിജ അവിടെ നിരാഹാര സമരം തുടങ്ങുകയായിരുന്നു.
മഹിജയ്ക്കെതിരായ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാട് പിണറായി ആവർത്തിച്ചിരുന്നു. എന്നാൽ മഹിജയുടെ മെഡിക്കൽ കോളജിലെ നിരാഹാര സമരം കടുത്ത വിമർശനവും ഭരണവിരുദ്ധ വികാരവും ഉളവാക്കുന്ന സാഹചര്യത്തിലാണ് പിണറായി വാശിയെല്ലാം മാറ്റിവച്ച് ഇന്നു ഫോണിൽ വിളിക്കുന്നത്. മഹിജയുമായി ഫോണിൽ സംസാരിക്കാൻ വേണ്ടി മാത്രം അദ്ദേഹം കൊച്ചിയിൽനിന്നുള്ള യാത്ര വിമാനത്തിലാക്കുന്നതിനു പകരം കാറിലാക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജിഷ്ണുവിന്റെ മാതാവ് നിരാഹാരം നടത്തുകയും മറുവശത്ത് വീട്ടിൽ സഹോദരി അവിഷ്ണയുടെ നിലയും ഗുരുതരമായിരുന്നു. ജനരോഷം സർക്കാറിനെതിരെ വർദ്ധിച്ചുവരുന്നു എന്ന് മനസ്സിലാക്കിയ സിപിഐ വല്യേട്ടനായ സിപിഎമ്മിനെ തിരുത്താൻ വേണ്ടി രംഗത്തിറങ്ങുകയും ചെയ്തു. എങ്ങനെയും സമരം തീർക്കുക എന്ന ഫോർമുലയായിരുന്നു സിപിഐയുടെ മുന്നിലുണ്ടായിരുന്നത്. അതിന് വേണ്ടി ഇന്ന് രാവിലെ മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അരയും തലയും മുറുക്കി രംഗത്തെത്തിയത്. ഇന്ന് രാവിലെ മെഡിക്കൽ കോളേജിലെത്തി മഹിജയെ കണ്ട കാനം സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പ്രതികളെ പിടികൂടണമെന്ന ആവശ്യത്തിൽ മഹിജ ഉറച്ചു നിന്നു. തുടർന്ന് മഹിജയെ വിശ്വാസത്തിലെടുക്കാം എന്ന ഉറപ്പു നൽകുകയാണ് കാനം ചെയ്തത്. ഇതനുസരിച്ച് താൻ തന്നെ മറ്റു നേതാക്കളുമായി ചർച്ച നടത്താമെന്ന വാഗ്ദാനം നൽകുകയും തുടർച്ചയായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു കാനം.
മഹിജയെയും ശ്രീജിത്തിനെയും വിലിച്ചിഴച്ച സംഭവത്തിൽ ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിലെ കടുത്ത അതൃപ്തി ജിഷ്ണുവിന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് നൽകിയ റിപ്പോർട്ട് അതേപടി അംഗീകരിക്കില്ലെന്നാണ് കാനം മറുപടി നൽകിയത്. ഇതിന് ശേഷം കാനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ചു സമരം തീർക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കൂടുതൽ സി.പി.എം നേതാക്കളെയും കാനം ഫോണിൽ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജനെയും ഫോണിൽ വിളിച്ച് സമവായ സാധ്യതകൾ ആരാഞ്ഞു. ഇതോടാണ് കുടുംബവുമായി ഉച്ചയ്ക്ക് ശേഷം സമവായ ചർച്ച എന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയത്.
തുടർന്നാണ് ജിഷ്ണു കേസിലെ പ്രോസിക്യൂട്ടർ കൂടിയായ അഡ്വ. സി പി ഉദയഭാനുവിനെ സർക്കാർ ചർച്ചക്കായി നിയോഗിച്ചത്. സർക്കാർ ജിഷണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയും പിന്നാലെയെത്തി. ഇതോടെ ചർച്ചയുമായി സഹകരിക്കാൻ കുടുംബവും തയ്യാറായി. ഇങ്ങനെ ചർച്ചകൾക്ക് ധാരണയായതോടെയാണ് ഉച്ചയ്ക്ക് ശേഷം കേസിലെ പ്രതിയായ നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പൊലീസിന്റെ അറസ്റ്റിലായതും. തമിഴ്നാട്ടുകാരനായ ശക്തിവേലിനെ കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്തടോടെ സർക്കാറിനും മഹിജയ്ക്കും ആശ്വാസമായി.
ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരിലെ കിനാവൂരിൽ ഒരു ഫാംഹൗസിൽ നിന്നായരുന്നു ശക്തിവേലിന്റെ അറസ്റ്റ്. നേരത്തെ ഒരു പ്രതിയെ എങ്കിലും പിടികൂടിയാൽ നിരാഹാര സമരം അവസാനിപ്പിക്കാം എന്നായിരുന്നു ജിഷ്ണുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞതും. ഈ വാക്കുകളെ മുഖവിലയ്ക്കെടുത്തായിരുന്നു സർക്കാറിന്റെയും പൊലീസിന്റെയും നീക്കങ്ങളെന്നും സൂചനയുണ്ട്.
കേസിൽ പാമ്പാടി നെഹ്രു കോളേജിലെ അദ്ധ്യാപകനായിരുന്ന സി.പി. പ്രവീണും പരീക്ഷാ ജീവനക്കാരൻ വിപിൻ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവരെയും എത്രയും വേഗം കസ്റ്റഡിയിൽ എടുക്കുമെന്ന ഉറപ്പ് ജിഷ്ണുവിന്റെ കുടുംബത്തിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കടുംപിടുത്തം തുടർന്നതോടെ സീതാറാം യെച്ചൂരിയിലും നേരിട്ടു ഇടപെട്ടു. സംസ്ഥാന നേതക്കളുമായും യെച്ചൂരി സംസാരിച്ചു. ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിക്കുകയും ചെയ്തു. പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യം യെച്ചൂരിയോടും ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. യെച്ചൂരിയുടെ ഇടപെടൽ കൂടി കുടുംബത്തെ വിശ്വാസത്തിലെടുക്കാൻ സഹായകമായി. ഇതിന് ശേഷം നടന്ന സമവായ ചർച്ചകൾക്ക് ഒടുവിലാണ് സമരം അവസാനിക്കാനുള്ള സാധ്യത തെളിയുന്നത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ, പി.ആർ.ഒ. സഞ്ജിത്ത് വിശ്വനാഥൻ, അദ്ധ്യാപകൻ സി.പി. പ്രവീൺ, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരെ പ്രതികളാക്കി ഫെബ്രുവരി 13നാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതിയായ കൃഷ്ണദാസും സഞ്ജിത്ത് വിശ്വനാഥനും പിന്നീട് കോടതിയിൽനിന്ന് മുൻ ജാമ്യം നേടിയിരുന്നു. എന്നാൽ കേസിലെ മറ്റു മൂന്നു പ്രതികളും അന്നുമുതൽ ഒളിവിലായിരുന്നു.
ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണമുയർന്ന പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു സി.പി. പ്രവീൺ. തുടർന്ന് വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ നേതൃത്വത്തിലാണ് അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്തതെന്നായിരുന്നു വിദ്യാർത്ഥികൾ നൽകിയ മൊഴി. പി.ആർ.ഒ. സഞ്ജിത്ത് കെ. വിശ്വനാഥനും ഒപ്പമുണ്ടായിരുന്നെന്നും മൊഴിയിൽ പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്